പാലക്കാട് നിന്ന് അപ്രത്യക്ഷരായ ഈസയ്ക്കും യഹ്യയ്ക്കും സാക്കിര്‍ നായിക്കുമായി അടുത്തബന്ധം; ഇവരെ മതപരിവര്‍ത്തനം നടത്തിയതും ശ്രീലങ്കയിലേക്ക് കൊണ്ടുപോയതും മുസ്ലിം പണ്ഡിതനായ ഇയാളെന്നും പിതാവിന്റെ വെളിപ്പെടുത്തല്‍

പാലക്കാട്: പാലക്കാട് നിന്ന് അപ്രത്യക്ഷരായ ഈൗസ, യഹ്യ എന്നീ സഹോദരന്‍മാര്‍ക്ക് മുംബൈയിലെ മുസ്ലിം പണ്ഡിതനായ സാക്കിര്‍ നായിക്കുമായി അടുത്ത ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടതകായി പിതാവ് വിന്‍സെന്റിന്റെ വെളിപ്പെടുത്തല്‍. ഈസയേയും യഹ്യയേയും മതപരിവര്‍ത്തനം നടത്തിയത് സാക്കിര്‍ നായിക്കാണ്. സഹോദരീഭര്‍ത്താവിനെ മതംമാറ്റാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അയാള്‍ വഴങ്ങിയില്ല. താടിനീട്ടി വളര്‍ത്തിയ മക്കള്‍ നാടുവിടും മുന്‍പ് ഇവ വെട്ടിയൊതുക്കിയിരുന്നതായും വിന്‍സെന്റ് പറഞ്ഞു. ഈസയുടെ ഭാര്യ നിമിഷ മൂന്ന് വര്‍ഷം മുമ്പ് ഫാത്തിമയെന്ന് പേരുമാറി ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഒടുവില്‍ ശ്രീലങ്കക്ക് പോകുന്നുവെന്ന് പറഞ്ഞ് ധരിപ്പിച്ച മാതാപിതാക്കളോട് തങ്ങള്‍ ബിസിനസ് ആവശ്യത്തിന് പോയതാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ പറഞ്ഞാന്‍ മതിയെന്ന് പറഞ്ഞിരുന്നതായും പിതാവ് വെളിപ്പെടുത്തി. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ യുവാക്കളെ കാണാതായ സംഭവത്തില്‍ ആറ് പേര്‍ കൂടി ഇന്ന് പരാതി നല്‍കി. ഇതോടെ പരാതി നല്‍കിയവരുടെ എണ്ണം എട്ടായി. കേരളത്തില്‍ നിന്ന് 19 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ച സന്ദേശങ്ങള്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. നേരത്തെ 16 പെരെ കാണാതായെന്നായിരുന്നു വിവരം.

© 2024 Live Kerala News. All Rights Reserved.