എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ വ്യാഴാഴ്ച

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തിൽ മന്ത്രിസഭയിൽനിന്നു പുറത്തായ എൻസിപി എംഎൽഎ എ.കെ. ശശീന്ദ്രൻ കാബിനറ്റിലേക്കു തിരിച്ചെത്തുന്നു. ശശീന്ദ്രൻ വ്യാഴാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണു റിപ്പോർട്ടുകൾ. ബുധനാഴ്ച ഗവർണർ അവധിയിലായതിനാലാണ് സത്യപ്രതിജ്ഞ വ്യാഴാഴ്ചത്തേക്കു മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശമുള്ള ഗതാഗത വകുപ്പു ശശീന്ദ്രനു തിരികെ ലഭിക്കുമെന്നാണു സൂചന. മന്ത്രിപദത്തിൽ നിന്നൊഴിഞ്ഞു 10 മാസം കഴിയുമ്പോഴാണു ശശീന്ദ്രന്റെ തിരിച്ചുവരവ്.
ശശീന്ദ്രനെ മന്ത്രിസഭയിൽ തിരികെയെടുക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും എൻസിപി കത്തു നൽകിയിരുന്നു. ഡൽഹിയിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു മന്ത്രിപദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടത്. നിയമസഭാ സമ്മേളനം തീരും മുൻപു ശശീന്ദ്രനെ മന്ത്രിസഭയിൽ തിരിച്ചെത്തിക്കണമെന്നാണ് എൻസിപിയുടെ താൽപര്യം.
അതേസമയം, കായൽ കൈയേറ്റ കേസിൽ രാജിവച്ച മുൻ മന്ത്രി തോമസ് ചാണ്ടിയെ അനുകൂലിക്കുന്ന ഒരു വിഭാഗം ശശീന്ദ്രന്‍റെ മടങ്ങിവരവിനെ എതിർക്കുന്നുണ്ട്. എന്നാൽ, കുറ്റവിമുക്തനായി ആദ്യം മടങ്ങിയെത്തുന്നയാളിനു മന്ത്രിസ്ഥാനം നൽകാമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിൻെ നിലപാടെന്നാണു ടി.പി. പീതാംബരൻ മാസ്റ്റർ അടക്കമുള്ളവർ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.