പതിനഞ്ചുകാരന്റെകൂടെ അധ്യാപിക ഒളിച്ചോടി; കോടതിയില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥി കാലുമാറി; ഗര്‍ഭിണിയായ അധ്യാപിക ജയിലില്‍

തിരുച്ചിറപ്പള്ളി: പതിനഞ്ചുകാരന്റെകൂടെ അധ്യാപിക ഒളിച്ചോടി. വീട്ടിലുണ്ടായിരുന്ന പതിനായിരം രൂപയും അറുപത് പവന്‍ സ്വര്‍ണാഭരണങ്ങളും എടുത്തായിരുന്നു ഒളിച്ചോടല്‍ . മാതാപിതാക്കളും ബന്ധുക്കളും ഏറെ നാള്‍ തിരഞ്ഞെങ്കിലും യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇരുവരെയും തിരുപ്പൂരില്‍ നിന്ന് കണ്ടെത്തിയത്. അധ്യാപികയെയും വിദ്യാര്‍ത്ഥി കാമുകനെയും പൊലീസ് കയ്യോടെ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥി കാലുമാറി ഗര്‍ഭിണിയായ അധ്യാപികയെ തള്ളിപറഞ്ഞ പതിനഞ്ചുകാരന്‍ മാതാപിതാക്കളോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചു. തുടര്‍ന്ന് ഇവനെ മാതാപിതാക്കളോടൊപ്പം അയക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിയമപ്രകാരം അധ്യാപികക്കെതിരെ കേസെടുക്കാനും കോടതി നിര്‍ദേശം നല്‍കി. ഇതനുസരിച്ച് അറസ്്റ്റ് ചെയ്ത അധ്യാപികയെ മധുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

© 2024 Live Kerala News. All Rights Reserved.