‘സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാലൊന്നും സുരേഷ്ഗോപി രക്ഷപ്പെടില്ല’; മുഖ്യമന്ത്രി

By Live Kerala News Desk,

തൃശ്ശൂർ: സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാലൊന്നും തൃശൂരിൽ സുരേഷ് ഗോപിക്ക് രക്ഷ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നൽകുന്ന സംഭാവന കൊണ്ടാണ് തങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും, ജനങ്ങൾ നൽകുന്ന സംഭാവന തടയാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം കെട്ടിവെച്ച കാശിന്റെ ഉറപ്പിൽ മാത്രമല്ല. ഞങ്ങളുടെ കൈയിൽ കുറച്ച് കാശ് എല്ലാ കാലത്തും ഉണ്ടാകാറുണ്ട്, അത് രഹസ്യമല്ല. കേന്ദ്രത്തിന് നൽകുന്ന കണക്കിലും വ്യക്തമാക്കുന്ന കാര്യമാണ്. അതിൽ നിന്ന് ഒരുഭാഗം തിരഞ്ഞെടുപ്പിൽ ചെലവഴിക്കാറുണ്ട്. തൃശൂരിൽ ഉറപ്പായും സുരേഷ് ഗോപി തോൽക്കും. ഇ.ഡി.ക്കോ, ബി.ജെ.പി.ക്കോ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ല’- മുഖ്യമന്ത്രി പറഞ്ഞു.

നോട്ട്നിരോധന കാലത്ത് കേരളത്തിലെ സഹകരണ മേഖലയെ വേട്ടയാടാനുള്ള ശ്രമമായിരുന്നു നടന്നത്. അന്ന് കൃത്യമായി സർക്കാർ സഹകരണ മേഖലക്കൊപ്പം നിന്നു. സഹകരണ മേഖലകളുടെ വിശ്വാസ്യത നിലനിർത്തി പോകാണ് സഹകാരികൾ ശ്രമിക്കുന്നത്. എന്നാൽ എല്ലാത്തിനും നേതൃത്വം നല്കുന്നത് മനുഷ്യരാണ്. ചില ഘട്ടത്തിൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായ സമീപനം അവർ സ്വീകരിക്കുന്നുണ്ടാകും. അതിന്റെ ഭാഗമായി ചിലർ വഴിതെറ്റിയ നിലപാട് സ്വീകരിക്കുന്നു. അത്തരക്കാരോട് ഒരു വിട്ടു വീഴ്ചയും ഉണ്ടാറില്ല.

കരുവന്നൂരിലെ നിക്ഷേപകർക്ക് 117 കോടിയിൽപരം രൂപ തിരിച്ച് നൽകി. ആവശ്യപ്പെടുന്ന മുറയ്ക്ക് ആളുകൾക്ക് നിക്ഷേപം തിരിച്ചു നല്കാനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക്. പറഞ്ഞത് കള്ളമല്ല. കള്ളം പറഞ്ഞ് ഞങ്ങൾക്ക് ശീലമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

200 കോടി സമ്പാദ്യം സംഭാവന നല്‍കി സന്യാസം സ്വീകരിക്കാന്‍ തയ്യാറെടുത്ത് ദമ്പതികള്‍

By Live Kerala News Desk,

സൂറത്ത്: തങ്ങള്‍ സമ്പാദിച്ച മുഴുവന്‍ സ്വത്തുവകകളും സംഭാവന നല്‍കിയശേഷം സന്യാസം സ്വീകരിക്കാന്‍ തയ്യാറെടുത്ത് ദമ്പതികള്‍. ഗുജറാത്തിലെ വ്യവസായിയും ഹിമ്മത്ത്നഗര്‍ സ്വദേശിയുമായ ഭവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് ഫെബ്രുവരിയില്‍ നടന്ന ചടങ്ങില്‍ ഏകദേശം 200 കോടി രൂപയോളം വരുന്ന സമ്പാദ്യം ദാനം ചെയ്തത്. ജൈനവിഭാഗത്തില്‍പ്പെട്ട ഇരുവരും ഈ മാസം നടക്കുന്ന ചടങ്ങില്‍ സന്യാസം സ്വീകരിക്കും. നാലു കിലോമീറ്ററോളം യാത്ര നടത്തിയാണ് ഇവര്‍ തങ്ങളുടെ ഭൗതികവസ്തുക്കളെല്ലാം മറ്റുള്ളവര്‍ക്ക് നല്‍കിയത്.

നഗ്‌നപാദരായി രാജ്യമാകെ സഞ്ചരിക്കേണ്ട ഇവര്‍ക്ക് ഭിക്ഷാടനം നടത്തിയാവും ജീവിക്കേണ്ടിവരിക. രണ്ടു വെളുത്ത വസ്ത്രങ്ങളും ഭിക്ഷാപാത്രവും മാത്രമാവും യാത്രയില്‍ ഒപ്പമുണ്ടാകുക. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ കോടീശ്വരനായ വജ്രവ്യാപാരിയും ഭാര്യയും സമാനമായ രീതിയില്‍ സന്യാസം സ്വീകരിച്ചിരുന്നു. അവരുടെ 12 വയസ്സുള്ള മകന്‍ സന്യാസം സ്വീകരിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഇതേപാത സ്വീകരിച്ചത്.

