ക്രിമിനല്‍കേസില്‍ പെട്ട മകനെ കുറിച്ച് വിവരം നല്‍കണമെന്നാവശ്യപ്പെട്ട് അര്‍ദ്ധരാത്രിയില്‍ പൊലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി; വീട്ടമ്മ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കൊല്ലം: കിമിനല്‍കേസില്‍ പെട്ട മകനെ കുറിച്ച് വിവരം നല്‍കണമെന്നാവശ്യപ്പെട്ട അര്‍ദ്ധരാത്രിയില്‍ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടമ്മ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിനി അനിതയാണ് മരിച്ചത്. ക്രിമിനല്‍കേസില്‍ പെട്ട മകനെ കുറിച്ച് വിവരം നല്‍കണമെന്നാവശ്യപ്പെട്ടാണ് അര്‍ദ്ധരാത്രി പൊലീസ് വീട്ടിലെത്തിയത്. രാത്രി പന്ത്രണ്ടുമണിക്ക് ശേഷം വീട്ടിലെത്തിയ പൊലീസ് സംഘം അനിതയോട് മകനെ കാണിച്ച് തരണമെന്നും അതിനായി കൂടെ വരണമെന്നും പറഞ്ഞു. മൊബൈല്‍ ഫോണും വീട്ടില്‍ ഉണ്ടായിരുന്ന ബൈക്കും പൊലീസ് കൊണ്ടുപോയി. ഇതിനെ തുടര്‍ന്നാണ് തന്റെ മകള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അതിക്രമത്തിന് സാക്ഷിയായിരുന്ന അനിതയുടെ പിതാവ് ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.

© 2024 Live Kerala News. All Rights Reserved.