നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഇനി ഒരുമാസമില്ല; മുന്നൊരുക്കവുമായി മുന്നണികള്‍

ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ജൂണ്‍ 19നാണ് നടക്കുക .വോട്ടെണ്ണല്‍ ജൂണ്‍ 23നാണ്. ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെയാണ് പുറപ്പെടുവിക്കുക. പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ രണ്ട് ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്. വോട്ടെടുപ്പിന് ഇനി 25 ദിവസങ്ങള്‍ മാത്രമാണുള്ളത്. നിലമ്പൂരിനൊപ്പം ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങള്‍, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ബംഗാളിലെ കാളിഗഞ്ച് മണ്ഡലങ്ങളിലും ഉപതെഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാടുന്ന മണ്ഡലത്തില്‍ ബിജെപിക്കോ എന്‍ഡിഎ മുന്നണിക്കോ കാര്യമായ റോളില്ല. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ നേരത്തെയേ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വിവരം. പിവി അന്‍വര്‍ ഇത്തവണ യുഡിഎഫിനൊപ്പമാണ്.

© 2025 Live Kerala News. All Rights Reserved.