കശ്മീരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു; പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. ബുദ്ഗാം ജില്ലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ നാല് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെയാണ് സേന വെടിവെച്ചു കൊന്നതെന്ന് പൊലീസ് പറയുന്നു. സൈന്യത്തിന്റെ വെടിവയ്പില്‍ 15 ഓളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ലാര്‍ക്കിപ്പോറ ഗ്രാമത്തില്‍ രണ്ട് യുവാക്കളെ സൈന്യം പിടിച്ചുകൊണ്ട് പോയി മര്‍ദ്ദിച്ചതാണ് സംഘര്‍ഷത്തിന് കാരണമാക്കിയതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. യുവാക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടെത്തിയ പ്രതിഷേധക്കാരെ സൈന്യം യാതൊരു പ്രകോപനവും കൂടാതെ വെടിവെയ്ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു. കശ്മീര്‍ പ്രക്ഷോബ്ദത്തില്‍ മരിച്ചവരുടെ എണ്ണം ഇതുവരെ 65 ആയി.

© 2024 Live Kerala News. All Rights Reserved.