മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പാലം ജനുവരി 12-ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും

ന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പാലം ജനുവരി 12-ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. വലിയ വാഹനങ്ങള്‍ക്ക് 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ആറുവരി പാതയില്‍, ചെറു വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.കാര്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ്, മിനിബസുകള്‍, ടു ആക്സില്‍ ബസുകള്‍ എന്നിവയ്ക്ക് നൂറുകിലോമറ്റര്‍ വേഗതയില്‍ ഈ പാതയിലൂടെ സഞ്ചരിക്കാവുന്നതാണ്. പാലത്തിലേക്ക് കടക്കുന്ന സ്ഥലത്ത് 40 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കുള്ളു.

പാലത്തിന്റെ 16.50 കിലോമീറ്റര്‍ കടലിലൂടെയാണ്. 5.5 കിലോമീറ്റര്‍ കരയിലൂടെയും. മുംബൈയില്‍ നിന്ന് നവി മുംബൈയില്‍ എത്താന്‍ രണ്ടുമണിക്കൂര്‍ എടുത്തിരുന്നതിന് പകരം, ഈ പാലത്തിലൂടെ 20 മിനിറ്റുകൊണ്ട് എത്താന്‍ സാധിക്കും.മോട്ടോര്‍സൈക്കിള്‍, മൂന്നു ചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, വേഗത കുറഞ്ഞ വാഹനങ്ങള്‍ എന്നിവയ്ക്ക് പാലത്തിലേക്ക് പ്രവേശനമുണ്ടാകില്ല.

1,800 കോടി ചിലവഴിച്ച് നിര്‍മ്മിച്ച ഈ കടല്‍പ്പാലം മുംബൈയും നവി മുംബൈയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. 21 കിലോമീറ്ററാണ് പാലത്തിന്റെ ദൂരം. മുംബൈയിലേക്ക് പോകുന്ന മള്‍ട്ടി ആക്സില്‍ ഹെവി വെഹിക്കിളുകള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവയ്ക്ക് പാലത്തിന്റെ ഈസ്റ്റേണ്‍ ഫ്രീവേയിലേക്ക് പ്രവേശനമില്ല.

© 2024 Live Kerala News. All Rights Reserved.