ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കുന്ന പൊലീസിന്റെ കത്ത് പുറത്ത്; ഏകസഹോദരിയുടെ സുഹൃത്തിനെ തിരയുന്നു

എറണാകുളം: പെരുമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കുന്ന പൊലീസിന്റെ കത്ത് പുറത്തുവന്നു. പൊലീസ് നടപടി പൂര്‍ത്തിയായതിനാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് നിയമതടസമില്ലെന്ന് അറിയിക്കുന്നതാണ് കത്ത്. കുറുപ്പംപടി എസ്‌ഐയാണ് പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് കത്തുനല്‍കിയത്. അതേസമയം, കേസുമായി ബന്ധപ്പെട്ടു ജിഷയുടെ ഏകസഹോദരി ദീപയുടെ സുഹൃത്തിനെ പൊലീസ് തിരയുന്നു. കഞ്ചാവു വില്‍പനക്കാരനായ ഇയാളെ സംഭവത്തിനു ശേഷം കാണാതായിരുന്നു. പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്കു സാദൃശ്യമുണ്ടെന്നു നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്കു ബന്ധമുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചിരിക്കുന്നു. ഇയാളെ കണ്ടെത്താന്‍ പൊലീസ് പത്തംഗ സ്‌ക്വാഡ് രൂപീകരിച്ചു.

© 2024 Live Kerala News. All Rights Reserved.