കുണ്ടറയിലെ പെണ്‍കുട്ടി മരിക്കുന്നതിനു മുന്നൂദിവസം മുമ്പ് വരെ പീഡിപ്പിക്കപ്പെട്ടു; പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനു തെളിവുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി

കൊല്ലം:കുണ്ടറയില്‍ മരിച്ച പത്തു വയസുകാരി മരിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസം വരെ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി. കുട്ടി മരിക്കുന്നതിന്റെ മൂന്നുദിവസം മുന്‍പുവരെ പീഡിപ്പിക്കപ്പെട്ടു. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനു തെളിവുണ്ടെന്നും മൊഴിയില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയായിരുന്നുവെന്നുണ്ട്.കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നെന്നും ഡോക്ടറുടെ മൊഴിയില്‍ പറയുന്നു. അന്വേഷണം പുനരാരംഭിച്ച ഘട്ടത്തില്‍ ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അമ്മയും ബന്ധുക്കളും ഉള്‍പ്പെടെ ഒന്‍പതുപേരാണു കസ്റ്റഡിയിലുള്ളത്. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 10 പേരുടെ സംഘമാണ് അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കൊല്ലം റൂറല്‍ എസ്പി എസ്. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.ഇക്കഴിഞ്ഞ ജനുവരി 15നാണു പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു.

© 2024 Live Kerala News. All Rights Reserved.