ഐഎസ് പുതിയ മാര്‍ഗ്ഗം തേടി; ഭീകരാക്രമണത്തിന് സ്ത്രീകളെയും കുട്ടികളെയും ഉപയോഗിക്കുന്നു

പാരീസ്: ഐഎസ് ഭീകരവാദികള്‍ ആക്രമണത്തിന് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തി പുതിയ മാര്‍ഗ്ഗം തേടുന്നതായി റിപ്പോര്‍ട്ട്. ഭീകരാക്രമണത്തിന് സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കി ഉപയോഗിക്കുന്നതായി ഫ്രാന്‍സ് അധികൃതരാണ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പാരീസില്‍ യുവതികളുടെ മൂന്നംഗ സംഘത്തിന്റെ ആക്രമണം ഫ്രഞ്ച് പൊലീസ് പൊളിച്ചിരുന്നു. ഇതോടെയാണ് ഐഎസ് സ്ത്രീകളെ ആക്രമണ പദ്ധതിക്ക് ഉപയോഗിക്കുന്നതായുള്ള ആരോപണം ശക്തമായിരിക്കുന്നത് പാരീസിലെ തെക്കുകിഴക്കന്‍ നഗരങ്ങളില്‍ ഒന്നായ എസ്വേണെ ടൗണിലെ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായുള്ള സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരെ പിടിക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ ഒരു പൊലീസുകാരന് കുത്തേല്‍ക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച നോത്രഡാം കത്തീഡ്രലില്‍ ഏഴ് ഗ്യാസ് സിലിണ്ടര്‍ നിറച്ച നിലയില്‍ കണ്ടെത്തിയ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം അമന്‍, സാറ, മദാനി എന്നീ മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുക ആയിരുന്നു.

© 2024 Live Kerala News. All Rights Reserved.