അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അനുവാദം കുടാതെ രക്ഷിതാക്കളെ കാണാന്‍ ക്ലാസില്‍ നിന്ന് പുറത്തിറങ്ങിയത് പ്രകോപനമായി

കൊല്‍ക്കത്ത: മര്‍ഷിയാദ് ജില്ലയിലെ സ്വകാര്യ അല്‍ ഇസ്ലാമിക് മിഷന്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ പ്രധാനധ്യാപകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അനുവാദം കൂടാതെ രക്ഷിതാക്കളെ കാണാന്‍ പുറത്തിറങ്ങിയതിനാണ് ഷാമിന്‍ മാലിക്കിനെ അധ്യാപകന്‍ കൊലപ്പെടുത്തിയത്.
രക്ഷിതാക്കള്‍ കുട്ടിയുടെ സ്‌കൂളില്‍ എത്തുകയും സ്‌കൂളില്‍ നിന്ന് ഇറങ്ങി വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് കുട്ടി രക്ഷിതാക്കളെ കണ്ട് സ്‌കൂളിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ അനുവാദം കുടാതെ പുറത്തിറങ്ങിയതില്‍ പ്രകോപിതരായ അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനുമാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ ഹനീഫ് ഷെയ്ഖ്, സ്‌കൂള്‍ ഉടമ ലിറ്റണ്‍ ഷെയ്ഖ്, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

© 2024 Live Kerala News. All Rights Reserved.