മൊബൈല്‍ ഫോണും എസിയും മറ്റുപകരണങ്ങളും ഇത്തരത്തില്‍ നല്‍കി. രഥത്തില്‍ രാജകീയ വസ്ത്രങ്ങള്‍ ധരിച്ച് ഇവര്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഭവേഷിന്റെ 19 വയസ്സുള്ള മകളും 16 വയസ്സുള്ള മകനും 2022-ല്‍ സന്യാസം സ്വീകരിച്ചിരുന്നു. ഇവരുടെ പാത പിന്തുടര്‍ന്നാണ് മാതാപിതാക്കള്‍ സന്യാസ വഴി തിരഞ്ഞെടുത്തത്. ഏപ്രില്‍ 22-ന് നടക്കുന്ന ചടങ്ങില്‍ സന്യാസദീക്ഷ സ്വീകരിച്ചാല്‍ കുടുംബ ബന്ധങ്ങളും ത്യജിക്കും. തുടര്‍ന്ന് ഭൗതികവസ്തുക്കള്‍ ഒന്നും ഇവര്‍ക്ക് സ്വന്തമാക്കി വയ്ക്കാനുമാവില്ല.

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ എംബസി അധികൃതർ ഇന്ന് സന്ദർശിക്കും

By Live Kerala News Desk,

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കും. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യൻ എംബസി അധികൃതർക്ക് ഇന്ന് സമയം നൽകുമെന്നാണ് വിവരം.

ഇന്നലെ കപ്പലിലുള്ള തൃശൂർ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. സുരക്ഷിതയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കുടുംബത്തെ അറിയിച്ചു. ഫോണുകൾ ഇറാൻ സൈന്യത്തിൻ്റെ പക്കലാണ്. വീട്ടിലേക്ക് വിളിക്കാൻ അനുവാദം നൽകുകയായിരുന്നുവെന്ന് ആൻ്റസ കുടുംബത്തെ അറിയിച്ചത്.

ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പല്‍ ഇറാന്‍ ഗാര്‍ഡുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

By Live Kerala News Desk,

ള്‍ഫിലെ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു കണ്ടെയ്നര്‍ കപ്പല്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ‘എംസിഎസ് ഏരിസ്’ എന്ന പേരിലുള്ള കണ്ടെയ്‌നര്‍ കപ്പലാണ് പിടിച്ചെടുത്തത്. ഹോര്‍മൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം.

‘ഹെലിബോണ്‍ ഓപ്പറേഷന്‍’ നടത്തി സെപാ നേവി സ്പെഷ്യല്‍ ഫോഴ്സാണ് എംസിഎസ് ഏരീസ് എന്ന കണ്ടെയ്നര്‍ കപ്പല്‍ പിടിച്ചെടുത്തത്. നിലവില്‍ കപ്പല്‍ പ്രദേശിക സമുദ്രത്തിലേക്ക് തിരിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്റെ റവല്യൂഷണറി ഗാര്‍ഡുകള്‍ നേരത്തെ ഈ ബോര്‍ഡിംഗ് രീതി ഉപയോഗിച്ചിരുന്നുവെന്നും ആംബ്രെ കൂട്ടിച്ചേര്‍ത്തു.
ഹെലികോപ്റ്ററില്‍ നിന്ന് കണ്ടെയ്‌നര്‍ കപ്പലിലേക്ക് മൂന്ന് വ്യക്തികള്‍ വേ?ഗത്തില്‍ കയറി പോകുന്നതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് സുരക്ഷാ സ്ഥാപനമായ ആംബ്രെയാണ് അറിയിച്ചത്.

മലമ്പുഴയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു

By Live Kerala News Desk,

പാലക്കാട്: മലമ്പുഴയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ആന ചരിഞ്ഞത്. റെയില്‍വേ പാളം മുറിച്ചു കടക്കവെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനക്ക് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തിരുന്നു. പ്രദേശത്ത് നിശ്ചയിച്ചിട്ടുള്ള വേഗ പരിധി പാലിക്കാത്തത് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.ചികിത്സ നല്‍കാന്‍ വനം വകുപ്പ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞദിവസം പരിക്കേറ്റ ആനയ്ക്ക് പിന്നീട് എഴുന്നേറ്റു നില്‍ക്കാന്‍ സാധിച്ചിരുന്നില്ല.

സംഘിയില്ല, കമ്മിയില്ല, കൊങ്ങിയില്ല, മൂരിയില്ല,  ചാണകമില്ല,  ജാതിയില്ല, മതമില്ല, കറുപ്പില്ല, വെളുപ്പില്ല , എല്ലാം ഒത്തുചേർന്ന ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ 4 ദിവസങ്ങൾ… ഒരു മാതാവിന്റെ കണ്ണ് നീരിന് മുൻപിൽ ഇതെല്ലാം മാറിപ്പോയി….

