വിവാഹത്തലേന്ന് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവുമൊത്ത് കിടക്കപങ്കിട്ടു; യുവതിയെ മാതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: വിവാഹത്തലേന്ന് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവുമൊത്ത് കിടക്ക പങ്കിട്ട യുവതിയെയാണ് മാതാവ് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ യുവതിയുടെ കാമുകനാണ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരിലാണ് സംഭവം. തിങ്കളാഴ്ച്ച വിവാഹം നടക്കാനിരിക്കെയാണ് യുവതി ഞയറാഴ്ച്ച രാത്രി കൊല്ലപ്പെട്ടത്. ഞായറാഴ്ച പുറത്തു പോയിട്ട് മടങ്ങിവന്ന മാതാവ് മകളെ മറ്റൊരാള്‍ക്കൊപ്പം കിടപ്പുമുറിയില്‍ കണ്ടെത്തി. ഇതില്‍ പ്രകോപിതയായ മാതാവ് യുവതിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികള്‍ വീട്ടിലിരിക്കെയാണ് ദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് കള്ളം പറഞ്ഞ് യുവതിയെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മാതാവും സഹോദരനും ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ വീട്ടുകാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് മാതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലായിരുന്നെന്ന് മാതാവും സഹോദരനും പൊലീസിന് മൊഴിനല്‍കി.

© 2024 Live Kerala News. All Rights Reserved.