രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനാരാണെന്ന് സോളാര്‍ കമ്മീഷന്‍; അത് വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് സരിത എസ് നായര്‍ പൊട്ടിക്കരഞ്ഞു

കൊച്ചി: മൊഴിയെടുക്കുന്നതിനിടെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനാരെന്ന് സോളാര്‍ കമ്മീഷന്‍ ചോദിച്ചതോടെ സരിത പൊട്ടിക്കരഞ്ഞു. ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ അച്ഛനാരാണെന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ ചോദ്യത്തിനു മുന്‍പിലാണ് സരിത പൊട്ടിക്കരഞ്ഞത്. 2007ല്‍ ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ തനിക്ക് ഒരു കുട്ടി മാത്രമാണുണ്ടായിരുന്നതെന്നു സരിത പറഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 2010 ഏപ്രില്‍ ഒന്നിനു ജയിലില്‍ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു. ബിജു രാധാകൃഷ്ണനും താനും തമ്മില്‍ ഭാര്യാ-ഭര്‍തൃബന്ധം ഉണ്ടായിരുന്നില്ല. ഔദ്യോഗിക ബന്ധം മാത്രമായിരുന്നുവെന്നു സരിത പറഞ്ഞു. ടീം സോളറുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്നെല്ലാം സരിത ഒഴിഞ്ഞുമാറി.

ഭാര്യാ-ഭര്‍തൃബന്ധം ഉണ്ടായിരുന്നില്ലെങ്കില്‍ ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ആരാണെന്നു കമ്മിഷന്‍ ചോദിച്ചു. അതു വ്യക്തിപരമായ കാര്യമാണെന്നും കമ്മിഷനു മുമ്പില്‍ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞായിരുന്നു സരിതയുടെ കരച്ചില്‍. അല്‍പസമയത്തിനുള്ളില്‍ മൂക്കില്‍നിന്നു രക്തം വന്ന സരിത പുറത്തേക്കു പോകാന്‍ അനുമതി ചോദിച്ചു. രക്തസമ്മര്‍ദം വര്‍ധിച്ചതുമൂലമാണു രക്തം വന്നതെന്നായിരുന്നു സരിതയുടെ വിശദീകരണം. എന്നാല്‍ സരിതക്കൊപ്പം പുറത്തിറങ്ങി പരിശോധിച്ച കമ്മിഷന്റെ വനിതാ സ്റ്റാഫ്, സരിതയുടെ മൂക്കില്‍ മുറിവുണ്ടെന്നു കമ്മിഷനെ അറിയിച്ചു. എന്തായാലും സരിത നാളെ രാവിലെ ഹാജരായാല്‍ മതിയെന്നു പറഞ്ഞു കമ്മിഷന്‍ സിറ്റിങ് അവസാനിപ്പിച്ചു. അന്വേഷണ കമ്മീഷന് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പലകാര്യങ്ങളിലും കൃത്യമായ മറുപടി നല്‍കാതെ സരിത ഒഴിഞ്ഞുമാറുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.