കാമുകിയെ ബലാത്സംഘം ചെയ്യുന്നത് കാമറയില്‍ പകര്‍ത്തിയശേഷം കൊലപ്പെടുത്തി; പിടിയിലായത് പതിനഞ്ചുകാരന്‍

വാഷിങ്ടണ്‍: കാമുകിയെ ബലാത്സഘം ചെയ്യുന്നത് കാമറയില്‍ പകര്‍ത്തിയശേഷം കൊന്ന് കുഴിച്ചുമൂടിയ പതിനഞ്ചുകാരന്‍ പിടിയില്‍. യുഎസിലെ ഹൂസ്റ്റണിലാണ് സംഭവം. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കാരെന്‍ പെറസാണ് കൊല്ലപ്പെട്ടത്. മെയ് 27 നാണ് കാരനെ കാണാതായത്. തുടര്‍ന്ന് മകളെ കാണാനില്ല എന്നു കാണിച്ച് മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ചോദ്യം ചെയ്യുന്നതിന് വേണ്ടി കാരെന്റെ കാമുകനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കാരെനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് 15 കാരന്‍ പൊലീസില്‍ മൊഴി നല്‍കി. മൃതദേഹം ഇയാള്‍ താമസിക്കുന്ന വീടിന്റെ അടുക്കളയുടെ ഭാഗത്തായി മറവ് ചെയ്തു. യുവാവിന്റെ ഫോണില്‍ നിന്നും ബാലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ‘എനിക്ക് മരിക്കേണ്ട’ എന്ന് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. കാമുകനുമായി വീട്ടിലെത്തി കാരെന്റെ മൃതദേഹം പൊലീസ് പുറത്തെടുക്കുകയും ചെയ്തു. ബുധനാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കി. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.