കൊച്ചി മെട്രോ പുതിയ റൂട്ടുകളിലേക്ക് നീട്ടണമെന്ന് നിര്‍ദ്ദേശം

By Live Kerala News Desk,

കൊച്ചി മെട്രോ പുതിയ റൂട്ടുകളിലേക്ക് നീട്ടണമെന്ന നിര്‍ദ്ദേശവുമായി വിശാല കൊച്ചി കരട് മൊബിലിറ്റി പ്ലാനില്‍ നിര്‍ദ്ദേശം. മെട്രോ അധികൃതര്‍ക്കു നല്‍കിയ പഠന റിപ്പോര്‍ട്ടില്‍ അങ്കമാലിയിലേക്ക് സര്‍വീസ് നീട്ടുന്ന കാര്യവും പ്രതിപാദിക്കുന്നുണ്ട്. കൂടുതല്‍ മേഖലകളില്‍ സാന്നിധ്യം അറിയിക്കാന്‍ സാധിക്കുന്നത് മെട്രോയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിശാല കൊച്ചി കരട് മൊബിലിറ്റി പ്ലാനിലുള്ള പ്രധാന നിര്‍ദ്ദേശം സീപോര്‍ട്ട് എയര്‍പോര്‍ട്ട് വഴി തൃപ്പൂണിത്തുറയില്‍ നിന്ന് കളമശേരിയിലേക്ക് മെട്രോയെ ബന്ധിപ്പിക്കുകയെന്നതാണ്. സര്‍ക്കുലര്‍ സര്‍വീസ് വരുന്നത് ഈ മേഖലയുടെ വളര്‍ച്ചയ്ക്കും കൂടുതല്‍ യാത്രക്കാരെ കിട്ടുന്നതിനും വഴിയൊരുക്കും. അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയാണ് പ്ലാന്‍ തയാറാക്കിയിരിക്കുന്നത്.

തൃപ്പൂണിത്തുറയില്‍ നിന്നും കളമശേരിയിലേക്ക് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റൂട്ടിലെ ദൂരം 14 കിലോമീറ്റര്‍ വരും. ഈ റൂട്ടില്‍ സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചാല്‍ ഇന്‍ഫോപാര്‍ട്ട് അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ നിര്‍മാണചെലവിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

ആലുവ മുതല്‍ അങ്കമാലി വരെയുള്ള റൂട്ട് കൊച്ചി മെട്രോയുടെ പരിഗണനയിലുള്ളതാണ്. 18 കിലോമീറ്ററാണ് ഈ റൂട്ടിലേക്കുള്ള ദൂരം. നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതോടെ മെട്രോയുടെ വളര്‍ച്ച മറ്റൊരു തലത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ കൊച്ചി മെട്രോ 28.2 കിലോമീറ്ററിലാണ് സര്‍വീസ് നടത്തുന്നത്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിച്ചിരുന്നു. 1,957.05 കോടി രൂപയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനുള്ള പദ്ധതി തുക. 11.2 കിലോ മീറ്റര്‍ നീളത്തിലുള്ള കരാര്‍ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനാണ് നല്‍കിയിരിക്കുന്നത്. 1,141.32 കോടി രൂപയാണ് കരാര്‍ തുക. 20 മാസമാണ് പണി പൂര്‍ത്തീകരിക്കാനുള്ള കാലാവധി.

ജഗൻ മോഹൻ റെഡ്ഡിയെ പാബ്ലോ എസ്കോബാറിനോട് ഉപമിച്ച് ചന്ദ്രബാബു നായിഡു

By Live Kerala News Desk,

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു വ്യാഴാഴ്ച വൈഎസ്ആർസിപി അധ്യക്ഷൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയെ കൊളംബിയൻ മയക്കുമരുന്ന് പ്രഭു പാബ്ലോ എസ്‌കോബാറിനോട് ഉപമിച്ചു, അദ്ദേഹം കഴിഞ്ഞ അഞ്ച് വർഷമായി ക്രമസമാധാന നിലയെയും മയക്കുമരുന്ന് ഭീഷണിയെയും ആക്ഷേപിച്ചു.

ക്രമസമാധാനത്തെക്കുറിച്ചും കഞ്ചാവ് (മരിജുവാന) വ്യാപനത്തെക്കുറിച്ചും ഒരു ധവളപത്രം പുറത്തിറക്കിയ നായിഡു, റെഡ്ഡി ഭരിക്കുന്ന കാലത്തെ സാഹചര്യം താൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് അവകാശപ്പെട്ടു.

“ആന്ധ്രയിൽ സംഭവിച്ചതുമായി ഒരാളെ മാത്രമേ താരതമ്യപ്പെടുത്താനാവൂ, അത് പാബ്ലോ എസ്കോബാറാണ്,” മയക്കുമരുന്ന് ഭീഷണിയെക്കുറിച്ചുള്ള വ്യക്തമായ പരാമർശത്തിൽ അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ശതകോടിക്കണക്കിന് മയക്കുമരുന്ന് അനധികൃതമായി വിതരണം ചെയ്യുകയും തന്നെ എതിർക്കുന്ന നേതാക്കളെയും രാഷ്ട്രീയക്കാരെയും കൊലപ്പെടുത്തുകയും ചെയ്യുന്ന മയക്കുമരുന്ന് പ്രഭുവാണ് എസ്‌കോബാറെന്നും മുഖ്യമന്ത്രി പറഞ്ഞു.

1976-ലാണ് പാബ്ലോ അറസ്റ്റ് ചെയ്യപ്പെടുന്നത്. 1980-ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നനായ മയക്കുമരുന്ന് വ്യാപാരത്തിന്റെ അധിപനായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വിൽപ്പനയിലൂടെയും സമ്പന്നനാകാം. മുൻ മുഖ്യമന്ത്രിയുടെ ലക്ഷ്യം എന്തായിരുന്നു? ടാറ്റ, റിലയൻസ്, അംബാനി എന്നിവർക്ക് പണമുണ്ട്.

