ഭീകരരുടെ ഒളിത്താവളത്തില്‍ നിന്നും പാക്, ചൈനീസ് പതാകകള്‍ കണ്ടെടുത്തു;സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തി; ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 44 പേര്‍ അറസ്റ്റില്‍; ബരാമുള്ളയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയില്‍ സൈന്യം , പോലീസ്, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയില്‍ ഭീകരരുടെ നിരവധി ഒളിത്താവളങ്ങള്‍ കണ്ടെത്തി. സ്‌ഫോടക വസ്തുക്കള്‍ക്കും ആയുധങ്ങള്‍ക്കും പുറമെ പാകിസ്താന്റെയും ചൈനീസ് പാതകകളും ഭീകരരുടെ ഒളിത്താവളതത്ില്‍ നിന്നും കണ്ടെത്തി. ഈ കണ്ടെത്തലുകള്‍ കൂടുതല്‍ അന്വേഷണത്തിന് വഴിവച്ചേക്കും. ഇതാദ്യമായാണ് ഭീകരരില്‍നിന്ന് ചൈനീസ് പതാക കണ്ടെത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയുടെ ലെറ്റര്‍പാഡുകള്‍, പെട്രോള്‍ ബോംബുകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍ എന്നിവയാണ് ബരാമുള്ളയിലെ ഭീകരരുടെ ഒളിത്താവളങ്ങളില്‍നിന്ന് സൈന്യം കണ്ടെത്തിയ മറ്റു വസ്തുക്കള്‍. അതിനിടെ, ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 44 പേരെ പൊലീസ് ബരാമുള്ളയില്‍നിന്ന് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് 700 ഓളം വീടുകളില്‍ ഒരേസമയം നടത്തിയ പരിശോധനയിലാണ് ഭീകര ബന്ധം സംശയിക്കുന്നവര്‍ അറസ്റ്റിലായതെന്ന് കരസേനാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.ബരാമുള്ളയില്‍ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

© 2024 Live Kerala News. All Rights Reserved.