അമിര്‍ ഉള്‍ ഇസ്ലാം നിരന്തരം മൊഴിമാറ്റുന്നുവെന്ന് അന്വേഷണ സംഘം; വസ്ത്രം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമിര്‍ ഉള്‍ ഇസ്ലാം നിരന്തരം മൊഴിമാറ്റുന്നതായി അന്വേഷണ സംഘം. അമീറിനെ പൂര്‍ണമായി ചോദ്യം ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇതുകൊണ്ട് തന്നെ കൊലപാതക ദിവസം അമീര്‍ ധരിച്ച വസ്ത്രം സംബന്ധിച്ചും ഇവ ഉപേക്ഷിച്ച സ്ഥലത്തെത്തുറിച്ചും വ്യത്യസ്തമൊഴികള്‍ നല്‍കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.

അമിര്‍ ഉള്‍ ഇസ്ലാം ജിഷയെ കൊലപ്പെടുത്തിയെന്ന് കുറ്റം സമ്മതിച്ചു. പക്ഷെ, സമയകുറവുമൂലം വിശദമായി ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. മാത്രമല്ല കൃത്യം നടന്ന ദിവസം ധരിച്ചിരുന്ന വസ്ത്രം ഉപേക്ഷിച്ചത് സംബന്ധിച്ച മൊഴി അമീര്‍ മാറ്റി പറയുകയാണ്. കാഞ്ചിപുരത്ത് ഉപേക്ഷിച്ചുവെന്നാണ് ആദ്യം പറഞ്ഞത്. വൈദ്യശാലപടിയിലെ മുറിയിലുണ്ടെന്ന് പിന്നീട് തിരുത്തി. അസമിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ വസ്ത്രങ്ങള്‍ എവിടെയോ ഉപേക്ഷിച്ചെന്നാണ് അമീര്‍ അവസാനം മൊഴി നല്‍കിയത്. സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.