അവരെക്കാൾ സമ്പന്നരാകാൻ അദ്ദേഹം ആഗ്രഹിച്ചു. കുറച്ച് പേർക്ക് ആവശ്യങ്ങളുണ്ട്, കുറച്ച് പേർക്ക് അത്യാഗ്രഹമുണ്ട്. മറ്റ് ചിലർക്ക് ഉന്മാദമാണ്. ഈ ആളുകൾ പണം സമ്പാദിക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നു’, ജ​ഗൻ മോഹൻ റെഡ്ഡിയെ ഉന്നം വെച്ചുകൊണ്ട് ചന്ദ്രബാബു നായിഡു പറഞ്ഞു.

ഹിജാബ് നിരോധനം: ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഫ്രഞ്ച് താരത്തിന് വിലക്ക്

By Live Kerala News Desk,

ഹിജാബ് ധരിക്കുന്നതുകൊണ്ട് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഫ്രാൻസിന്റെ അത്‌ലീറ്റ് സൗങ്കമ്പ സില്ലയ്ക്ക് വിലക്ക്. 400 മീറ്റർ വനിത, മിക്‌സഡ് ടീമുകളുടെ ഭാഗമാണ് സില്ല. “നിങ്ങളുടെ രാജ്യത്ത് നടക്കുന്ന ഒളിമ്പിക്സിലേക്ക് നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിജാബ് ധരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ കഴിയില്ല,” സില്ലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

രാജ്യത്തെ പൊതുമേഖലാ തൊഴിലാളികള്‍ക്ക് ബാധകമാകുന്ന മതേതര തത്വങ്ങള്‍ ഫ്രഞ്ച് ഒളിമ്പ്യന്മാർക്കും ബാധകമാണെന്ന് ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലപ്പാർഷ്യൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫ്രാൻസിനെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങള്‍ക്ക് മതചിഹ്നങ്ങള്‍ പ്രദർശിപ്പിക്കാൻ അനുമതിയില്ലെന്ന് ഫ്രഞ്ച് കായിക മന്ത്രിയും പറഞ്ഞിരുന്നു. പതിനായിരക്കണക്കിന് അത്‌ലീറ്റുകള്‍ പങ്കെടുക്കുന്ന ഒളിംപിക്സില്‍ പല മതവിഭാഗങ്ങളില്‍പ്പെട്ടവരും പങ്കെടുക്കുന്നുണ്ട്. മുസ്‌ലിം വിഭാഗത്തിനോടുള്ള വിവേചനത്തിന്റെ പേരില്‍ ഫ്രാൻസ് വലിയ വിമർശനങ്ങള്‍ നേരിടുന്നതിനിടെയാണ് ഈ സംഭവം. സില്ലയുടെ സാഹചര്യങ്ങള്‍ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

വിദേശ അത്‌ലീറ്റുകള്‍ക്ക് ഇത്തരം നിയമങ്ങള്‍ ബാധകമല്ല. മതപരമായ ചിഹ്നങ്ങള്‍ പ്രദർശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വിലക്കേർപ്പെടുത്തിയിട്ടില്ല. യുഎൻ മനുഷ്യാവകാശ കമ്മീഷൻ വക്താവായ മരിയ ഹുർട്ടാഡൊ ഫ്രഞ്ച് സർക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഒരു സ്ത്രീ എന്ത് ധരിക്കണം, ധരിക്കണ്ട എന്നത് ആരും അടിച്ചേല്‍പ്പിക്കേണ്ടതില്ല എന്നാണ് മരിയ പറഞ്ഞത്.

പറക്കും ജ്വല്ലറിയില്‍ ഇനി ബോചെ ടീയും

By Live Kerala News Desk,

കൊടുവള്ളി: ബോബി ഗ്രൂപ്പിന്റെ സഞ്ചരിക്കുന്ന ജ്വല്ലറിയായ പറക്കും ജ്വല്ലറിയില്‍ ഡയമണ്ട്, സില്‍വര്‍ ആഭരണങ്ങള്‍ക്ക് പുറമേ ഇനി ബോചെ ടീയും ലഭ്യമാകും. പറക്കും ജ്വല്ലറിയിലെ ടീയുടെ വില്‍പ്പന ബോചെ ഉദ്ഘാടനം ചെയ്തു. കൊടുവള്ളിയില്‍ നടന്ന ചടങ്ങില്‍, മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയെ ബോചെ പൊന്നാടയണിയിച്ച് ആദരിച്ചു. അബ്ദു വെള്ളറ (ചെയര്‍മാന്‍, കൊടുവള്ളി നഗരസഭ), പിടിഎ ലത്തീഫ് (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി), മുഹമ്മദ് കോയ (പ്രസിഡന്റ്, ഗോള്‍ഡ് & സില്‍വര്‍ AKGSMA കൊടുവള്ളി) സുരേന്ദ്രന്‍ (സെക്രട്ടറി, ഗോള്‍ഡ് & സില്‍വര്‍ AKGSMA സ്റ്റേറ്റ്) അബ്ദുല്‍ നാസര്‍ പിടി (സെക്രട്ടറി, ഗോള്‍ഡ് & സില്‍വര്‍ AKGSMA കൊടുവള്ളി) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആഗസ്റ്റ് മാസം വരെ കോഴിക്കോട് കൊടുവള്ളിയില്‍ പറക്കും ജ്വല്ലറിയുടെ സേവനം ലഭ്യമാകും. തുടര്‍ന്ന് കേരളത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ജ്വല്ലറി എത്തും.
ബോചെ ടീ ലക്കി ഡ്രോയിലൂടെ ഭാഗ്യവാന്മാര്‍ക്ക് ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐഫോണുകള്‍ എന്നിവ സമ്മാനമായി നല്‍കുന്നു. കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ് പ്രൈസുകളും നല്‍കി വരുന്നു. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം www.bochetea.com സന്ദര്‍ശിച്ചും ബോചെ ടീ ഫ്രാഞ്ചൈസി സ്റ്റോറുകളില്‍ നിന്നും 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. ബോചെ ടീ യുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. നറുക്കെടുപ്പ് രാത്രി 10.30 ന്. ഫ്രാഞ്ചൈസി സ്റ്റോറുകള്‍, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഷോറൂമുകള്‍ ബോബി ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ ലഭിക്കും.

