വിദേശത്തുനിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള സീസണ്‍ വിസക്ക് ഹജ്ജ് മന്ത്രാലയം അനുമതി പത്രം നല്‍കിത്തുടങ്ങി

റിയാദ്: ഹജ്ജ് സീസണിലേക്ക് വിദേശത്തുനിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള സീസണ്‍ വിസക്ക് ഹജ്ജ് മന്ത്രാലയം അനുമതി പത്രം നല്‍കിത്തുടങ്ങി. 30 തീര്‍ഥാടകര്‍ക്ക് ഒരു ജോലിക്കാരന്‍ എന്ന തോതില്‍ മൂന്ന് മാസത്തെ സേവനത്തിനുള്ള വിസയാണ് അനുവദിക്കുകയെന്നും 1000 റിയാല്‍ ഫീസ് ഈടാക്കുന്ന സീസണ്‍ വിസ കാലാവധി തീരുന്ന വേളയില്‍ പുതുക്കാനോ സ്ഥിരം ജോലിയിലേക്ക് മാറ്റാനോ സാധ്യമല്ളെന്നും ദേശീയ ഹജ്ജ് കമ്മിറ്റി ഉപമേധാവി എന്‍ജി. അബ്ദുല്ല അല്‍ഖാദി അറിയിച്ചു.
ഹജ്ജ് മന്ത്രാലയം നല്‍കുന്ന കത്തിന്‍െറ അടിസ്ഥാനത്തില്‍ സൗദി തൊഴില്‍ മന്ത്രാലയമാണ് സീസണ്‍ വിസ അനുവദിക്കുക. തൊഴില്‍ മന്ത്രാലയത്തിന്‍െറ ‘അജീര്‍’ സംവിധാനത്തില്‍ സീസണ്‍ വിസയും രജിസ്റ്റര്‍ ചെയ്യണം. മന്ത്രാലയം ഈടാക്കുന്ന 1000 റിയാല്‍ ഫീസില്‍ പകുതി സൗദി മാനവവിഭവശേഷി ഫണ്ടിനുള്ളതാണ്. സ്വദേശികള്‍ ലഭ്യമല്ലാത്ത ജോലിക്കാണ് സീസണ്‍ വിസ അനുവദിക്കുക.
ശുചീകരണ തൊഴിലാളി, ഇലക്ട്രീഷ്യന്‍, പ്ളംബര്‍, കാര്‍പെന്‍റര്‍, കാറ്ററിങ് സേവനം, ചുമട് കയറ്റിറക്കം എന്നീ ജോലിക്കാണ് വിദേശ സീസണ്‍ അനുവദിക്കുക. പദ്ധതികള്‍ക്കും മറ്റ് താല്‍ക്കാലിക ജോലിക്കും തൊഴില്‍ മന്ത്രാലയം അനുവദിക്കുന്ന താല്‍ക്കാലിക വിസക്ക് ആറ് മാസത്തെ കാലാവധി അനുവദിക്കുമ്പോള്‍ ഹജ്ജ് സീസണ്‍ വിസക്ക് മൂന്ന് മാസം മാത്രമാണ് കാലാവധി. സീസണ്‍ വിസയില്‍ രാജ്യത്തത്തെിയവര്‍ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടുന്നുണ്ടെന്ന് ഹജ്ജ് സേവന കമ്പനി ഉറപ്പുവരുത്തണം.
തൊഴിലാളി വന്നിറങ്ങിയ മുതവ്വിഫിന്‍െറ കീഴിീലല്ലാതെ കമ്പനി മാറിയോ ഒന്നിലധികം കമ്പനികള്‍ക്കോ ജോലി ചെയ്യുന്നത് നിയമലംഘനമായി ഗണിക്കും. ഈ വര്‍ഷം മുതല്‍ കാര്യക്ഷമമായി നടപ്പാക്കാനുദ്ദേശിക്കുന്ന സീസണ്‍ വിസ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും തൊഴിലാളികളുടെയും സേവകരുടെയും ദൗര്‍ലബ്യം പരിഹരിക്കണമെന്നും ദേശീയ ഹജ്ജ് കമ്മിറ്റി ഹജ്ജ് സേവനത്തിലുള്ള കമ്പനികളോടും ഏജന്‍സികളോടും അഭ്യര്‍ഥിച്ചു.

© 2024 Live Kerala News. All Rights Reserved.