തിരുപ്പൂരില്‍ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു; ഉന്നതകുല ജാതയെ വിവാഹം കഴിച്ചതാണ് കൊലക്ക് കാരണമെന്ന് സംശയം

തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് അതിദാരുണമായാണ് വെട്ടിക്കൊന്നത്. വെട്ടേറ്റ യുവതിയെ അതീവഗുരുതരാവസ്ഥയില്‍ ഉദുമലപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം ഇരുവരേയു വെട്ടുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥിയായ വി.ശങ്കര്‍ ആണ് മരിച്ചത്. എട്ട് മാസം മുന്‍പാണ് ശങ്കറും കൗലസ്യയും വിവാഹിതരായത്. കുടുംബാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായത്. ഉദുമലപേട്ട മാര്‍ക്കറ്റിലേക്ക് പോകാന്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ മൂന്നംഗ സംഘം പുറകില്‍ നിന്ന് വെട്ടുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. യുവതിക്ക് തലയ്ക്കാണ പരുക്ക്. അക്രമത്തിനു ശേഷം പഴനി ഭാഗത്തേക്ക് സംഘം രക്ഷപ്പെട്ടു. കൊല്ലപ്പെട്ട ശങ്കര്‍ പൊള്ളാച്ചി എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. രാഷ്ട്രീയമായി ഏറെ സ്വാധീനമുള്ള തേവര്‍ കുടുംബാംഗമായ കൗസല്യയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ഉയര്‍ന്ന ജാതിക്കാരില്‍ നിന്ന് നിരവധി ഭീഷണിയുണ്ടായിരുന്നു. വിവാഹശേഷം കുമരലിംഗത്തുള്ള ശങ്കറിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. എന്നാല്‍ കൊലയ്ക്ക് പിന്നിലുള്ള കാരണം അവ്യക്തമാണെങ്കിലും ജാതിവെറി സംബന്ധിച്ചുള്ള സംശയമാണ് നിലനില്‍ക്കുന്നത്.

© 2024 Live Kerala News. All Rights Reserved.