നീറ്റ് ചോദ്യ പേപ്പറിലെ പിഴവുകൾ; പരിശോധിക്കാൻ ഐഐടിയെ ചുമതലപ്പെടുത്തി സുപ്രീം കോടതി

By Live Kerala News Desk,

ഡൽഹി: നീറ്റ് ചോദ്യപേപ്പറിലെ ചോദ്യങ്ങളിലെ പിഴവുകൾ പരിശോധിക്കാൻ ഐ ഐ ടി ഡയറക്ടറെ ചുമതലപ്പെടുത്തി സുപ്രീം കോടതി. വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ ചോദ്യപേപ്പർ പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകണമെന്നും, നാളെ ഉച്ചക്ക് 12 മണിക്കകം പരിശോധിച്ചു റിപ്പോർട്ട് നൽകാനുമാണ് കോടതിയുടെ നിർദ്ദേശം. വാദം നാളെ കേൾക്കും.

നീറ്റ് പേപ്പറിലെ ചില ചോദ്യങ്ങളിലുള്ള അവ്യക്തത ഉണ്ടായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം ഹർജിക്കാർ അടക്കം കോടതിയിൽ ഉന്നയിച്ചിട്ടുണ്ടായിരുന്ന വിഷയം. പ്രധാനമായും ചില ചോദ്യങ്ങളിൽ രണ്ട് ഓപ്‌ഷനുകൾക്കും മാർക്ക് നൽകിയിരുന്നു എന്നത് സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു . എൻസിആർടി പഴയ പുസ്തകവും, പുതിയ പുസ്തകവുമായി ബന്ധപ്പെട്ട അവ്യക്തതകളെ തുടർന്നാണ് ഇത്തരത്തിൽ മാർക്ക് നൽകേണ്ടി വന്നത് എന്നാണ് ഇന്ന് കോടതിയിൽ ചൂണ്ടിക്കാണിച്ചത്. ഒരു ചോദ്യത്തിന് രണ്ട് ഉത്തരം നൽകാനാവില്ല എന്ന് വ്യക്തമാക്കുകയും തുടർന്നാണ് പിഴവ് പരിശോധിക്കാൻ ഐഐടി ഡയറക്ടറെ ചുമതലപ്പെടുതുയത്. അതെ സമയം നീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം

By Live Kerala News Desk,

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. റോഡില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്.
ഇടിഞ്ഞുവീണ മണ്ണിനൊപ്പം ലോറി ഗംഗാവലി നദിയിലേക്കു പതിച്ചേക്കാമെന്ന സംശയത്തിലാണു സൈന്യം. ഇതോടൊപ്പം നദിക്കരയില്‍ നിന്ന് ഒരു സിഗ്‌നല്‍ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്‌നല്‍ കിട്ടിയ പ്രദേശം മാര്‍ക്കു ചെയ്തു പരിശോധിക്കുകയാണ് ഒരു സംഘം.

അര്‍ജുന്റെ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങള്‍ റോഡിലെ മണ്‍കൂനയില്‍ പരിശോധന നടത്തിയത്. നിലവില്‍ റഡാര്‍ ഉപയോഗിച്ചു പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലുംനിന്ന് സിഗ്‌നല്‍ കണ്ടെത്താന്‍ ഈ റഡാറിനു ശേഷിയുണ്ട്. എന്നാല്‍ നദിയില്‍ വലിയ അളവില്‍ മണ്‍കൂനയുളളത് തിരിച്ചടിയാണ്.

സംസ്ഥാന മന്ത്രിമാര്‍ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന് പോകാത്തത് കുറ്റകരമായ അനാസ്ഥ: കെ.സുരേന്ദ്രന്‍

By Live Kerala News Desk,

തിരുവനന്തപുരം: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിലേക്ക് സംസ്ഥാന മന്ത്രിമാര്‍ എത്താതിരുന്നത് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാം ശരിയായ കുവൈറ്റിലേക്ക് പോകാന്‍ ബാഗുമായി വിമാനത്താവളത്തിലെത്തിയ മന്ത്രിമാര്‍ എന്താണ് തൊട്ടപ്പുറത്ത് അര്‍ജുനെ രക്ഷിക്കാന്‍ പോകാത്തതെന്നും അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു. അര്‍ജുന്റെ കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലുമുണ്ടായില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഒരു മലയാളിക്ക് ഇത്രയും വലിയ ദുരവസ്ഥ വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. കര്‍ണാടക സര്‍ക്കാര്‍ വൈര്യനിര്യാതന ബുദ്ധിയോടെയാണ് ഇടപെട്ടത്. കര്‍ണാടക സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ അധിനിവേശം നിയമവിരുദ്ധം: അന്താരാഷ്ട്ര നീതി ന്യായ കോടതി

By Live Kerala News Desk,

ഹേഗ്: പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ അധിനിവേശം നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി. അഞ്ച് പതിറ്റാണ്ടിലേറെ ചരിത്രമുള്ള ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതി അഭിപ്രായം പറയുന്നത് ഇതാദ്യമാണ്. യുഎന്‍ പൊതുസഭയുടെ അഭ്യര്‍ത്ഥന പ്രകാരം ആണ് അന്താരാഷ്ട്ര നീതി ന്യായ കോടതി വിഷയം പരിഗണിച്ചത്.

15 ജഡ്ജിമാരുടെ സംഘമാണ് വിഷയം പരിഗണിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. ഇസ്രയേലിന്റെ നയങ്ങള്‍ പലസ്തീന്‍ പിടിച്ചടക്കുന്നതിന് തുല്യമാണെന്നും അധിനിവേശ പ്രദേശത്ത് ആസൂത്രിതമായി പലസ്തീനികള്‍ക്കെതിരെ വിവേചനം കാണിക്കുന്നതായും അന്താരാഷ്ട്ര നീതി ന്യായ കോടതി കണ്ടെത്തി. വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ നിരീക്ഷണം. 1967 മുതല്‍ പാലസ്തീനിലെ ഇസ്രയേല്‍ നിയന്ത്രിത മേഖലയിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ ശേഷമാണ് അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ പ്രതികരണം.

