ചരിത്രം കുറിച്ചു ഉസൈന്‍ ബോള്‍ട്ട്; 200 മീറ്ററിലും സ്വര്‍ണം, റെക്കോഡ് തകര്‍ക്കാനായില്ല

റിയോ ഡി ജനീറോ: ഉസൈന്‍ ബോള്‍ട്ട് വീണ്ടും ചരിത്രം കുറിച്ചു. 200 മീറ്റര്‍ മത്സരത്തില്‍ ജമൈക്കന്‍ താരം ഉസൈന്‍ബോള്‍ട്ട് വീണ്ടും ഒന്നാമനായി. ഇതോടെ റിയോയില്‍ സ്പ്രിന്റ് ഡബിള്‍ തികച്ച ബോള്‍ട്ട് തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്‌സില്‍ ഡബിള്‍ നേടുക എന്ന അപൂര്‍വ്വഹാട്രിക്കാണ് നേടിയത്. 19.79 സെക്കന്‍ഡില്‍ ആയിരുന്നു നേട്ടം. ലോക റെക്കോഡ് തിരുത്തുക എന്ന ലക്ഷ്യം നേടാന്‍ ഉസൈന്‍ ബോള്‍ട്ടിനു കഴിഞ്ഞില്ല. ലണ്ടനില്‍ ചെയ്ത 19.30 ആയിരുന്നു ഇതിന് മുമ്പ് ബോള്‍ട്ടിന്റെ ഒളിമ്പിക് റെക്കോഡ്. കാനഡയുടെ ആന്ദ്രേ ഡി ഗ്രാസേയ്ക്കാണ് വെള്ളി. 20.02 സെക്കന്റായിരുന്നു ഗ്രാസേയുടെ സമയം.

© 2024 Live Kerala News. All Rights Reserved.