നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്തു സുരക്ഷിതത്വമാണുള്ളത്? വയല്‍ വരമ്പിലൂടെ നടന്നുപോകുന്നതിനിടെ പത്തുവയസ്സുകാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചത് നാല് വിദ്യാര്‍ഥികള്‍

കൊട്ടിയം(കൊല്ലം): നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാതായിരിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. വയല്‍വരമ്പിലൂടെ ഒറ്റയ്ക്ക് നടന്നുപോയ പത്തുവയസ്സുകാരിയെ വലിച്ചിഴച്ച് സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്് കൗമാരക്കാരായ നാല് വിദ്യാര്‍ത്ഥികളെന്ന് വ്യക്തമായി. തൃക്കോവില്‍വട്ടത്ത് കഴിഞ്ഞദിവസമാണ് സംഭവം. അമ്മൂമ്മയുടെ വീട്ടില്‍ പോയിട്ട്, പെരുങ്കുളം ഏലായിലെ വരമ്പിലൂടെ ഒറ്റയ്ക്ക് നടന്നുവരുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയെ പിടികൂടിയ നാലംഗ വിദ്യാര്‍ത്ഥിസംഘം വലിച്ചിഴച്ച് തോലുകമ്പനിയുടെ സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

വിജനമായ വലിയ ഏലായില്‍ പെണ്‍കുട്ടിയുടെ നിലവിളി ആരും കേട്ടില്ല. കുറ്റിക്കാടിന് സമീപത്തെ തെങ്ങില്‍ കരിക്കിടാന്‍ കയറിയ ആള്‍ കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി ആദ്യം വിവരം വീട്ടില്‍ പറഞ്ഞില്ല. പീഡനം കണ്ടയാള്‍ ഏലായ്ക്ക് അടുത്തുള്ളൊരു കടയുടമയെ വിവരമറിയിച്ചു. കടയുടമയില്‍ നിന്ന് കഴിഞ്ഞദിവസം വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ കൊട്ടിയം പോലീസില്‍ പരാതി നല്‍കി. തൃക്കോവില്‍വട്ടം വെട്ടിലത്താഴം സ്വദേശികളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ മൂന്നുപേര്‍ പത്താംക്ലാസിലും ഒരാള്‍ പ്ലസ് വണ്ണിനും പഠിക്കുകയാണ്. പ്രതികളെല്ലാം 16 വയസ്സില്‍ താഴെയുള്ളവരാണ്.

© 2024 Live Kerala News. All Rights Reserved.