ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ട് പൊരുതി ജയിച്ചു; ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത് രണ്ട് വിക്കറ്റിന്

മുംബൈ: ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് ഇംഗ്ലണ്ട് പൊരുതി ജയിച്ചു. ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത് രണ്ട് വിക്കറ്റിന്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 230 റണ്‍സ് എന്ന വിജയ ലക്ഷ്യം 19.4 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ പന്ത് മുതല്‍ ആക്രമിച്ച് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 229 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഹഷിം അംല 31 പന്തുകളില്‍ നിന്ന് ഏഴ് ഫോറുകളുടേയും മൂന്ന് സിക്‌സറുകളുടേയും പിന്‍ബലത്തോടെ 58 റണ്‍സാണ് നേടിയത്. ഡി കോക്ക് 24 പന്തുകളില്‍ നിന്ന് 52 റണ്‍സും ജെപി ഡുമിനി 28 പന്തുകളില്‍ നിന്ന് 54 റണ്‍സും നേടി. അവസാന ഓവറില്‍ ഡേവിഡ് മില്ലര്‍ പുറത്തെടുത്ത മിന്നുന്ന ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 229 ല്‍ എത്തിച്ചത്. 12 പന്തുകളില്‍ നിന്ന് 28 റണ്‍സാണ് മില്ലര്‍ നേടിയത്. ഇംഗ്ലണ്ടിനായി മൊയിന്‍ അലി രണ്ടും ഡേവിഡ് വില്ലി ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇംഗ്ലണ്ട് മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ജെയ്‌സണ്‍ റോയ് അലക്‌സ് ഹെയ്‌സ് എന്നിവര്‍ ആദ്യ രണ്ട് ഓവറുകളില്‍ നിന്ന് 44 റണ്‍സാണ് നേടി്. മൂന്നാം ഓവറില്‍ ഹെയ്ല്‍സ് പുറത്തായെങ്കിലും പിന്നീട് ക്രീസില്‍ എത്തിയ സ്റ്റോക്‌സ് മികച്ച പിന്തുണയാണ് നല്‍കിയത്. പിന്നീട് എത്തിയവരെല്ലാം മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തി്. 21 പന്തുകള്‍ നേരിട്ട റോയ് അഞ്ച് ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടെ 43 റണ്‍സാണ് നേടിയത്. റോയ് പുറത്തായ ശേഷം ക്രീസില്‍ എത്തിയ ജോ റൂട്ടിന്റെ പ്രകടനമാണ് ജയത്തില്‍ നിര്‍ണായകമായത്. 44 പന്തുകള്‍ നേരിട്ട റൂട്ട് 83 റണ്‍സാണ് നേടിയത്. ജയത്തിന് വെറും 11 റണ്‍സ് അകലെ വച്ചാണ് ജോ റൂട്ടിന്റെ വിക്കറ്റ് നഷ്ടമായത്.അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും മൊയ്ന്‍ അലി ഇംഗ്ലണ്ടിനെ വിജയിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.