ജിഷ വധത്തില്‍ പൊലീസിന്റെ വീഴ്ച്ചകളും നിഷ്‌ക്രിയത്വവും കൂടുതല്‍ പുറത്തേക്ക്; ഐജിയുടെ റിപ്പോര്‍ട്ട് പൊലീസ് കംപ്ലയിന്റ് അതോറിറ്റി തള്ളി

കൊച്ചി: ദളിത് വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന്റെ വീഴ്ച്ചയും നിഷ്‌ക്രിത്വവും ഭീകരമാണെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് ഐജിയുടെ റിപ്പോര്‍ട്ട് പൊലീസ് കംപ്ലയിന്റ് അതോറിറ്റി തളളി. കേസില്‍ ഇടപെടാന്‍ അതോറിറ്റിയ്ക്ക് അധികാരം ഇല്ലെന്ന നിലയിലാണ് ഐജി റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാണിച്ചാണ് അതോറിറ്റി റിപ്പോര്‍ട്ട് തളളിയത്.

ജിഷയുടെ മാതാവിന്റെ അനുവാദമില്ലാതെയാണ് മൃതദേഹം കത്തിച്ചത്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് ഗുരുതര വീഴ്ച വരുത്തി.ദുരൂഹമരണം നടന്ന സ്ഥലം സീല്‍ ചെയ്യാന്‍ പൊലീസ് തയ്യാറാകാതിരുന്നത് തെളിവ് നശിക്കാന്‍ കാരണമായി. രാജ്യത്തെ നടുക്കിയ അരുംകൊല കുറുപ്പുംപടി പൊലീസ് എസ്‌ഐ മുതല്‍ മുതല്‍ റേഞ്ച് ഐജി വരെയുള്ളവര്‍ ഏപ്രില്‍ 28 മുതല്‍ മെയ് രണ്ട് തിങ്കളാഴ്ചവരെ അഞ്ച് ദിവസം നിയമ വിരുദ്ധമായി മൂടിവെച്ചു. ഇതൊക്കെയായിരുന്നു പൊലീസ്
കംപ്ലയിന്റ് അതോറിറ്റിയുടെ കണ്ടെത്തല്‍.

© 2024 Live Kerala News. All Rights Reserved.