നടി പൊലീസില്‍ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല;നടിയില്‍ നിന്നും 50 ലക്ഷം തട്ടാനായിരുന്നു പദ്ധതി;കാമുകിയുമൊത്ത് ജീവിക്കാനാണ് പണം തട്ടാന്‍ ശ്രമിച്ചത്; പരാതിപ്പെട്ടതോടെ പദ്ധതി പാളിയെന്നും പള്‍സര്‍ സുനിയുടെ മൊഴി

കൊച്ചി: നടിയെ ആക്രമിക്കാന്‍ തനിക്ക് ആരും ക്വട്ടേഷന്‍ തന്നിട്ടില്ലെന്നും സംഭവത്തിന്റെ എല്ലാ പ്ലാനിങ്ങും തന്റേത് മാത്രമായിരുന്നെന്നും പള്‍സര്‍ സുനിയുടെ മൊഴി.നടിയില്‍ നിന്നും 50 ലക്ഷം തട്ടാനായിരുന്നു പദ്ധതി.എന്നാല്‍ സംഭവത്തെ കുറിച്ച് നടി പൊലീസില്‍ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നടി സംഭവം പൊലീസില്‍ പറഞ്ഞതോടെ തങ്ങളുടെ പദ്ധതി പാളിയെന്നും സുനി പൊലീസില്‍ മൊഴി നല്‍കി.കാമുകിയുമൊത്ത് ജീവിക്കാനാണ് പണം തട്ടാന്‍ ശ്രമിച്ചതെന്നും പള്‍സര്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.ബഹുഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയായതിനാല്‍ തന്നെ അവരുടെ കയ്യില്‍ ധാരാളം പണമുണ്ടാകുമെന്ന് കരുതിയിരുന്നു. അവരില്‍ നിന്നും എളുപ്പത്തില്‍ പണം തട്ടാമെന്നും കരുതി. അങ്ങനെയാണ് അവരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചത്.അതുകൊണ്ടാണ് നാളെ വിളിക്കാം എന്ന് പറഞ്ഞ് നടിയെ വെറുതെ വിട്ടത്. നടി സംഭവത്തെ കുറിച്ച് ആരോടും പറയില്ലെന്നും പിറ്റേദിവസം വിളിച്ചാല്‍ എളുപ്പത്തില്‍ പണം കൈമാറുമെന്ന് കരുതിയിരുന്നെന്നും പള്‍സര്‍ പൊലീസിന് മൊഴി നല്‍കി.തനിക്കൊപ്പമുള്ള 4 പേര്‍ക്കും സംഭവത്തെ കുറിച്ച് വ്യക്തതയില്ലായിരുന്നു. സംഭവത്തെ കുറിച്ച് മുന്‍കൂട്ടി ധാരണ ഉണ്ടായിരുന്നത് മാര്‍ട്ടിനും തനിക്കും മാത്രമാണെന്നും പള്‍സര്‍ സുനിയുടെ മൊഴി.

© 2024 Live Kerala News. All Rights Reserved.