സുരക്ഷയൊരുക്കാതെ റിപ്പറുമായി ബസ് യാത്ര!!

ചാലക്കുടി: വധശിക്ഷക്ക് വിധിച്ച റിപ്പര്‍ ജയാനന്ദനെ കോടതിയില്‍ എത്തിച്ചത് മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് ചാലക്കുടി കോടതിയിലേക്ക് കൊണ്ടുവന്നത്. ഇന്നലെ രാവിലെ 11 മണിയോടെ കോടതിയില്‍ എത്തണമെങ്കില്‍ ചൊവ്വാഴ്ച അതിരാവിലെ പോരണം. പലതവണ ജയില്‍ ചാടിയ പ്രതിയെ അതീവ സുരക്ഷ സംവിധാനത്തില്‍ കൊണ്ടു വരാതെ ഒരു എസ്‌ഐയും രണ്ട് പോലീസുകാരുടെ അകമ്പടിയോടെയാണ് കൊണ്ടു വന്നത്. അതും വിലങ്ങിട്ട് പോലീസ് ബന്ധനത്തില്‍  കൊണ്ടു വരേണ്ടതിന് പകരം ജയാനന്ദനെ സ്വതന്ത്രമായി നടക്കുവാനുള്ള സാഹചര്യമാണ് ഒരുക്കിയത്. ചാലക്കുടിയുടെ മുക്കും മൂലയും അറിയുന്ന ജയാനന്ദനെ സുരക്ഷയില്ലാതെ കൊണ്ടുവന്നത് ഗുരുതരമായ സുരക്ഷ വീഴ്ചയാണ്. ഇതിന്  മുന്‍പും സുരക്ഷയില്ലാതെ കൊണ്ടുവന്ന സംഭവം വലിയ വിവാദമായതാണ്. എന്നിട്ടും വീണ്ടും ഇത്ര വലിയ ഒരു കുറ്റവാളിയെ വളരെ ലാഘവത്തോടെ കൊണ്ടു വരുന്നത് അധികൃതരുടെ അനുവാദത്തോടെയായിരിക്കും. പോലീസ് ജിപ്പില്‍ അതീവ സുരക്ഷയില്‍ ഹാജരാക്കേണ്ടതിന് പകരമാണ് സാധാരണ ബസ്സില്‍ കോടതിയിലും മറ്റും ഹാജരാക്കുവാന്‍ കൊണ്ടു വരുന്നത്.

© 2024 Live Kerala News. All Rights Reserved.