ജിഷയുടെ ഘാതകന്‍ കയ്യെത്തും ദൂരത്തെന്ന് പൊലീസ്; കൊലയാളി പെണ്‍കുട്ടിയെ അടുത്തറിയുന്നയാള്‍; പ്രതീക്ഷ വിടാതെ പുതിയ അന്വേഷണ സംഘം

കൊച്ചി: പെരുമ്പാവൂരിലെ ദളിത് പെണ്‍കുട്ടി ജിഷയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതി ഉടന്‍തന്നെ പിടിയാലാകുമെന്ന് പൊലീസ്. ഇയാളെക്കുറിച്ച് ഏറെക്കുറെ സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. ജിഷയുമായി അടുത്തറിയുന്ന ഒരാളാണ് കൊല നടത്തിയെതെന്ന നിഗമനത്തില്‍ തന്നെയാണ് ഇപ്പോഴും പൊലീസ് എത്തിനില്‍ക്കുന്നത്. അതേസമയം ഇതരസംസ്ഥാനക്കാരനാകാം കൊലയാളി എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് സ്ഥലത്തെത്തും.

ജിഷയുടെ കൊലപാതകി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഉദ്ദേശം 5 അടി 7 ഇഞ്ച് ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളോടു കൂടിയതുമായ ആളിന്റെ രേഖാചിത്രമാണ് പുറത്തു വിട്ടത്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് പുതിയ രേഖാചിത്രം തയ്യാറാക്കിയത്. ജിഷ കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളുടെ രേഖാചിത്രങ്ങളാണ് പുതുതായി തയാറാക്കിയത്. ജിഷയുടെ വീടിനു പുറത്തുകണ്ട ആളുടെ രേഖാചിത്രം നേരത്തേ തയാറാക്കിയെങ്കിലും അതുമായി സാമ്യമുള്ള ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒന്നാമത്തെ രേഖാചിത്രം ജിഷയുടെ വീടിനുസമീപത്തെ ഇരിങ്ങോള്‍ക്കാവില്‍ സംശയാസ്പദമായി കണ്ട 3040 വയസ് തോന്നിക്കുന്ന ആളുടേതാണ്. എന്നാലിപ്പോള്‍ രേഖാചിത്രം തയ്യാറാക്കപ്പെട്ടയാള് തന്നെയാണ് കൊലയാളിയെന്നാണ് പൊലീസ് നിഗമനം.

© 2024 Live Kerala News. All Rights Reserved.