ക്രൂരമായി ബലാത്സംഘം ചെയ്തശേഷം യുവതിയെ ഭാരമുള്ള വസ്തുകൊണ്ട് മുഖത്തടിച്ചു കൊന്നു; മാതാവ് ജോലിക്ക് പോയതിനാല്‍ യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് സംഭവം

പെരുമ്പാവൂര്‍: യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം ഭാരമുള്ള വസ്തുക്കൊണ്ട് മുഖത്തടിച്ച് കൊലപ്പെടുത്തി. പെരുമ്പാവൂരിലെ വട്ടോളിപ്പിടി കനാല്‍ ബണ്ടിനടുത്ത് താമസിക്കുന്ന നിഷയാണ് ബലാത്സംഗത്തിനിരയായശേഷം കൊല്ലപ്പെട്ടത്. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ബലാത്സംഗത്തിനു ശേഷം പ്രകൃതമായ രീതിയില്‍ മര്‍ദ്ദിച്ചാണ് നിഷയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ശരീരത്തില്‍ പലയിടത്തും കുത്തേറ്റിട്ടുണ്ട്. കുടല്‍മാല പുറത്തു വന്ന നിലയിലാണ്. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇതില്‍ പങ്കുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കുറിച്ച് സൂചനകളൊന്നും ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല. ഇത്ര ഭീകരമായി മര്‍ദ്ദിച്ചിട്ടും പരിസരവാസികളൊന്നും ചെറിയ ശബ്ദം പോലും കേട്ടില്ലെന്നത് പൊലീസിനെ അത്ഭുതപ്പെടുത്തുന്നുണ്ട്. കൂലിപണിക്കാരിയായ നിഷയുടെ അമ്മ ജോലിക്ക് പോയ സമയത്താണ് സംഭവം. കൂലി പണികഴിഞ്ഞ് എട്ട് മണിക്ക് അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് നിഷ പുറത്ത് നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. വൈകിട്ട് അഞ്ചരക്ക് അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായിരുന്നില്ല. പ്രദേശത്തെ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം.

© 2024 Live Kerala News. All Rights Reserved.