15 അംഗ പാനലിന്റേതാണ് നിരീക്ഷണം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേല്‍ നടത്തിയതെന്നും കോടതി വ്യക്തമാക്കി. അധിനിവേശ പലസ്തീന്‍ മേഖലയില്‍ ഉള്‍പ്പെടെ ഇസ്രായേലിന്റെ നയങ്ങളും രീതികളും പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിന് തടസം സൃഷ്ടിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. നാലാം ജനീവ കണ്‍വെന്‍ഷന്റെ വ്യക്തമായ ലംഘനമാണ് ഇസ്രയേലിന്റെ സെറ്റില്‍മെന്റ് പോളിസികളെന്നും അന്താരാഷ്ട്ര കോടതി വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു: പ്രധാനമന്ത്രിക്ക് അപേക്ഷ നൽകി കുടുംബം

By Live Kerala News Desk,

കോഴിക്കോട്: കർണാടകയിലെ രക്ഷാപ്രവർത്തകരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തിരച്ചിലിന് സൈന്യത്തെ വിളിക്കണമെന്നും ഷിരൂരിലെ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം ഭൂമിക്കടിയിലായ അർജുന്റെ കുടുംബം. രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. കേരളത്തിൽനിന്നുള്ള രക്ഷാസംഘത്തിന് തിരച്ചിൽ നടത്താൻ കർണാടക അധികൃതർ അനുവാദം നൽകണം. മണ്ണിനടിയിൽ കുടുങ്ങിയ എല്ലാവരുടെയും കുടുംബത്തിന് നീതി ലഭിക്കണമെന്നും അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.

‘‘ ഞങ്ങൾക്ക് മകനെ കിട്ടണം. അവിടുത്തെ സംവിധാനങ്ങളിൽ വിശ്വാസം കുറഞ്ഞു. ഇപ്പോൾ ഞങ്ങൾക്ക് ഭയമുണ്ട്. ലോറിയുടമയെ കർണാടക പൊലീസ് കയ്യേറ്റം ചെയ്തതായി വാർത്തയിൽ കണ്ടു. രക്ഷാപ്രവർത്തനത്തിന്റെ മന്ദഗതി കാണുമ്പോൾ മനസിൽ വല്ലാത്ത അവസ്ഥയാണ്. മോന്റെ അവസ്ഥ എന്താണെന്നു മനസിലാകുന്നില്ല. ജീവനുണ്ടോയെന്നു പോലും മനസിലാകുന്നില്ല. എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തണം. എത്രയോപേർ മണ്ണിൽ കുടുങ്ങിക്കിടക്കുന്നു. അവരുടെ കുടുംബങ്ങൾക്കെല്ലാം നീതി ലഭിക്കണം.’’–അർജുന്റെ അമ്മ ഷീല പറഞ്ഞു.

‘‘ മണ്ണിനടിയിൽപ്പെട്ടാൽ പേടിക്കും. വിഷമം കുടുംബത്തെ അറിയിക്കാനാകാത്ത അവസ്ഥയുണ്ടാകും. അബോധാവസ്ഥയിൽ ആകുന്നതുവരെ രക്ഷിക്കാൻ ആരെങ്കിലും വരും എന്നു ചിന്തിക്കും. ഇതെല്ലാം രക്ഷാപ്രവർത്തകർക്കും അറിയാവുന്നതാണ്. രണ്ടു ദിവസം ഉദ്യോഗസ്ഥരെ വിശ്വസിച്ചു. പിന്നീടാണ് എംപിയുമായും കേരള സർക്കാർ പ്രതിനിധികളുമായും സംസാരിച്ചത്. അതിനുശേഷമാണ് തിരച്ചിലിന് ഊർജം വന്നതെന്നാണ് പറയുന്നത്.

എന്നാൽ അവിടെ ഒന്നും സംഭവിക്കുന്നില്ല. മോന്‍ കുടുങ്ങി എന്നു പറയുന്ന സ്ഥലത്ത് എത്രയോ ട്രക്കുകാർ വിശ്രമിക്കുന്ന സ്ഥലമാണ്. നിരവധിപേർ അപകടത്തിൽപ്പെട്ടിട്ടും കർണാടക അധികൃതർ ശ്രദ്ധിച്ചില്ല. മണ്ണ് പത്ത് മീറ്ററോളം ഉയരത്തിൽ അവിടെ കുന്നായി കിടക്കുന്നുണ്ട്. മോനു വേണ്ടിയുള്ള തിരച്ചിലില്‍ വേറെയും വാഹനങ്ങളും മൃതദേഹങ്ങളും കിട്ടുന്നുണ്ട്. എത്ര വണ്ടി കിട്ടിയെന്ന് പുറംലോകം അറിയണം’’–ഷീല പറഞ്ഞു.

തിരച്ചിലിനായി സൈന്യത്തെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും മെയില്‍ അയച്ചതായി കുടുംബം പറഞ്ഞു. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു.

അര്‍ജുനെ കുറിച്ച് 3 ദിവസമായി വിവരമില്ലെന്ന് ബന്ധുക്കള്‍, ലോറി സഹിതം കാണാതായ സംഭവത്തില്‍ തെരച്ചില്‍ നിര്‍ത്തിവെച്ചു

By Live Kerala News Desk,

ബെഗളൂരു: കര്‍ണാടക അങ്കോല മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയ്ക്കായുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. മേഖലയില്‍ കനത്ത മഴ തുടരുന്നതിനാലാണ് എന്‍ഡിആര്‍എഫും പൊലീസും താത്കാലികമായി തെരച്ചില്‍ നിര്‍ത്തിയത്. ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി.

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാന്‍ മാത്രമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തെരച്ചിലിനായി നാവികസേനയെ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ പൊലീസിനും അഗ്‌നിശമന സേനയ്ക്കും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി.

