ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ട് ഫൈനലില്‍; ന്യൂസിലണ്ടിനെ ഏഴു വിക്കറ്റിന് തകര്‍ത്തു

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലണ്ടിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലിലേക്കെത്തി. ആദ്യം ബാറ്റ് ചെയ്ത കീവിസ് മുന്നോട്ട് വെച്ച 154 റണ്‍സ് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയുടെ ബാറ്റിങ്ങ് മികവിലാണ് മറികടന്നത്. റോയി 44 പന്തില്‍നിന്ന് 78 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന്‍ പൂജ്യത്തിന് പുറത്തായെങ്കിലും 27 റണ്‍സെടുത്ത ജോ റൂട്ടിന്റെയും 32 റണ്‍സെടുത്ത ജോസ് ബട്‌ലറുടെയും മികവില്‍ വിജയിത്തിലേക്കെത്തി. ന്യൂസിലന്‍ഡിനായി ഇഷ് സോധി രണ്ടു വിക്കറ്റും സാന്റ്‌നര്‍ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ന്യൂസിലണ്ടിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍സെടുത്ത മണ്‍റോയാണ് കീവിസ് ടോപ്‌സ്‌കോറര്‍ .വില്ല്യംസണ്‍ 32 റണ്‍സെടുത്തു. കോറി ആന്‍ഡേഴ്‌സണ്‍ 28 റണ്‍സുമെടുത്തു. വില്ല്യംസണ്‍ 32 റണ്‍സും മണ്‍റോ 46 റണ്‍സും നേടി. തുടര്‍ന്നെത്തിയവരില്‍ കോറി ആന്‍ഡേഴ്‌സണു (28) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞത്. 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ഇംഗ്ലീഷ് ബൗളര്‍ ബെന്‍ സ്റ്റോക്‌സാണ് കിവീസിനെ തകര്‍ത്തത്. നാളെ നടക്കുന്ന ഇന്ത്യവിന്‍ഡീസ് രണ്ടാം സെമിയിലെ ജേതാക്കളെയാകും ഫൈനലില്‍ ഇംഗ്ലണ്ട് നേരിടുക. ഏപ്രില്‍ മൂന്നിനാണ് ഫൈനല്‍.

© 2024 Live Kerala News. All Rights Reserved.