തുര്‍ക്കിയില്‍ വീണ്ടും ഭീകരാക്രമണം;29 മരണം;166 പേര്‍ക്ക് പരുക്ക്; ആക്രമണം ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍;ഈ വര്‍ഷത്തെ ആറാം ആക്രമണം

ഇസ്താംബുള്‍:തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 166 പേര്‍ക്കു പരിക്കേറ്റു.ഇസ്താംബൂളിലെ ബെസിക്ടാസ് ഫുട്‌ബോള്‍ ടീമിന്റെ ഹോം ഗ്രൗണ്ടായ മൈതാനത്തിനു സമീപമാണ് ഭീകരാക്രമണം നടന്നത്. തുര്‍ക്കിയിലെ പ്രമുഖ ഫുട്‌ബോള്‍ ടീമുകളായ ബെസിക്ടാസും ബര്‍സാസ്പൂരും തമ്മിലുള്ള മത്സരം കഴിഞ്ഞതിനു പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്.പ്രാദേശിക സമയം ഞായറാവ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സ്‌ഫോടനവും പിന്നാലെ വെടിവെപ്പും നടന്നത്. മൈതാനത്തിന്റെ സുരക്ഷയ്ക്കു നിന്നിരുന്ന പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്നു സ്റ്റേഡിയത്തിനു സമീപമുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. നഗരത്തിലെ പൊതുഗതാഗതം നിര്‍ത്തുകയും റോഡുകള്‍ അടക്കുകയും ചെയ്തു. സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.ഒരു വര്‍ഷത്തിനിടെ തുര്‍ക്കിയില്‍ നടക്കുന്ന ആറാമത്തെ ഭീകരാക്രമണമാണിത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് പത്തോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.