കോഴിക്കോട് സ്വദേശി അര്‍ജുന്‍ എന്നയാളെ മൂന്ന് ദിവസമായി കാണാനില്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിനടിയില്‍പ്പെട്ടതായി ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. തുടര്‍ച്ചയായി അര്‍ജുനെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും അര്‍ജുന്റെ ബന്ധുക്കള്‍ പറഞ്ഞു.

ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭം: ദേശീയ ടെലിവിഷന്‍ ഓഫീസിന് തീയിട്ടു, മരണം 39

By Live Kerala News Desk,

ധാക്ക: ബംഗ്ലാദേശിൽ സര്‍ക്കാര്‍ ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. പ്രതിഷേധക്കാരും പൊലീസുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറിലധികം പേർക്ക് പരുക്കേറ്റു. പ്രക്ഷോഭം രൂക്ഷമായ ധാക്കയിൽ ഗതാഗതം സ്തംഭിപ്പിക്കാൻ വിദ്യാർഥികൾ തെരുവിലിറങ്ങി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. രാജ്യത്തെ ഔദ്യോഗിക ടിവി ചാനലിന്റെ ഓഫീസിന് പ്രവര്‍ത്തകര്‍ തീയിട്ടു. രാജ്യത്ത് മിക്കയിടത്തും ഇന്റർനെറ്റിന് നിരോധനമേർപ്പെടുത്തി. വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തടസപ്പെട്ടു. ഭരണകക്ഷിയായ അവാമി ലീഗിന്റെ നിരവധി ഓഫിസുകൾ തകർത്തു. രാജ്യത്തെ സർവകലാശാലകൾ അനിശ്ചിത കാലത്തേക്ക് നിലവിൽ അടച്ചു.

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനമടക്കം വിവിധ വിഭാഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ചതിനെതിരെയാണ് പ്രക്ഷോഭം. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് പുതിയ സംവരണ പ്രഖ്യാപനം കൂടുതൽ പേരുടെ അവസരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്നതിനാലാണ് വിദ്യാർഥികൾ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്.

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാന്‍ മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിൽ തീരുമാനം, ഇരുവശങ്ങളിൽ കമ്പിവേലി,ചുറ്റിലും എ.ഐ. ക്യമറ, മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കടുത്ത നടപടി

By Live Kerala News Desk,

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാന്‍ മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിൽ തീരുമാനം. ശുചീകരണത്തിനായി സബ് കലക്ടറുടെ നേതൃത്വത്തില്‍ സ്ഥിരം സമിതി രൂപീകരിക്കും.പൊതുനിരത്തും ജലാശയങ്ങളിലും മാലിന്യങ്ങൾ തള്ളുന്നവരെ പിടികൂടി കടുത്ത നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി.

റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭാഗം റെയിൽവേയും, ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള സ്ഥലം വകുപ്പും, നഗരസഭയ്‌ക്ക് കീഴിലെ സ്ഥലങ്ങൾ നഗരസഭയും ശുചിയാക്കാനാണ് തീരുമാനമായിരിക്കുന്നത്. നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും.

ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം തള്ളുന്നതു തടയാന്‍ ഇരുവശങ്ങളിലുമായി 2000 മീറ്റര്‍ നീളത്തില്‍ കമ്പിവല സ്ഥാപിക്കും. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ 40 എ.ഐ. ക്യാമറ സ്ഥാപിക്കും. ക്യാമറകള്‍ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. വാഹനങ്ങളിൽ എത്തി കവറുകളിലും ചാക്കുകളിലുമായി മാലിന്യങ്ങൾ തള്ളുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാനും നിർദേശമുണ്ട്. വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം, വീടുകളിലെ മലിനജലം തോട്ടിലേക്കൊഴുക്കിയാലും ശിക്ഷിക്കപ്പെടും.

കടലില്‍ മുങ്ങിയ രാമസേതുവിന്റെ സമ്പൂര്‍ണ ഭൂപടം സൃഷ്ടിച്ച് ഐഎസ്ആര്‍ഒ: ചുണ്ണാമ്പ് കല്ലുകളാല്‍ നിര്‍മിച്ച തിട്ടയാണ് രാമസേതു

By Live Kerala News Desk,

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള പാലമായ രാമസേതു അഥവാ ആഡംസ് ബ്രിഡ്ജിന്റെ സമ്പൂര്‍ണ്ണ ഭൂപടം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. നാസയുടെ ഉപഗ്രഹമായ ICESat-2 ല്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് മാപ്പ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ധനുഷ്‌കോടി മുതല്‍ ശ്രീലങ്കയിലെ തലൈമന്നാര്‍ വരെ നീണ്ടുനില്‍ക്കുന്ന പാലമാണ് രാമസേതു എന്ന ആഡംസ് ബ്രിഡ്ജ്. ചുണ്ണാമ്പ് കല്ലുകളാല്‍ നിര്‍മിതമായ ഒരു തിട്ടയാണിതെന്നാണ് പറയപ്പെടുന്നത്.

ഐഎസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് വധശിക്ഷ

By Live Kerala News Desk,

ബാഗ്ദാദ്: ഐഎസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് വധശിക്ഷ വിധിച്ച് ഇറാഖ് കോടതി. ഭീകരവാദ സംഘടനയുമായുള്ള പങ്കും, യസീദി സ്ത്രീകളെ തടങ്കലില്‍ വച്ചതിനുമാണ് വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. ഇറാഖിലെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പടിഞ്ഞാറന്‍ ബാഗ്ദാദിലെ കോടതി ശിക്ഷ വിധിച്ചത്. വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ ഐഎസ് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ യസീദി സ്ത്രീകളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ മൊസൂളിലെ വീട് ഉപയോഗിച്ചതിനും ഐഎസുമായി സഹകരിച്ചുവെന്നും പ്രൊസിക്യൂഷന്‍ ആരോപിച്ചു.

