കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപെട്ട് രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍.മിഷേലിനെ അടുത്തകാലത്തായി പിന്തുടരുന്ന തലശേരി സ്വദേശിയെയും മിഷേലിന്റെ പരിചയക്കാരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെന്നെയില്‍ നിന്ന് വിളിച്ച് വരുത്തിയാണ് മിഷേലിന്റെ പരിചയക്കാരനെ പൊലീസ് ചോദ്യം ചെയ്യുന്നത്. മിഷേലിന്റെ മരണം മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മിഷേല്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നും മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് എഴുതി തള്ളാന്‍ പൊലീസ് ധൃതി കാണിക്കുകയാണെന്നു വീട്ടുകാര്‍ കുറ്റപെടുത്തി. വിഷയം നവമാധ്യമങ്ങള്‍ ഉള്‍പെടെ ഏറ്റെടുത്തതിന് ശേഷമാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.മാര്‍ച്ച് ആറിന് വൈകീട്ട് കൊച്ചി വാർഫിലാണ് മിഷേലിന്റെ മൃതദേഹം കണ്ടത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്കു പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.കാണാതായ ദിവസം വൈകീട്ട് മിഷേല്‍ കലൂര്‍ പള്ളിയിലെത്തിയ സി.സി.ടി.വി. ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുണ്ട്.