മൂന്നര കൊല്ലത്തിനിടയില്‍ കേവലം 6 വിധികള്‍,അഭയ കേസ് അട്ടിമറിച്ചു;തനിക്കെതിരെ 12 ദിവസം കൊണ്ട് വിധി പറഞ്ഞു; ലോകായുക്തക്കെതിരെ വിമര്‍ശനവുമായി വീണ്ടും കെ.ടി ജലീല്‍

കോഴിക്കോട്: ലോകായുക്തക്കെതിരെ വിമര്‍ശനവുമായി വീണ്ടും മുന്‍ മന്ത്രി കെ.ടി ജലീല്‍.ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
സുപ്രീം കോടതിയില്‍ മൂന്നര കൊല്ലത്തിനിടയില്‍ കേവലം 6 വിധികള്‍ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത ‘മഹാനാണ്’ എന്ന് സിറിയക് ജോസഫിന്റെ പെരെടുത്ത് പറയാതെ ജലീല്‍ വിമര്‍ശിക്കുന്നു.

കെ.ടി. ജലീലിന്റെ വാക്കുകള്‍

‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും

‘2021 മാര്‍ച്ച് 25 ന് പ്രാഥമിക അന്വേഷണം നടത്തി ഫയലില്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 6 ന് മുമ്പ് ‘ബോംബ്’ പൊട്ടിച്ച് ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയലായിരുന്നു യു.ഡി.എഫിന്റെ ലക്ഷ്യം. മൈനോരിറ്റി കോര്‍പ്പറേഷന്റെ വക്കീല്‍ അഡ്വ: കാളീശ്വരം രാജ് സുപ്രീം കോടതിയിലുള്ള തന്റെ കേസുകളുടെ വിവരം വെച്ച് ചെയ്ത ഇ മെയ്ല്‍ ഇല്ലായിരുന്നെങ്കില്‍ ഒരു ഹിയറിംഗിന് കൂടി സമയം അനുവദിക്കുമായിരുന്നില്ല. അങ്ങിനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാംകൂടി ചുരുട്ടിക്കൂട്ടി കിണറ്റിലിടുമായിരുന്നു വിനീത ദാസന്‍.

സുപ്രീം കോടതിയില്‍ മൂന്നര കൊല്ലത്തിനിടയില്‍ കേവലം 6 വിധികള്‍ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത ‘മഹാനാണ്’ (അരുണ്‍ ജെയ്റ്റ്ലിയോടും സുഷമ സ്വരാജിനോടും കടപ്പാട്) പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലില്‍ സ്വീകരിച്ച് വാദം കേട്ട് എതിര്‍ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയില്‍ വിധി പറഞ്ഞ് ചരിത്രം കുറിച്ചത്.’വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. ‘എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുന്‍കൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല

അഡ്വ: കെ.എസ്. അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നുള്ള വരികളാണ് താഴെ. ഈ വരികളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇത് അരുണ്‍ കുമാറിന്റെ നിരീക്ഷണം മാത്രമാണ്

:”കേരളാ ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്താന്‍ വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേരള മന്ത്രിസഭ തീരുമാനിച്ചത് 2022 ജനുവരി 19 നാണ്. ശുപാര്‍ശ ചെയ്തപ്പെട്ടഓര്‍ഡിനന്‍സ് ഇപ്പോള്‍ ബഹുമാനപ്പെട്ട ഗവര്‍ണറുടെ പരിഗണനയിലാണ്.

ലോകായുക്ത നിയമ ഭേദഗതിയെക്കുറിച്ചാണ് കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി പത്ര-ദൃശ്യ മാധ്യമങ്ങളിലെ വാര്‍ത്തകളും ചര്‍ച്ചകളും എല്ലാം. നിയമ ഭേദഗതിയിലേക്ക് നയിച്ചത് മുന്‍ മന്ത്രി ശ്രീ കെ.ടി. ജലീലിനെതിരെ ലോകായുക്തയില്‍ ഫയല്‍ ചെയ്ത കേസും അതിന്റെ വിധിന്യായവും ആണ് എന്നാണ് ആരോപിക്കുന്നത്. ശ്രീ. കെ.ടി. ജലീലിനെതിരായ ലോകായുക്ത കേസില്‍ അദ്ദേഹത്തിനെ ലോകായുക്ത വിസ്തരിക്കുകയോ അദ്ദേഹത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ അനുവാദം ലഭിക്കുകയോ ചെയ്തിതില്ല എന്ന് ആദ്യഘട്ടം മുതല്‍ തന്നെ ചര്‍ച്ചയായിരുന്നു.