ഇവരുടെ പേര് കോടതി പറഞ്ഞിട്ടില്ല. അസ്മ മുഹമ്മദ് എന്നാണ് ഇവരുടെ പേരെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അപ്പീല്‍ കോടതി അംഗീകരിച്ചാല്‍ ഇവരെ തൂക്കിലേറ്റും. അഞ്ച് വര്‍ഷം മുമ്പാണ് പ്രത്യേക ഓപ്പറേഷനിലൂടെ ബാഗ്ദാദിയെ യുഎസ് സേന വധിച്ചത്. തുര്‍ക്കിയില്‍ തടവിലാക്കപ്പെട്ട അല്‍ ബാഗ്ദാദിയുടെ കുടുംബത്തിലെ ചിലരെ തിരിച്ചയച്ചതായി ഫെബ്രുവരിയില്‍ ഇറാഖ് പ്രഖ്യാപിച്ചിരുന്നു. അല്‍-ബാഗ്ദാദിക്ക് നാല് ഭാര്യമാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ല്‍ അദ്ദേഹത്തിന്റെ ഭാര്യമാരില്‍ ഒരാളെയും മറ്റ് കുടുംബാംഗങ്ങളെയും പിടികൂടിയതായി തുര്‍ക്കി പറഞ്ഞു.

വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

By Live Kerala News Desk,

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്ഷണിക്കാത്തത് തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കണമായിരുന്നു. സംസ്ഥാന സര്‍ക്കാരിന് സങ്കുചിത രാഷ്ട്രീയമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഇന്ന് രാവിലെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് എത്തിയത്. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും 2000 കണ്ടെയ്‌നറുകളുമായെത്തിയ ‘സാന്‍ ഫെര്‍ണാണ്ടോ’ എന്ന കപ്പലാണ് നങ്കൂരമിട്ടത്. നാളെയാണ് മുഖ്യമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കുന്നത്.

നങ്കൂരമിട്ട കപ്പലില്‍ നിന്ന് എസ്‍ടിഎസ്, യാര്‍ഡ് ക്രെയിനുകള്‍ ഉപയോഗിച്ച് ചരക്കിറക്കല്‍ ആരംഭിക്കും. ഒറ്റ ദിവസം കൊണ്ട് ചരക്കിറക്കല്‍ പൂര്‍ത്തിയാക്കി നാളെ കപ്പല്‍ കൊളംബോയിലേക്ക് പോകും.

1000 റൈഡേഴ്സ് റാലി ബോചെ 1000 ഏക്കറില്‍

By Live Kerala News Desk,

ഇന്ത്യയിലെ ആദ്യത്തെ ആയിരം ബൈക്കുകളുടെ കോണ്‍വോയ് റാലി വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റൈഡേഴ്സ് പങ്കെടുക്കും. ‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സാമൂഹ്യ പ്രതിബദ്ധത നടപ്പിലാക്കുന്നതിനു വേണ്ടി ബോചെ ബ്ലഡ് ഡോണേഴ്സ് ബാങ്ക്, ആര്‍. ഇ. ഹിമാലയന്‍ ക്ലബ്, റൈഡേഴ്സ് ആര്‍മി എന്നീ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബൈക്ക് റാലിയ്ക്ക് കലാംസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ഓര്‍ഗനൈസേഷന്‍ രക്ഷാധികാരിയായ ബോചെ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബോചെ ബ്ലഡ് ഡോണേഴ്‌സ് ബാങ്കിന്റെ സര്‍ട്ടിഫിക്കേറ്റ് രക്തദാതാക്കള്‍ക്ക് നല്‍കുന്നതായിരിക്കും.

ജൂലൈ 21 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ റിസോര്‍ട് & എന്റര്‍ടെയ്ന്‍മെന്റ് വേള്‍ഡ് ആയ ബോചെ 1000 ഏക്കറില്‍ നിന്ന് ആരംഭിച്ച് 100 കിലോമീറ്റര്‍ താണ്ടി കര്‍ണാടകയില്‍ കോണ്‍വോയ് അവസാനിക്കും. ടി. സിദ്ദിഖ് (എം.എല്‍.എ.) ഷംസാദ് മരക്കാര്‍ (ജില്ല പഞ്ചായത്ത് പ്രസിഡന്റ്), കെ. ബാബു (പഞ്ചായത്ത് പ്രസിഡന്റ്, മേപ്പാടി) അജേഷ് (ഡി.ടി.പി.സി. സെക്രട്ടറി), കെ. മധു (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, വയനാട്), 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ഗിന്നസ് ജേതാവുമായ ബോചെ, നാഷണല്‍ ലെവല്‍ ടൈം ട്രയല്‍ വിന്നറായ ഹിജാസ്, മോട്ടോ വ്ളോഗ് ഇന്‍ഫ്‌ളുവന്‍സര്‍മാരായ യാസിം മുഹമ്മദ്, മുര്‍ഷിദ് ബാന്‍ഡിഡോസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

റൈഡേഴ്‌സിന് ബോചെ 1000 ഏക്കറില്‍ ഒരു രാത്രിയിലെ താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ടൈം ട്രയല്‍, ട്രഷര്‍ ഹണ്ട്, ജംഗിള്‍ സഫാരി, ഡി.ജെ. നൈറ്റ്, റിമോട്ട് കണ്‍ട്രോള്‍ കാറുകളുടെ മോട്ടോ ഷോ എന്നിങ്ങനെ നിരവധി എന്റര്‍ടൈന്‍മെന്റുകള്‍ ഇതോടനുബന്ധിച്ച് ബോചെ 1000 ഏക്കറില്‍ അരങ്ങേറും. ജൂലൈ 20 ന് രാവിലെ 8 മണി മുതല്‍ റൈഡേഴ്‌സിനുള്ള പ്രവേശനം ആരംഭിക്കും. റൈഡേഴ്‌സ് റാലി സംഘടിപ്പിക്കുന്ന സാഗര്‍, സ്‌നേഹ എന്നീ റൈഡ് കോഓര്‍ഡിനേറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് 12 മണിക്ക് റൈഡേഴ്‌സിന്റെ കോണ്‍വോയ് ആരംഭിക്കും.
8891721735 എന്ന നമ്പറില്‍ വിളിച്ചോ, www.bocheentertainments.com എന്ന വെബ്‌സൈറ്റിലൂടെയോ റൈഡില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ജൂലൈ 15 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കനത്ത മഴ: മുംബൈയില്‍ ട്രെയിന്‍-വ്യോമ-റോഡ് ഗതാഗതം താറുമാറായി: കടകളും വീടുകളും വെള്ളത്തിനടിയില്‍

