പി.ജയരാജനുമായി ശ്രീചിത്തിരയിലേക്ക് പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; അദ്ദേഹത്തെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജുമായി ശ്രീചിത്തിരയിലേക്ക് പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ ഒന്നരയോടെ തൃശൂര്‍ പേരാമംഗലത്തായിരുന്നു അപകടം. അപകടത്തില്‍ ജയരാജന് പരിക്കില്ല. ശാരീരിക ആസ്വാസ്ഥ്യം മൂലം ജയരാജനെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അമല ആശുപത്രിക്ക് സമീപം പേരാമംഗലത്തുവച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ചുകയറിയ ആംബുലന്‍സിന്റെ രണ്ടു ടയറുകള്‍ പൊട്ടി. പരുക്കേറ്റില്ലെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 24 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയാല്‍ മതിയെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ഉടന്‍തന്നെ ജയരാജനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനാണ് പൊലീസിന്റെ ശ്രമം. അതേസമയം, പി.ജയരാജനെ ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു. ആംബുലന്‍സിന് മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും അവര്‍ ആരോപിച്ചു.

© 2025 Live Kerala News. All Rights Reserved.