ജിഷയുടെ മാതാവ് പി പി തങ്കച്ചന്റെ വീട്ടില്‍ ജോലി ചെയ്തിട്ടുണ്ട്; തങ്കച്ചന്‍ എന്തിനാണ് കള്ളം പറയുന്നതെന്നറിയില്ലെന്നും ജിഷയുടെ പിതാവ്

കൊച്ചി: ജിഷയുടെ മാതാവും തന്റെ ഭാര്യയുമായിരുന്ന രാജേശ്വരി പിപി തങ്കച്ചന്റെ വീട്ടില്‍ ജോലി ചെയ്തിട്ടുണ്ടെന്നും തങ്കച്ചന്‍ ഇപ്പോള്‍ കള്ളം പറയുന്നതെന്തിനാണന്ന് അറിയില്ലെന്നും ജിഷയുടെ പിതാവ് പാപ്പു. തങ്കച്ചന്റെ വീട്ടില്‍ ജിഷയുടെ അമ്മ രാജേശ്വരി നിരവധി നാള്‍ ജോലി ചെയ്തിട്ടുണ്ട്. തങ്കച്ചനും മകനുമാണ് ജിഷയുടെ കൊലപാതകത്തിന് പിന്നിലെന്ന ആരോപണം നിലനില്‍ക്കെയാണ് പാപ്പുവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണ് ജിഷയെന്നും ഇയാളുടെ സ്വത്തില്‍ അവകാശം ചോദിച്ചതിനു പിന്നാലെയാണ് കൊലപാതകമെന്നും ആരോപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന് ജിഷയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ജിഷയുടെ അമ്മ രാജേശ്വരി രംഗത്ത വന്നിരുന്നു. ജിഷയുമായി തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും പ്രതികരിച്ചിരുന്നു. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് പിപി തങ്കച്ചന്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിപി തങ്കച്ചന്‍ വ്യക്തമാക്കിയെങ്കിലും തങ്കച്ചന്‍ ഇത് വരെ നിയമനടപടിയുമായി മുന്നോട്ട് പോയിട്ടില്ല. ആരോപണം തെളിയിക്കുമെന്ന ഉറച്ചനിലപാടില്‍ത്തന്നെയാണ് ജോമോന ്#പുത്തന്‍ പുരയ്ക്കല്‍.

© 2024 Live Kerala News. All Rights Reserved.