By Live Kerala News Desk,

മുംബൈ: കനത്ത മഴയില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. മോശം കാലാവസ്ഥമൂലം നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. മുംബൈയില്‍ ഇറങ്ങേണ്ട കുറഞ്ഞത് 50 വിമാനങ്ങളെങ്കിലും റദ്ദാക്കുകയും അഹമ്മദാബാദ്, ഹൈദരാബാദ്, ഇന്‍ഡോര്‍ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിടുകയോ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ്. നഗരത്തിലെ ചില പ്രദേശങ്ങളില്‍ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. മുംബൈ, താന, പാല്‍ഘര്‍, കൊങ്കണ്‍ മേഖല എന്നിവിടങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവണ്‍മെന്റ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വഴി തിരിച്ചുവിട്ട വിമാനങ്ങളും മുംബൈയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിനാല്‍ മുംബൈ എര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. യാത്രക്കാര്‍ ആശങ്കപ്പെടേണ്ടെന്നും എയര്‍ലൈന്‍ സ്റ്റാറ്റസ് നോക്കി സമയം ഉറപ്പാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ആലപ്പുഴ സിപിഎമ്മിലുള്ള കളകൾ പറിക്കുമെന്ന് ഗോവിന്ദൻ: അതിന്‍റ പേരിൽ എന്ത് നഷ്ടം ഉണ്ടായാലും പ്രശ്നമല്ലെന്ന് സെക്രട്ടറി

By Live Kerala News Desk,

ആലപ്പുഴ: ആലപ്പുഴയിലെ ജില്ലയിലെ സിപിഎമ്മിലെ കളകൾ പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ തല റിപ്പോർട്ടിങ്ങിലാണ് ഗോവിന്ദന്‍റെ മുന്നറിയിപ്പ്.

പുന്നപ്ര വയലാറിന്‍റെ മണ്ണിലാണ് ഇത്തരം “കളകൾ ” ഉള്ളത്. അത് പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റു.അവരെ ഒഴിവാക്കുന്നതിന്‍റെ പേരിൽ എന്ത് നഷ്ടം ഉണ്ടായാലും പാര്‍ട്ടിക്ക് പ്രശ്നമല്ല- പാർട്ടി സെക്രട്ടറി വ്യക്തമാക്കി.

കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടു പോകാനാവില്ല. ചില ഏരിയയിലും ലോക്കൽ കമ്മിറ്റികളിലും ചിലർ കല്‍പിക്കുന്നതേ നടക്കൂ. അവർ പറയുന്നതിന് അപ്പുറം നീങ്ങിയാൽ നടപടിയുമായി വരും. അത്തരക്കാരെ ഇനിയും വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എലോൺ മസ്‌ക് 12-ാം തവണ പിതാവായി, പക്ഷേ വാർത്ത മറച്ചുവച്ചു

By Live Kerala News Desk,

സ്‌പേസ് എക്‌സിൻ്റെ സ്ഥാപകനും എക്‌സിൻ്റെ സോഷ്യൽ നെറ്റ്‌വർക്ക് എക്‌സിൻ്റെ ഉടമയുമായ എലോൺ മസ്‌ക് 12-ാം തവണയും പിതാവായി.ന്യൂറലിങ്കിൻ്റെ ടോപ്പ് മാനേജർ ഷിവോൺ സിലിസിനും ഈ വർഷത്തിൻ്റെ തുടക്കത്തിൽ മൂന്നാമത്തെ കുട്ടി ജനിച്ചു. ദമ്പതികൾ സന്തോഷകരമായ സംഭവം പുറം ലോകത്തു നിന്നും മറച്ചു വച്ചതായി റിപ്പോർട്ട്.

ഇതോടെ മസ്‌ക് 12 കുട്ടികളുടെ പിതാവായെന്നാണ് റിപ്പോർട്ട്. നിലവിൽ 213.1 ബില്യൺ ഡോളറാണ് മസ്‌കിൻ്റെ സമ്പത്ത്.

“അവൻ കുറഞ്ഞത് 12 കുട്ടികളുടെ പിതാവാണ്. അവരിൽ ആറ് പേർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജനിച്ചവരാണ് – മൂന്ന് ഗായകൻ ഗ്രിംസിനൊപ്പവും മൂന്ന് ശിവോൺ സിലിസിനൊപ്പം, മുമ്പ് അറിയപ്പെടാത്ത ഒരു കുട്ടിയുൾപ്പെടെ,” മാധ്യമപ്രവർത്തകർ പറഞ്ഞു.

പുതുതായി പാര്‍ട്ടിയില്‍ എത്തുന്നവരുടെ സമ്പത്ത് പെട്ടന്ന് വന്‍തോതില്‍ വര്‍ധിക്കുന്നു; എം വി ഗോവിന്ദന്‍

By Live Kerala News Desk,

ആലപ്പുഴ : പ്രത്യേകിച്ചൊരു തൊഴിലോ മറ്റു മാര്‍ഗങ്ങളോ ഇല്ലാത്തവര്‍ പെട്ടെന്ന് തന്നെ വലിയ സമ്പന്നരായി തീരുന്ന പ്രവണത പാര്‍ട്ടിയില്‍ കണ്ടുവരുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുതുതായി പാര്‍ട്ടിയില്‍ എത്തുന്നവരുടെ സമ്പത്ത് ഏതാനും വർഷങ്ങൾകൊണ്ട് തന്നെ വന്‍തോതില്‍ വര്‍ധിക്കുകയാണെന്നും അത്തരക്കാരെ കണ്ടെത്തി കര്‍ശനമായ നടപടിയെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ സ്ഥാപനങ്ങളില്‍ ചിലര്‍ തുടര്‍ച്ചയായി ഭാരവാഹികള്‍ ആവുന്നതും ഇത്തരത്തിലുള്ള ദോഷം ഉണ്ടാക്കുന്നുണ്ടെന്ന് ഗോവിന്ദന്‍ ചൂണ്ടികാട്ടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്ക് വേണ്ടി കരുനാഗപള്ളിയില്‍ ചേര്‍ന്ന മേഖലാ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

