#Justice For Jisha ജിഷ ഉറങ്ങിയിരുന്നത് തലയണയ്ക്കടിയില്‍ വാക്കത്തിവച്ച്; പ്രധാന തെളിവായ ചെരുപ്പ് കണ്ടെടുക്കാന്‍ വൈകിയെന്ന് മഹസര്‍

ആലുവ: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്ക് ഭീഷണിയുണ്ടായിരുന്നുവെന്നതിന് തെളിവ്. ജിഷ തലയണയ്ക്കടിയില്‍ വാക്കത്തിവച്ചായിരുന്നു ഉറങ്ങിയതെന്ന് പൊലീസ്. ഈ വാക്കത്തി പൊലീസ് കണ്ടെടുത്തിരുന്നു. പ്രധാന തെളിവായ ചെരുപ്പ് കണ്ടെടുത്തത് വൈകിയെന്നും മഹസറില്‍ പറയുന്നു. സംഭവസ്ഥലത്തിന് സമീപത്തുനിന്നും കണ്ടെത്തിയ ചെരുപ്പ് കോടതിയില്‍ ഹാജരാക്കിയത് രണ്ടുദിവസം കഴിഞ്ഞാണ്.

വട്ടോളി കനാല്‍ റോഡിന്റെ സമീപത്തെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ജിഷയും അമ്മയും താമസിച്ചിരുന്നത്. ഈ വീട്ടില്‍ സുരക്ഷിത്വമില്ലെന്ന് ജിഷയ്ക്ക് ഭയമുണ്ടായിരുന്നു. ജിഷ മരിച്ചതിനുശേഷം രക്തംപുരണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റാണ് മഹസറില്‍ പ്രധാനമായും പറയുന്നത്. ജിഷയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന്റെ കിഴക്കുവശത്ത് പകുതി മടക്കിയ ഒരു പുല്‍പായ ഉണ്ടായിരുന്നുവെന്നും അതിനകത്ത് തലയണയ്ക്കുള്ളില്‍ ഒരു വാക്കത്തി ഉണ്ടായിരുന്നുവെന്നും മഹസറില്‍ പറയുന്നു. 48 സെന്റിമീറ്റര്‍ നീളമുള്ള വാക്കത്തിയാണ് കണ്ടെത്തിയത്. ജിഷയുടെ ചോരക്കറ രണ്ടുമീറ്ററോളം ഉയരത്തില്‍ തെറിച്ചുവെന്നും പൊലീസ് രേഖകളില്‍ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.