കുണ്ടറ കേസിലെ പ്രതി മറ്റൊരു പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്‌തെന്ന് പൊലീസ്;14 കാരനെകൊലപ്പെടുത്തിയെന്ന് അമ്മയുടെ പരാതി

കൊല്ലം: കുണ്ടറ ബലാത്സംഗക്കേസിലെ പ്രതി വിക്ടര്‍ മറ്റൊരു പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്‌തെന്ന് പൊലീസ്.ബന്ധുവായ 13കാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പേരക്കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബന്ധുവായ 13കാരിയെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന മൊഴി ലഭിച്ചത്. പീഡനവിവരം തുറന്നു പറയാതിരുന്നത് ഭയന്നിട്ടാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്.ഈ കേസില്‍ വിക്ടറിനെതിരെ പൊലീസ് ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെയ്തു.ഇത് കൂടാതെ 2010ല്‍ 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേനാക്കി കൊലപ്പെടുത്തിയെന്നും വിക്ടറിനെതിരെ പരാതിയുണ്ട്ല. പ്രതിയുടെ അയല്‍ക്കാരനാണ് കൊല്ലപ്പെട്ട കുട്ടി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.വീട്ടിൽ ആരുമില്ലാത്ത സമയത്താണ് വിക്ടറിന്റെ അയൽവാസിയായ പതിനാലുകാരൻ തൂങ്ങിമരിച്ചത്. കുട്ടിയുടെ അമ്മയും സഹോദരിയും അച്ഛനുമായി ആശുപത്രിയിലായിരുന്നു. ആ മരണം കൊലപാതകമാണെന്ന് അന്നു തന്നെ കുടുംബം കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്നതു കൃത്യമായി അന്വേഷിക്കാൻ പൊലീസ് തയാറായിരുന്നില്ല. പണം തന്നാൽ അന്വേഷിക്കാമെന്ന നിലപാടിലായിരുന്നു പൊലീസുകാരെന്ന് വീട്ടുകാർ പറയുന്നു. നിരവധിത്തവണ കയറിയിറങ്ങിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്നു കാര്യമായ നീക്കങ്ങളുണ്ടായില്ല.എന്നാൽ, പത്തുവയസ്സുകാരിയുടെ മരണത്തെക്കുറിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൂഴ്ത്തിയതിനെക്കുറിച്ചുമുള്ള വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണു കുടുംബം വീണ്ടും പരാതിയുമായി എത്തുന്നത്. വിക്ടറും മകനും ചേർന്ന് പതിനാലുകാരനെ കൊലപ്പെടുത്തിയതെന്ന ആരോപണമാണ് കുടുംബത്തിനുള്ളത്. വിക്ടർ എന്തും ചെയ്യുമെന്ന ഭയമാണ് കുടുംബത്തിനുള്ളത്. അതുകൊണ്ടുതന്നെ വിക്ടറിന്റെ വീടിന് അടുത്തുനിന്ന് കുടുംബം മാറി താമസിക്കുകയായിരുന്നു.
കുണ്ടറ കേസില്‍ അറസ്റ്റിലായിരിക്കുന്നത് ആത്മഹത്യ ചെയ്ത 14 കാരിയുടെ മുത്തച്ഛനാണ്.പേരക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഞായറാഴ്ചയാണ് വിക്ടറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടറയില്‍ മരണപ്പെട്ട കുട്ടിയെ ഒരു വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തിയിരുന്നു.പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. മകളും പേരക്കുട്ടിയും പീഡനത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി മൊഴി നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.