കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍;ഒരു സൈനികന് വീരമൃത്യു;രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ഇന്നു രാവിലെയാണ് സംഭവം.ഇനിയും ഭീകരവാദികള്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സോപോര്‍ ജില്ലയില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ രണ്ടിടത്ത് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു.മേഖലയില്‍ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് 22 രാഷ്ട്രീയ റൈഫിള്‍സ് സൈനികരാണ് നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തത്. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരെ സൈന്യം വധിച്ചത്. ഇതിനിടെ ഒരു ഇന്ത്യന്‍ സൈനികന് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ബന്ദിപോരയില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ കൈയ്യില്‍ നിന്നും പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ സൈന്യം കണ്ടെത്തിയിരുന്നു. 15000 രൂപയാണ് ഭീകരരുടെ കൈവശം ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് 2000ന്റെ നോട്ടുകളും,160 നൂറിന്റെ നോട്ടുകളും ഉണ്ടായിരുന്നു.കൊല്ലപ്പെട്ട രണ്ടു പേരും പാകിസ്താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കൈയ്യില്‍ നിന്നും എകെ 47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.