സൗദി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

 

റിയാദ്:മേയ് 22നു സൗദി ഖാത്തിഫിലെ ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ ചാവേര്‍ ബോംബാക്രമണത്തില്‍ 22 പേരും അതിനടുത്ത വെള്ളിയാഴ്ച ദമാമിലെ ഷിയാ പള്ളിക്കടുത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നാലുപേരുമാണു മരിച്ചത്. രണ്ടു സംഭവങ്ങളുടെയും ഉത്തരവാദിത്തം ഇസ്!ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദസംഘടന ഏറ്റെടുത്തിരുന്നു

സൗദി അറേബ്യയില്‍ മുസ്‌ലിംപള്ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) ഏറ്റെടുത്തു. സൗദിയില്‍ ഐഎസ് നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. നേരത്തെ മേയില്‍ ഷിയ മുസ്‌ലിംപള്ളിക്കു നേരെയും ഐഎസ് ആക്രമണം നടത്തിയിരുന്നു.

പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ അബ്ഹയിലാണു സൗദി എമര്‍ജന്‍സി ഫോഴ്‌സ് പൊലീസ് ക്യാംപിലെ മസ്ജിദില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചിരുന്നു. 25 പേര്‍ക്കു പരുക്കേറ്റു. രണ്ടുമാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ ചാവേര്‍ ആക്രമണമാണിത്. മസ്ജിദില്‍ ഉച്ചപ്രാര്‍ഥന നടത്തുന്നതിനിടയ്ക്കാണു ചാവേര്‍ പൊട്ടിത്തെറിച്ചത്. അരയില്‍ ബോംബ് ഘടിപ്പിച്ചെത്തിയ ചാവേര്‍ പള്ളിക്കുള്ളില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.