പ്രദേശിക പത്രപ്രവര്‍ത്തകരെ കാശുകൊടുത്ത് വശത്താക്കാം; ബിജുപങ്കജിനെ സൂക്ഷിക്കണം; ഭര്‍ത്താവായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകയുടെ ഓപ്പറേഷന്‍ പുറത്തായി

കൊച്ചി: ഭര്‍ത്താവായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഭാര്യയായ മാധ്യമ പ്രവര്‍ത്തക നടത്തിയ ഓപ്പറേഷന്‍ പുറത്തായി. മാതൃഭൂമി ന്യൂസ് കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ലേബി സജീന്ദ്രന്റെ ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായി. കുന്നത്തുനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ വിപി സജീന്ദ്രന്റെ ഭാര്യയാണ് ലേബി സജീന്ദ്രന്‍. കൊച്ചിയിലെ തന്റെ സഹപ്രവര്‍ത്തകനായ ബിജുപങ്കജിനെ സൂക്ഷിക്കണം. അയാള് പണ്ടേ തനിക്ക് പാരയാണ്. നിരീക്ഷിക്കാനും പ്രാദേശിക ലേഖകര്‍ക്ക് പണം കൊടുക്കാനും ഇവര്‍ നിര്‍ദ്ദേശിക്കുന്നതായി കേള്‍ക്കാം. ഒമ്പത് മിനിറ്റോളം വരുന്നതാണ് ലേബിയുമായുള്ള ഫോണ്‍ സംഭാഷണം. ഭര്‍ത്താവിനെ കാലുവാരുമെന്ന് സംശയമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഏര്‍പ്പാടാക്കിയ ആളുമായുള്ള സംഭാഷണമാണ് പുറത്തായത്. പ്രാദേശിക ലേഖകരെ കൂടെ കൂട്ടാന്‍ 20000 രൂപ കൊടുക്കാനും ലേബി നിര്‍ദ്ദേശിക്കുന്നു. പണം കൊടുക്കുന്നത് കൊണ്ട് ഉപകാരമുണ്ടാകുമെന്നും സൂചിപ്പിക്കുന്നു. അവിടത്തെ മനോരമ ലേഖകനും വീക്ഷണം ലേഖകനും അനുകൂലമാണ് മറ്റുള്ളവരുടെ കാര്യം റെഡിയാക്കണമെന്നും പറയുന്നുണ്ട്.

ജോസഫ് വാഴയ്ക്കന്‍ എം എല്‍ എ യ്ക്ക് ഗള്‍ഫിലും യുകെയിലും വന്‍ നിക്ഷേപങ്ങള്‍ ഉണ്ടെന്നു പറയുന്ന ലേബി പക്ഷെ അവരൊക്കെ ‘സൂക്ഷിച്ചു കളിക്കുന്നവര്‍’ ആണെന്നും വ്യക്തമാക്കുന്നു. ബെന്നി ബഹനാനും അജയ് തറയിലിനും സോളാര്‍ കേസിലെ സരിതയുമായി ബന്ധമുണ്ടെന്ന കാര്യം തനിയ്ക്ക് നേരത്തേ അറിയാമായിരുന്നുവെന്നും ലേബി പറയുന്നു. ജോസ് തെറ്റയിലിനെതിരായ വാര്‍ത്ത അന്ന് അങ്ങിനെ കൊടുത്തത് മാനേജ്‌മെന്റ് താല്‍പ്പര്യമാണെന്നും ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ആരോടാണ് സംഭാഷണമെന്ന് വ്യക്തമല്ല. ഇതോടെ ലേബിക്കെതിരെ മാതൃഭൂമി നടപടിയെടുത്തേക്കുമെന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.