എന്നാല്‍ കെ.ടി. ജലീലിനെ ലോകായുക്ത വിസ്തരിച്ചു എന്നും അദ്ദേഹത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും കെ.ടി. ജലീല്‍ ഹാജരാക്കിയ തെളിവുകള്‍ എല്ലാം പരിശോധിച്ചിട്ടാണ് ലോകായുക്ത വിധി പറഞ്ഞതെന്നും യു.ഡി.എഫ് നേതാക്കളും ചാനല്‍ ചര്‍ച്ചകളിലെ ‘നിയമ വിദഗ്ദന്മാരും’ മാധ്യമ ജഡ്ജിമാരുടെ മുന്നില്‍ വാദിക്കുന്നത് കണ്ടു. എന്നാല്‍ എന്താണ് കെ.ടി. ജലീല്‍ കേസുമായി ബന്ധപ്പെട്ട് ലോകായുക്തയില്‍ നടന്നത്?

ലോകയുക്ത നിയമപ്രകാരം ഒരു പരാതി ലഭിച്ചാല്‍ ആ പരാതി നിയമപരമാണോ എന്നറിയാന്‍ ആദ്യം പ്രാഥമിക പരിശോധന (Preliminary Inquiry) നടത്തണം. പിന്നീട് പരാതിയിലെ വസ്തുതകളെക്കുറിച്ച് വിശദമായ അന്വേഷണം ( Investigation) നടത്തണം. പിന്നീട് ലോകയുക്ത നിയമത്തിന്റെ വകുപ്പ് 11 പ്രകാരം തെളിവെടുപ്പ് ( Evidence) നടത്തണം. തെളിവെടുപ്പ് പൂര്‍ത്തികരിച്ചാല്‍ മാത്രമേ കേസ് വാദത്തിനായി(Hearing) മാറ്റുകയുള്ളൂ.എന്നാല്‍ ശ്രീ കെ.ടി. ജലീലിനെതിരായി ലോകായുക്തയില്‍ ഫയല്‍ ചെയ്ത C. No. 57/19 B കേസിന്റെ ദിവസേനയുടെ നടപടിക്രമങ്ങള്‍ (Proceeding Sheet) പരിശോധിച്ചാല്‍ വസ്തുതകള്‍ വ്യക്തമാകും.

5/3/2021For Preliminary Inquiry/AdmissionPart-II7. C. No.57/19 B:Adv. George poonthottamAdv P Subair KunjuSpl.GP (R1 & R2)Adv Kaleeswaram Raj (R3)Adv. R.S Balamurali (R5)?26/3/2021Supplementary Cause ListFor Preliminary Inquiry/AdmissionPart-II1. C. No.57/19 B:Adv. George poonthottamAdv P Subair KunjuSpl.GP (R1 & R2)Adv Kaleeswaram Raj (R3)Adv. R.S Balamurali (R5)2021 മാര്‍ച്ച് 25 നും മാര്‍ച്ച് 26നും ശ്രീ. sI.Sn ജലീലിനെതിരായ പരാതി ലോകായുക്ത പ്രാഥമിക പരിശോധക്കും(Preliminary Inquiry) പരാതി ഫയലില്‍ സ്വീകരിക്കുന്നതിനായും ( Admission) ആയി പരിഗണിച്ചു.? 30/3/2021For Hearing on Complaint47. C. No.57/19 B:Adv. George poonthottamAdv P Subair KunjuSpl.GP (R1 & R2)Adv Kaleeswaram Raj (R3)Adv. R.S Balamurali (R5).2021 മാര്‍ച്ച് 26ന് പ്രാഥമിക പരിശോധന മാത്രം നടത്തി ലോകായുക്ത ഫയലില്‍ സ്വീകരിച്ച ഒരു പരാതി 2021 മാര്‍ച്ച് 30 ന് തന്നെ വാദം (Hearing) കേള്‍ക്കുന്നു. അന്ന് തന്നെ ടി കേസ് വിധി പറയാനായി ഏപ്രില്‍ 9 ലേക്ക് മാറ്റുന്നു. ഏപ്രില്‍ 9ന് ഒന്നാമത്തെ കേസായി sI.Sn ജലീലിനെതിരെ ലോകായുക്ത വിധി പറഞ്ഞു? 09/4/2021For Pronouncement of Orders1. C. No.57/19 B:Adv. George poonthottamAdv P Subair KunjuSpl.GP (R1 & R2)Adv Kaleeswaram Raj (R3)Adv. R.S Balamurali (R5).2021 മാര്‍ച്ച് 26ന് ഫയലില്‍ സ്വീകരിച്ച കേസില്‍ 4 ദിവസങ്ങള്‍ക്ക് ശേഷം അന്തിമ വാദം കേട്ട് വിധി പറയാന്‍ മാറ്റിയ കേസില്‍ എന്നാണ് ?

