ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ക്ക് ഐഎസ് ബന്ധമുള്ളതായി പൊലീസ് സ്ഥിരീകരണം; മെറിനെ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയത് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാന്‍തന്നെ

കൊച്ചി: ദുരൂഹസാഹചര്യത്തില്‍ കാണാതായവരുടെ ഐഎസ് ബന്ധം പൊലീസ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശി മെറിനെ മതപരിവര്‍ത്തനത്തിന് വിധേയയാക്കിയത് ഐഎസില്‍ ചേര്‍ക്കാനായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് പരിഗണിക്കുന്ന കോടതിയില്‍ സമര്‍പ്പിച്ചു. അറസ്റ്റിലായ റിസ്വാന്‍ ഖാന്‍, ആര്‍സി ഖുറേഷി എന്നിവരാണ് മുംബൈയില്‍ ഇതിനു വേണ്ട ഒത്താശ ചെയ്തത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനാണ് ഇവരുടെ ലക്ഷ്യം. തമ്മനം സ്വദേശി മെറിന്‍ എന്ന മറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മെറിന്റെ സഹോദരന്‍ എബിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്.2014 ല്‍ മെറിന്റെ ഭര്‍ത്താവ് യഹിയയും ഖുറേഷിയും ചേര്‍ന്ന് എബിനെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയനാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ക്കായി നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇവരെ മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കാണാതായ മറ്റുള്ളവരുടെ ഐഎസ് ബന്ധത്തെക്കുറിച്ചറിയാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.