ഐഎസിന്റെ ഇന്ത്യയിലെ റിക്രൂട്ടറും പ്രധാന നേതാവ് മുഹമ്മദ് ഷാഫി അര്‍മര്‍ കൊല്ലപ്പെട്ടു; അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് മരണം

ന്യൂഡല്‍ഹി: ഐഎസിന്റെ ഇന്ത്യയിലെ റിക്രൂട്ടറും പ്രധാന നേതാവുമായ മുഹമ്മദ് ഷാഫി അര്‍മര്‍ കൊല്ലപ്പെട്ടു. സിറിയയില്‍ ഏതാനും ദിവസം മുന്‍പ് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഷാഫി അര്‍മര്‍ കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക സ്വദേശിയായ 26 വയസുള്ള ഷാഫിയുടെ മരണത്തോടെ ഐഎസിന് ഇന്ത്യയിലെ ‘തല’യാണ് നഷ്ടമായത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ അഭിപ്രായം. ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട മുഹമ്മദ് ഷാഫി അര്‍മര്‍.

ഇന്ത്യയില്‍ ഐഎസിനെ വളര്‍ത്താന്‍ ശ്രമിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ഇദ്ദേഹം. 30 പേരെ ഇതുവരെ ഇയാളുടെ നേതൃത്വത്തില്‍ ഐഎസില്‍ എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന 23 പേരെയാണ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഐഎസ് യൂണിറ്റ് തുടങ്ങാനാണ് ഷാഫി അര്‍മര്‍ പദ്ധതിയിട്ടത് എന്നാണ് റിപ്പോര്‍ട്ട്.

© 2025 Live Kerala News. All Rights Reserved.