സൗമ്യ വധക്കേസിന്റെ വാദം തുറന്ന കോടതിയില്‍; സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം; പുനഃപരിശോധനാ ഹര്‍ജികള്‍ നാളെ കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സമര്‍പിക്കപ്പെട്ട് പുന:പരിശോധനാ ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. സൗമ്യയുടെ അമ്മ സുമതിയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം. പുനഃപരിശോധനാ ഹര്‍ജികള്‍ നാളെ പരിഗണിക്കും.സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയ്ക്ക് കീഴ്‌കോടതി നല്‍കിയ ശിക്ഷ ശരി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സൗമ്യയുടെ അമ്മയും സര്‍ക്കാരും നല്‍കിയ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. തുറന്ന കോടതിയില്‍ കേസ് വാദം കേള്‍ക്കണമെന്നും ഗോവിന്ദ ചാമിക്ക് വധശിക്ഷ ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്്. നേരത്തേ കീഴ്‌കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. ഗോവിന്ദചാമിയ്ക്ക് ബലാത്സംഗത്തിന് ശിക്ഷ നല്‍കിയ കോടതി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നതിന് ഗോവിന്ദചാമിക്കെതിരേ തെളിവ് ഇല്ല എന്നായിരുന്നു കണ്ടെത്തിയത്. ഇതിന് പിന്നാലെ തന്നെ റിവ്യൂ പെറ്റീഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.2011 ഫെബ്രുവരി 1 നായിരുന്നു സൗമ്യയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വിവിധ കോണുകളില്‍ നിന്നും ശക്തമായ വിമര്‍ശനം നേരിട്ടിരുന്നു. കേസ് കൈകാര്യം രീതി ശരിയായില്ലെന്നായിരുന്നു മിക്ക സംഘടനകളും അഭിപ്രായപ്പെട്ടത്. ഇതിന് പുറമേ കേസുമായി മുമ്പോട്ട് പോയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് തനിക്ക് ഭീഷണി സന്ദേശം വന്നതായി സൗമ്യയുടെ മാതാവ് പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.