തെറ്റുതിരുത്തല്‍ രേഖ എല്ലാതലത്തിലും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും, മെറിറ്റ് മറികടന്നുള്ള സ്ഥാനക്കയറ്റം പാര്‍ട്ടിയില്‍ തുടരുന്നുണ്ടെന്നും, സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണന ഏത് വിഭാഗങ്ങള്‍ക്കായിരിക്കണമെന്നു പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കും, ഇരുപതോളം ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കാതെ പോയി. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും പാനൂരിലെ ബോംബ് സ്ഫോടനവും തിരിച്ചടിയായി മാറിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ എസ്എന്‍ഡിപി യോഗത്തെ സംഘപരിവാറിന്റെ കയ്യിലാക്കാന്‍ അനുവദിക്കരുതെന്നും. പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്ഷേത്രസമിതികളിലും മറ്റും സജീവമായി ഈ നീക്കം തടയണമെന്നും. ജനങ്ങളെ മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും ഘടകങ്ങള്‍ക്കും വലിയ പിഴവു പറ്റിയെന്നും ഗോവിന്ദന്‍ പറയുകയുണ്ടായി.

ഹാഥ്റസിൽ രാഹുൽഗാന്ധി; മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണുന്നു; സഹായം ഉറപ്പാക്കും

By Live Kerala News Desk,

ഹാഥ്റസ്. തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച ഹാഥ്സിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിൽ പരുക്കേറ്റവരുമായും രാഹുൽ സംസാരിച്ചു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത് പുലർച്ചെ 5.10നാണ് രാഹുൽ ഡൽഹിയിൽ നിന്നും ഹാഥ്റസിലേക്ക് പുറപ്പെട്ടത്. അഖിലേഷ് യാദവും ഒപ്പമുണ്ട്.

അപകടമുണ്ടായ പ്രാർഥന ചടങ്ങിൻ്റെ സംഘാടകരായ 6 പേരെ ഉത്തർപ്രദേശ് പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഗുരു ഭോലെ ബാബയുടെ പേര് എഫ്‌ഐആറിൽ ഇല്ല ആവശ്യമെങ്കിൽ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്. ദുരന്തത്തിനു പിന്നാലെ ഒളിവിൽ പോലെ ഭോലെ ബാബയ്ക്കായി മെയിൻപൂരിയിലെ ആശ്രമത്തിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നവർക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ബന്ദികളുടെ മോചനം: ഹമാസുമായി ചർച്ച പുനരാരംഭിക്കാൻ ഇസ്രയേൽ

By Live Kerala News Desk,

ജറുസലം; ഗാസയിലുള്ള ബന്ദികളെ മോചിപ്പിക്കാനായി ഹമാസുമായി ചർച്ച പുനരാരംഭിക്കാൻ ഇസ്രയേൽ തീരുമാനിച്ചു. ഇതിനായി പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തിയശേഷമാണ് ഇക്കാര്യമറിയിച്ചത്. വെടിനിർത്തിയാൽ 120 ബന്ദികളെയും മോചിപ്പിക്കാമെന്ന സൂചന ഹമാസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ സമാധാനചർച്ച പുനരാരംഭിക്കുന്നത്.

മൊസാദിന്റെ മേധാവിയാണ് ഇസ്രയേൽ പ്രതിനിധിസംഘത്തെ നയിക്കുന്നത്. വെടിനിർത്തലിനായി നേരത്തേ നടത്തിയ രണ്ടു ചർച്ചകളും പരാജയമായിരുന്നു. ബന്ദികളുടെ മോചനത്തിനായി ചർച്ചയ്ക്കു സന്നദ്ധമെങ്കിലും എല്ലാ ലക്ഷ്യവും നേടാതെ യുദ്ധം നിർത്തില്ലെന്നും നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.

റെഡി ടു ഡ്രിങ്ക് പാലടപ്പായസം : വില വെറും 150 രൂപ, ഒരു വര്‍ഷം വരെ കേടാകില്ല!!

By Live Kerala News Desk,

തിരുവനന്തപുരം: പ്രവാസികളെ ലക്ഷ്യമിട്ട് ഒരു വര്ഷം വരെ കേടാകാതെ റെഡി ടു ഡ്രിങ്ക് പാലടപ്പായസവും ഐസ്‌ക്രീമിലെ പുത്തന്‍ തരംഗമായ ഇളനീര്‍ ഐസ്‌ക്രീമും പുറത്തിറക്കി മില്‍മ.

പ്രവാസികളെയും അതുവഴി കയറ്റുമതിയും ലക്ഷ്യമിട്ടുള്ള പാലടപ്പായസം മലബാര്‍ യൂണിയന്റെ സഹകരണത്തോടെ മില്‍മ ഫെഡറേഷനും ഇളനീര്‍ ഐസ്‌ക്രീം മില്‍മ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്.

ഇവ സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകള്‍ വഴിയും ഉടനടി ലഭ്യമാക്കും. മൈക്രോവേവ് അസിസ്റ്റഡ് തെര്‍മല്‍ സ്റ്റെറിലൈസേഷന്‍ (എം.എ.ടി.എസ്) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അസെപ്റ്റിക് രീതിയിലാണ് പന്ത്രണ്ടുമാസം വരെ കേടുകൂടാതിരിക്കുന്ന പായസം തയ്യാറാക്കുന്നതും പായ്ക്ക് ചെയ്യുന്നതും. നാലുപേര്‍ക്ക് വിളമ്പാനാകുന്ന 400 ഗ്രാമിന്റെ പാക്കറ്റിലായിരിക്കും വിപണിയിലെത്തുക. 150 രൂപയാണ് വില.