സൈനികരുടെ ഭക്ഷണ സാധനം മുതല്‍ ഇന്ധനം വരെ ഉദ്യോഗസ്ഥര്‍ പകുതിവിലയ്ക്ക് വില്‍ക്കുന്നു; വെളിപ്പെടുത്തലുമായി ഗ്രാമവാസികള്‍

ശ്രീനഗര്‍: സൈനികരുടെ ഭക്ഷണ സാധനം മുതല്‍ ഇന്ധനം വരെ ഉദ്യോഗസ്ഥര്‍ പകുതിവിലയ്ക്ക് പുറത്തുള്ളവര്‍ക്ക് വില്‍ക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി സൈനിക ക്യാമ്പിന് സമീപത്ത് താമസിക്കുന്നവര്‍ പറയുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്.സൈനികര്‍ക്കുവേണ്ടിയുള്ള ഭക്ഷണ സാമഗ്രികളും ഇന്ധനവും ശ്രീനഗര്‍ എയര്‍പോര്‍ട്ടിനു സമീപം ഹുംഹാന ബി.എസ്.എഫ് ഹെഡ്ക്വാട്ടേഴ്‌സിനു അടുത്തുള്ള കടകള്‍ക്ക് മറിച്ചു വില്‍ക്കാറുണ്ടെന്ന് ഒരു ജവാനും ചില പ്രദേശവാസികളും വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.’ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്ക് മാര്‍ക്കറ്റിനേക്കാള്‍ പകുതി വിലയ്ക്ക് പെട്രോള്‍ വില്‍ക്കാറുണ്ട്. അരി, പലവ്യജ്ഞനങ്ങള്‍ എന്നിവയും വില കുറച്ചു തരും.’ പ്രദേശവാസി പറയുന്നു.ഇതിനു പുറമേ ഓഫീസുകളിലേക്കു ഫര്‍ണിച്ചറുകള്‍ക്കായി ഓര്‍ഡറുകള്‍ നല്‍കുന്ന ഉദ്യോഗസ്ഥര്‍ വലിയൊരു തുക കമ്മീഷന്‍ പറ്റാറുണ്ടെന്നും പ്രദേശത്തെ ഫര്‍ണിച്ചല്‍ ഡീലര്‍ പറയുന്നു. ബി.എസ്.എഫില്‍ യാതൊരു ടെണ്ടറിങ്ങുമില്ല. ആവശ്യമുള്ള ഫര്‍ണിച്ചറുകള്‍ ഓഫീസര്‍മാര്‍ എടുക്കും. അതിന്റെ കമ്മീഷനും പറ്റും. എടുക്കുന്ന സാധനത്തിന്റെ ഗുണമേന്മ പോലും ഉറപ്പുവരുത്താറില്ലെന്നും അദ്ദേഹം പറയുന്നു.തങ്ങള്‍ക്ക് കിട്ടുന്നത് മോശം ഭക്ഷണമാണെന്നും പലപ്പോഴും ഭക്ഷണമില്ലാതെ കഴിയേണ്ടി വരുന്നതായും ആരോപിച്ച് ജമ്മുകശ്മീരില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ്കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ ജവാന്‍മാര്‍ക്കു നല്‍കുന്നത് നല്ല ഭക്ഷണമാണെന്നും പരാതിക്കാരനായ ജവാന്‍ സ്വഭാവദൂഷ്യമുള്ളയാളാണെന്നുമാണ് ബിഎസ്എഫ് സംഭവത്തോട് പ്രതികരിച്ചത്.  എന്നാല്‍ തേജ് ബഹദൂറിന്റെ ആരോപണം ശരിവെക്കുന്നതാണ് ഗ്രാമവാസികളുടെ വെളിപ്പെടുത്തല്‍.

© 2024 Live Kerala News. All Rights Reserved.