അധ്യാപികയെ പീഡിപ്പിച്ച മന്ത്രി പുത്രന്‍ അറസ്റ്റില്‍; റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റാന്‍ വലിച്ചിഴച്ചു; സിസി ടിവി ദൃശ്യങ്ങള്‍ തെളിവായി

ഹൈദരബാദ്: റോഡിലൂടെ നടന്ന് പോവുകയായിരുന്ന അധ്യാപികയെ കാറിലെത്തിയ മന്ത്രി പുത്രനും സംഘവും വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റാനുള്ള ശ്രമം യുവതി ഒച്ചവെച്ചതോടെ പരാജയപ്പെട്ടു.തെലങ്കാന ദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ആന്ധ്രാ പ്രദേശിലെ സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ റവേല കിഷോര്‍ ബാബുവിന്റെ മകന്‍ റവേല സുശീലിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും ആഡംബര ടൗണ്‍ഷിപ്പായ ബന്ജാര ഹില്‍സിലെ 13 നമ്പര്‍ റോഡിലാണ് പരാതിക്കാസ്പദമായ സംഭവം വ്യാഴാഴ്ച നടന്നത്. തെരുവോരത്ത് കൂടി നടക്കുകയായിരുന്ന പരാതിക്കാരിയായ അധ്യാപികയുടെ സമീപം വി.ഐ.പി സ്റ്റിക്കര്‍ പതിച്ച, വെളുത്ത ടഡഢ കാറിലെത്തിയ സുശീലും സുഹൃത്തും അപമര്യാദയായി പെരുമാറുകയായിരുന്നു. അസഹ്യമായ രീതിയില്‍ തന്നൊട് ഇടപെട്ട ചെറുപ്പക്കാര്‍, യുവതിയോട് കാറില്‍ കയറുവാന്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ചു മുന്നോട്ട് നടന്ന യുവതിയെ കാറില്‍ നിന്നും പുറത്തു കടന്ന സുശീല്‍ കയ്യില്‍ പിടിച്ചു വലിച്ചിഴച്ചു എന്നും പരാതിയില്‍ പറയുന്നു. ഒച്ചയെടുത്തു ആളെക്കൂട്ടിയപ്പോളാണ് സൂശീല്‍ തന്നെ മോചിപ്പിച്ചത്. സംഭവസ്ഥലത്തെത്തിയ യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും സുശീലിനെയും ഡ്രൈവറിനെയും ആക്രമിക്കുകയും ചെയ്തു. മന്ത്രി പുത്രനാണിതെന്ന് ആര്‍ക്കും അപ്പോള്‍ അറിവുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു എങ്കിലും, മന്ത്രി പുത്രനെ ഒഴിവാക്കി ഡ്രൈവറിന്റെ പേരില്‍ മാത്രമാണ് പോലീസ് എകഞ തയ്യാറാക്കിയത്. തനിക്കെതിരെയുള്ള പരാതി സുശീല്‍ നിഷേധിച്ചുവെങ്കിലും യുവതിയെ വി.ഐ.പി കാര്‍ പിന്തുടര്‍ന്നു ശല്യം ചെയ്യുന്ന സി.സി.ടി .വി ദൃശങ്ങള്‍ തെളിവായി.

© 2024 Live Kerala News. All Rights Reserved.