കൊട്ടിയൂര്‍ പീഡനക്കേസ്; രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി;കീഴടങ്ങിയത് സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനിറ്റ എന്നിവര്‍

കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിച്ച പതിനാറുകാരി പ്രസവിച്ച സംഭവത്തിലെ പ്രതികളായ രണ്ട് കന്യാസ്ത്രീകള്‍ കൂടി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി.. ആറും ഏഴും പ്രതികളായ സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനിറ്റ എന്നിവരാണ് കീഴടങ്ങിയത്.ഇന്ന് രാവിലെ 6.45 ന് പേരാവൂര്‍ സിഐ. എന്‍. സുനില്‍ കുമാറിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് ഇരുവരും കീഴടങ്ങിയത്. കേസിലെ അവശേഷിച്ചിരുന്ന രണ്ട് പ്രതികളാണ് ഇവര്‍.നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് അനാഥാലയത്തിലേക്ക് കടത്താന്‍ മുഖ്യ പ്രതിയെ സഹായിച്ചുവെന്നതും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനിയുടെ മകളാണ് സിസ്റ്റര്‍.ലിസ്മരിയ. ഒന്നാം പ്രതി ഫാ.റോബിന്‍ വടക്കുംചേരി റിമാന്‍ഡിലാണ്. മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്ത ശേഷം തലശേരി ജില്ലാ കോടതിയില്‍ ഹാജരാക്കുന്ന ഇവരെ ഇന്ന് തന്നെ ജാമ്യത്തില്‍ വിടും.

 

© 2024 Live Kerala News. All Rights Reserved.