പാകിസ്താനെ തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍; പാക് ടീമിന്റെ സെമി സാധ്യത മങ്ങി

മൊഹാലി: ട്വന്റി20 ലോകകപ്പില്‍ പാകിസ്താനെ 22 റണ്‍സിന് തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് സെമിയില്‍ കടന്നു. അതേസമയം, പാക് ടീമിന്റെ സെമി സാധ്യത മങ്ങി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. 25 പന്തില്‍ 47 റണ്‍സെടുത്ത ഓപ്പണര്‍ ഷര്‍ജീല്‍ ഖാനാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. ഷര്‍ജീല്‍ പുറത്തായതോടെ പാകിസ്താന്റെ സ്‌കോറിങ്ങിന് വേഗത കുറയുകയായിരുന്നു.സഹഓപണര്‍ അഹ്മദ് ഷഹ്‌സാദ് 32 പന്ത് നേരിട്ടെങ്കിലും 30 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അതിനിടെ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദി ക്രീസിലെത്തി 9 പന്തില്‍ 19 റണ്‍സുമെടുത്ത് മടങ്ങി. പാകിസ്താന് വേണ്ടി സമിയും അഫ്രിദിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്റനര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസിലന്‍ഡിനായി അര്‍ദ്ധസെഞ്ച്വറി നേടിയ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് കളിയിലെ താരം. 48 പന്തില്‍ 10 ബൗണ്ടറിയും മൂന്ന് സിക്‌സുമുള്‍പ്പെടെ ഗപ്റ്റ് 80 റണ്‍സെടുത്ത് പുറത്തായി. 21 പന്തില്‍ 17 റണ്‍സെടുത്ത വില്യംസണെ മുഹമ്മദ് ഇഫ്രാന്‍ പുറത്താക്കി. 14 പന്തില്‍ 21 റണ്‍െസടുത്ത കോറി ആന്‍ഡേഴ്‌സണെയും അഫ്രീദി മടക്കി. റോസ് ടെയ്‌ലര്‍ 23 പന്തില്‍ 36 റണ്‍സോടെയും ഗ്രാന്റ് എലിയറ്റ് ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.

© 2024 Live Kerala News. All Rights Reserved.