എവിടെ വെച്ചാണ് കെ.ടി. ജലീലിനെ വിസ്തരിച്ചത്? പരാതി ലോകായുക്ത ഫയലില്‍ സ്വീകരിച്ച ശേഷം ഒരു posting date എങ്കിലും കെ.ടി ജലീലിന് നല്‍കിയോ തെളിവുകള്‍ ഹാജരാക്കാന്‍?നിയമപ്രകാരം അപ്പീല്‍ പോലും ഇല്ലാത്ത കേസില്‍ ഏറ്റവും ഗുരുതരമായ സാമൂഹ്യനീതിയുടെ നിഷേധമല്ലേ ലോകായുക്ത ശ്രീ. കെ.ടി. ജലീലിനോട് ചെയ്തത്? ഒരു സംസ്ഥാന നിയമം ഭരണഘടനയിലെ ചില ആര്‍ട്ടിക്കിളുകള്‍ക്ക് എതിരാണ് എന്ന് ബോധ്യപ്പെട്ടപ്പോള്‍ അത് തിരുത്താന്‍ അനുവദിക്കില്ല എന്ന് വാശി പിടിക്കുന്ന പ്രതിപക്ഷനേതാവും യു.ഡി.എഫ് നേതാക്കളും ചാനല്‍ ചര്‍ച്ചാ നിയമവിദഗ്ധരും ലോകയുക്തയുടെ ദിവസേന കേസ് പരിശോധനലിസ്റ്റ് (Proceedings Sheet) ഒന്ന് പരിശോധിക്കണം.

2021 മാര്‍ച്ച് 30ന് കേസ് അന്തിമവാദത്തിന് എടുത്തപ്പോള്‍ പ്രധാനമായും വാദിക്കേണ്ട ഒരു അഭിഭാഷകന് ഹാജരാകാന്‍ കഴിയാതെ വരികയും അദ്ദേഹത്തിന് വാദങ്ങള്‍ എഴുതി നല്‍കാന്‍ ( Argument Notes ) ഒരാഴ്ച വേണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഒരാഴ്ച സമയം നേടിയില്ലായിരുന്നുവെങ്കില്‍ 2021 ഏപ്രില്‍ 6 ലെ കേരള നിയമസഭ തെരെഞ്ഞെടുപ്പിന് മുന്‍പ് ശ്രീ. കെ.ടി.ജലീലിനെതിരായ ലോകായുക്ത വിധി വരുമായിരുന്നു. നിയമസഭ തെരെഞ്ഞെടുപ്പിനു മുന്‍പ് ഒരു ‘ ബോംബ് ‘ പൊട്ടുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞത് ഇതാണോ ആവോ!’അഡ്വ.കെ.എസ്. അരുണ്‍കുമാര്‍29 -1 -22(സംശയമുള്ളവര്‍ക്ക് കേസ് പ്രൊസീഡിംഗ് ഷീറ്റ് പരിശോധിക്കാം).

© 2024 Live Kerala News. All Rights Reserved.