ടി.എ റസാഖിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദം; ഡെങ്കിപ്പനിയോടെയാണ് കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്; ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് റസാഖിന്റെ പിതൃസഹോദരന്‍

കൊച്ചി: അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദം. ഡെങ്കിപ്പനിയോടെയാണ് കരള്‍മാറ്റ ശസ്ത്രക്രിയക്ക് റസാഖിനെ വിധേയനാക്കിയതെന്നാണ് ആരോപണം. ശസ്ത്രക്രിയക്ക് മുമ്പ് ഡെങ്കിപ്പനി കണ്ടുപിടിക്കാതിരുന്നത് ആശുപത്രിയുടെ വീഴ്ച പറ്റിയെന്ന് റസാഖിന്റെ പിതൃസഹോദരനും സംവിധായകനുമായ സിദ്ദീഖ് താമരശേരി ആരോപിച്ചു. റസാഖിന് പനി ബാധിച്ചതും ആശുപത്രിയില്‍ നിന്ന്. സഹോദരന്‍ കോയമോനാണ് റസാഖിന് കരള്‍ ദാനം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞപ്പോള്‍ കോയമോന് പനി തുടങ്ങി. പിന്നീട് രക്തത്തിലെ പ്‌ളേറ്റ്‌ലെറ്റ് കൗണ്ട് ഗണ്യമായി കുറഞ്ഞപ്പോഴാണ് ഡോക്ടര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് രക്തപരിശോധന നടത്തിയപ്പോഴാണ് ഡെങ്കി സ്ഥിരീകരിച്ചത്. കോയമോന് ഡെങ്കി സ്ഥിരീകരിച്ച സാഹചര്യത്തില്‍ റസാഖിന്റെ രക്തം എടുത്തും ഡെങ്കി പരിശോധന നടത്തി. തുടര്‍ന്നാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിയെ തുടര്‍ന്നുണ്ടായ അണുബാധയാണ് റസാഖിന്റെ മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

ഇത് നേരത്തേ കണ്ടത്തൊനാവാതിരുന്നത് ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും വീഴ്ചയാണ്.രക്തം കള്‍ചര്‍ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ, രോഗ സൂചന ലഭിച്ചേനെ. അതൊന്നും ആശുപത്രി ചെയ്തില്ല. കോയമോന് രണ്ടുതവണ പനിച്ചു. . ഈ രോഗമിരിക്കെ കരള്‍ എടുത്ത് റസാഖിന് വെച്ചുപിടിപ്പിച്ചതാണ് അദ്ദേഹത്തിനും ഡെങ്കി വരാന്‍ കാരണം. കൊതുകിന്റെ കടിയേറ്റാണ് പനി വന്നതെങ്കില്‍ അതും സംഭവിച്ചത് ആശുപത്രിയില്‍ വെച്ചാണെന്നും സിദ്ദീഖ് ആരോപിച്ചു. കോയമോന് നാല് കൊല്ലം മുമ്പുണ്ടായ ഡെങ്കിപ്പനിയുടെ അണുക്കള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിലനിന്നിരുന്നുവെന്നും വീണ്ടും പനിക്കാന്‍ കാരണമിതായിരുന്നെന്നും ഡോ. സുധീന്ദ്രന്‍ പറഞ്ഞതായി സിദ്ദീഖ് അറിയിച്ചു. ഡെങ്കിപ്പനി ബാധിച്ച കോയമോന്റെ കരള്‍ വെച്ചതിനാലാവാം റസാഖിനും പനി ബാധിക്കാന്‍ കാരണമെന്ന് ഡോ. സുധീന്ദ്രന്‍ പറഞ്ഞു. അതേസമയം, കരള്‍ മാറ്റത്തിന് സാധാരണ രക്ത പരിശോധനയേ നടത്താറുള്ളൂ. സാധാരണ നിലയില്‍ ഡെങ്കി പരിശോധന നടത്തിയാലും രോഗബാധ കണ്ടത്തെണമെന്നില്ല. പനി ബാധിച്ചശേഷം പരിശോധന നടത്തിയാലാണ് രോഗം വ്യക്തമാവുകഡോ. സുധീന്ദ്രന്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.