എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭൂമി; കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജിയാക്കും; ക്ഷേമപെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിക്കും; മന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണം തുടരുന്നു

തിരുവനന്തപുരം : പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി തോമസ് ഐസകിന്റെ ഏഴാമത്തെ ബജറ്റാണിത്. നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രഖ്യാപനം ഉദ്ദരിച്ചാണ് ഐസക് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തിന്റെ വളര്‍ച്ച ദേശീയ നിരക്കിനേക്കാള്‍ താഴെയാണ്. പ്രതിസന്ധിക്ക് കാരണം നികുതി പിരിക്കാത്തത്. നാണ്യവിള തകര്‍ച്ചയും ഗള്‍ഫ് വരുമാനത്തിലെ കുറവും പ്രതിസന്ധിക്ക് കാരണമായി. 24,000 കോടി രൂപയുടെ നികുതി പിരിക്കാതിരുന്നത് പ്രതിസന്ധിക്ക് കാരണമായി. കെഎസ്ആര്‍ടിസിക്ക് രക്ഷാപാക്കേജ്. കടഭാരം കുറയ്ക്കും.  കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജിയാക്കും. കൊച്ചി കേന്ദ്രമാക്കി 1000 ബസുകള്‍ സിഎന്‍ജിയാക്കും ന്മ ആലപ്പുഴയില്‍ മൊബിലിറ്റി ഹബ്ബ്. റോഡ്ജലഗതാഗത പദ്ധതികള്‍ സംയോജിപ്പിക്കും

എല്ലാവര്‍ക്കും വീട്

കലാഭവന്‍ മണിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ 50 ലക്ഷം
ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്ക് പെന്‍ഷന്‍

സ്ത്രീകള്‍ക്ക് പ്രത്യേക വകുപ്പ്

എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തും, അതിനായി 1000 കോടി രൂപ

ആദിവാസികള്‍ക്ക് പികെ കാളന്‍ സ്മാരക ഭവന പദ്ധതി

ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കും

ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് വീതം സ്ഥലം ലഭ്യമാക്കും

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 68 കോടി

ആശ്രയപദ്ധതി വിപുലീകരിക്കും

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കും, അതിനായി 100 കോടി രൂപ

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 10 കോടി

5 വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും

പണിതീരാത്ത വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ പുതിയ പദ്ധതി

സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനത്തിന് 10 കോടി രൂപ
എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും
ഓണത്തിന് മുമ്പ് പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കും.

സംസ്ഥാന ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം അഡ്വാന്‍സായി നല്‍കും

പുതിയ സ്ഥാപനം, തസ്തിക എന്നിവ രണ്ട് വര്‍ഷത്തേക്ക് ഉണ്ടാവില്ല

അഞ്ച് വര്‍ഷമായി ഭര്‍ത്താവ് ഉപേക്ഷിച്ച വനിതകള്‍ക്ക് പെന്‍ഷന്‍ നല്‍കും

തൊഴിലുറപ്പ് പദ്ധതിയിലുള്ള 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍, പെന്‍ഷന്‍ ബാങ്ക് വഴിയാക്കും
സ്‌നേഹപൂര്‍വം പദ്ധതിക്ക് 10 കോടി

സൗജന്യ റേഷന്‍ പദ്ധതി വിപുലീകരിക്കും, ഇതിനായി 300 കോടി രൂപ

പട്ടികജാതി വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ പരിപാടി

പ്രീമെട്രിക് ഹോസ്റ്റലുകളുടെ നവീകരണത്തിന് 150 കോടി രൂപ

20 കുട്ടികള്‍ക്ക് 1 എന്ന രീതിയില്‍ ട്യൂട്ടര്‍മാരെ നിയമിക്കും

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് 100 കോടി രൂപ

കുടുംബശ്രീക്ക് 50 കോടി രൂപ

മുന്നോക്ക വികസന കോര്‍പ്പറേഷന് 35 കോടി രൂപ

പട്ടികവര്‍ഗക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ 450 കോടി രൂപ

ഇതരസംസ്ഥാന തൊഴിലാളി ക്ഷേമത്തിന് നിയമനിര്‍മ്മാണം
സാമ്പത്തിക മാന്ദ്യവിരുദ്ധ പാക്കേജിന് 12,000 കോടി രൂപ. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാന്ദ്യവിരുദ്ധ പാക്കേജ് നടപ്പാക്കിയിരുന്നു.

തൊഴിലുറപ്പ്, തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍

നിക്ഷേപ നിധി രൂപീകരിക്കാന്‍ പ്രത്യേക സംവിധാനം

ഭൂമി ഏറ്റെടുക്കുന്നതിന് 8000 കോടി രൂപ

ആകെ 20,000 കോടി രൂപയുടെ അടങ്കല്‍

എല്ലാ മാരകരോഗങ്ങള്‍ക്കും സൗജന്യ ചികിത്സ. തീവ്ര രോഗമുള്ളവരെ പരിചരിക്കുന്നതിന് 600 കോടി രൂപ

നെല്‍കൃഷി സബ്‌സിഡി കൂട്ടും, നെല്‍കൃഷി വിപുലീകരിക്കാന്‍ 50 കോടി

നാളികേര സംഭരണത്തിന് 25 കോടി രൂപ

നാളികേര പാര്‍ക്കുകള്‍ സ്ഥാപിക്കും

റബര്‍ ഉത്തജന പാക്കേജ് തുടരും

നെല്ല് സംഭരണത്തിന് 385 കോടി രൂപ

കടക്കെണിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ 5 കോടി രൂപ

മത്സ്യത്തൊഴിലാളികളുടെ കടാശ്വാസത്തിന് 50 കോടി രൂപ
ദാരിദ്രനിര്‍മാര്‍ജന പദ്ധതിയായി ആശ്രയയെ മാറ്റും

അനാഥകുട്ടികളുടെ സംരക്ഷണത്തിന് 20 കോടി രൂപ

പൊതുമേഖലയില്‍ മരുന്നുകമ്പനി

കൃഷിക്ക് 600 കോടി

പച്ചക്കറി സ്വയംപര്യാപ്തതക്ക് പദ്ധതി, ഇതിന് 100 കോടി രൂപ

നാലുവരിപ്പാത, ഗെയില്‍ പദ്ധതി, വിമാനത്താവള വികസനം എന്നിവയ്ക്ക് ഫണ്ട് വകയിരുത്തും

യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ നികത്തല്‍ ഭേദഗതികള്‍ റദ്ദാക്കി. 2014ലെ നെല്‍വയല്‍ നികത്തല്‍ നിയമമാണ് റദ്ദാക്കിയത്

ഭൂമിയുടെ തരംതിരിവിന് ഡാറ്റാ ബാങ്ക് സൃഷ്ടിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തും

© 2024 Live Kerala News. All Rights Reserved.