കണ്ണൂരിലെ 25 ക്ഷേത്രങ്ങളിലും 20 സ്‌കൂളുകളിലും 13 സര്‍ക്കാര്‍ വക സ്ഥലങ്ങളിലും ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നു;പി.ജയരാജന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി;സമാധാനത്തിന് സിപിഎം ശ്രമിക്കും

കണ്ണൂര്‍: നിരവധി ക്ഷേത്രങ്ങളിലും സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ക്ഷേത്രങ്ങളുടെ കാര്യത്തില്‍ നിയമവിരുദ്ധമായ നടപടിയാണ് ആര്‍എസ്എസ് സ്വീകരിക്കുന്നത്. ഇവ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.കണ്ണൂര്‍ ജില്ലയിലെ 25 ക്ഷേത്രങ്ങളിലും 20 സ്‌കൂളുകളിലും 13 സര്‍ക്കാര്‍ വക സ്ഥലങ്ങളിലും ആര്‍.എസ്.എസിന്റെ ആയുധ പരിശീലനം നടക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടി പി. ജയരാജന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത്് നല്‍കി. ഈ സ്ഥലങ്ങളുടെ വിശദമായ പട്ടിക സഹിതമാണ് സി.പി.എം പരാതിപ്പെട്ടിരിക്കുന്നത്. പയ്യന്നൂര്‍, പിണറായി, തലശ്ശേരി, പാനൂര്‍, പേരാവൂര്‍, പെരിങ്ങോം, മയ്യില്‍, കൂത്തുപറമ്പ് അഞ്ചരക്കണ്ടി തുടങ്ങിയ ഇടങ്ങളില്‍ ആര്‍എസ്എസ് ശാഖ നടക്കുന്ന സ്ഥലങ്ങശുടെ വിവരങ്ങളും ജയരാജന്‍ വിശദമായി കത്തില്‍ പറയുന്നു.ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന ശൈലിയില്‍ ബി.ജെ.പിയുടെ പല സംസ്ഥാന നേതാക്കളും അസംതൃപ്തരാണെന്നും അത്തരം ആളുകള്‍ സിപിഎമ്മിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളാന്‍ കഴിയില്ലെന്നും ജയരാജന്‍ പറഞ്ഞു.ആര്‍എസ്എസുകാര്‍ മതവിദ്വേഷം ജനങ്ങളില്‍ കുത്തിവെക്കാനുള്ള എല്ലാ ശ്രമവും നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജയരാജന്‍ കത്തില്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ സമാധാനം ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളിലും സി.പി.എം പ്രതിജ്ഞാബദ്ധരായി സഹകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.