ഹോക്കി ടീം ക്യാപ്റ്റന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി യുവതിയുടെ പരാതി; കാമുകിയുടെ പരാതി വിവാഹത്തില്‍ നിന്ന് സര്‍ദാര്‍സിങ് പിന്‍മാറിയതിനെതുടര്‍ന്ന്

ലുധിയാന: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് വിവാഹം വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. രാജ്യാന്തര ഹോക്കിതാരമായ യുവതിയാണ് ലുധിയാന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സിങ്ങുമായി വളരെക്കാലമായി തന്നെ അടുപ്പമുള്ള ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷുകാരി വനിതയാണ് പരാതി നല്‍കിയത്. യുവതി സര്‍ദാര്‍ സിങിന്റെ കാമുകിയാണെന്ന് അദേഹത്തിന്റെ അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന. മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ ലുധിയാന പൊലീസ് കമ്മിഷണര്‍ അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2012 മുതല്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനാണ് സര്‍ദാര്‍ സിങ്. ഹരിയാനയില്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റുമാണ്. ലണ്ടന്‍ ഒളിംപിക്‌സിന്റെ സമയത്ത് യുകെയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹം കഴിക്കുന്നതിന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ സിങ് ഇതില്‍നിന്ന് പിന്മാറിയെന്നും യുവതി പറയുന്നു. സിങ് താമസിക്കുന്ന സിര്‍സാ ഗ്രാമത്തിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. അവിടെ വച്ച്, അവരുടെ അനുവാദത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും പറയുന്നു. എന്നാല്‍ സിങ് അതില്‍ നിന്ന് പിന്‍മാറുകയായിരുന്നത്രെ.

© 2024 Live Kerala News. All Rights Reserved.