By Live Kerala News Desk,

സംഘിയില്ല, കമ്മിയില്ല, കൊങ്ങിയില്ല, മൂരിയില്ല,  ചാണകമില്ല,  ജാതിയില്ല, മതമില്ല, കറുപ്പില്ല, വെളുപ്പില്ല , എല്ലാം ഒത്തുചേർന്ന ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ 4 ദിവസങ്ങൾ… ഒരു മാതാവിന്റെ കണ്ണ് നീരിന് മുൻപിൽ ഇതെല്ലാം മാറിപ്പോയി…. ഇത് കാണുമ്പോൾ ഏതൊരു വ്യക്തിയും അറിയാതെ മനസ്സിൽ ഒന്ന് പറഞ്ഞു പോകും, ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് ….എന്നും ഇത് ഇങ്ങനെ ആയിരുന്നു എങ്കിൽ….

കഴിഞ്ഞ 4 ദിവസം കണ്ടത് ആണ് യഥാർത്ഥ യഥാർത്ഥ കേരളം, അല്ല യഥാർത്ഥ മനുഷ്യർ… പക്ഷെ ഇത് എത്ര നാൾ? ഇന്ന് ഈ ഒരു ഫണ്ട് സമാഹാരണത്തിനു മുന്നിൽ നിന്ന് നയിച്ച അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ തെണ്ടാൻ ഇറങ്ങിയ ബോചെ എത്രനാൾ നിങ്ങളുടെ ഒക്കെ മനസ്സിൽ നല്ലവനായി ഉണ്ടാവും? അത് പറയാൻ പ്രബഞ്ചത്തിലെ ഒരു ശക്തിക്കും കഴിയില്ല. പക്ഷെ ഒന്നുണ്ട് നമ്മൾ മോശക്കാർ എന്ന് കരുതുന്നവർ ആവും റിയൽ ഹീറോസ്, നമ്മൾ നല്ലവർ എന്ന് കരുതുന്നവർ ചിലപ്പോൾ നല്ലവർ ആയെന്നും വരില്ല. അതുകൊണ്ട് ഇനിയെങ്കിലും പരസ്പരം ചളി വാരി തേയ്ക്കുന്ന സ്വഭാവം നിർത്തുക.

ഇപ്പോൾ നമുക്കറിയാം തിരഞ്ഞെടുപ്പ് വരുകയാണ്, ഈ സമയത്ത് എല്ലാവര്ക്കും അവരവർ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉണ്ടാവും, അല്ലാതെ നമ്മൾ വിശ്വസിക്കുന്ന പാർട്ടി മാത്രമാണ് ശരി എന്ന നിലപാട് സ്വീകരിക്കരുത്. നിങ്ങളുടെ പാർട്ടി നിങ്ങൾക്ക് മികച്ചത് ആവും അതുപോലെ തന്നെയാണ് മറ്റുള്ളവർക്ക് അവരുടെ പാർട്ടിയും…ഇത് പാർട്ടിയുടെ കാര്യത്തിൽ മാത്രമല്ല ഓരോ ആളുകളുടെ മതവിശ്വാസത്തിലും ഇങ്ങനെ തന്നെ ആണ്.

ഇന്ന് പലയിടത്തായി കുറെ പോസ്റ്റുകൾ കാണാൻ ഇടയായി, എം എ യൂസഫലി, അതുപോലെ സിനിമാ നടന്മാർ, കുറെ യൂട്യൂബർസ്‌, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ആളുകൾ, രാഷ്ട്രീയ പ്രവർത്തകർ,  അങ്ങനെ  നിരവധി ആളുകളെ കുറ്റം പറയുന്നത്, അവരോടൊക്കെ ഒന്ന് ചോദിച്ചോട്ടെ, ഈ പറയുന്ന മനുഷ്യന്മാർ ഒക്കെ മുൻപ് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടില്ലേ ? പിന്നെ എന്തെ നിങ്ങൾ അതൊക്കെ മറന്നു???

എം എ യൂസഫലി തന്നെ എത്ര കോടി രൂപ അര്ഹതപ്പെട്ട ഒരുപാട് ആളുകൾക്ക് നൽകിയിട്ടുണ്ട്,  യൂട്യൂബർസ്‌ എത്രപേർക്ക് സഹായങ്ങൾ നൽകിയിട്ടുണ്ട്, സിനിമ മേഖലയിൽ ഉള്ളവർ എന്തൊക്കെ സഹായങ്ങൾ ചെയ്തിട്ടുണ്ട്, ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തവർ എന്തൊക്കെ ചെയ്തിട്ടുണ്ട്, രാഷ്ട്രീയ പ്രവർത്തകർ എന്തൊക്കെ ചെയ്തു തന്നിട്ടുണ്ട്, എന്നിട്ടും  എന്തെ നിങ്ങൾ അവരെ കുറ്റം പറയുന്നു?

സഹായം ചെയ്യുമ്പോൾ മാത്രം അവൻ ദൈവദൂതൻ,………….ഹീറോ,………….. അല്ലാത്തപ്പോൾ കണ്ണിൽ ചോര ഇല്ലാത്തവൻ…. ഹാ എന്താല്ലേ….

സുഹൃത്തുക്കളെ അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കാതെ സഹായം ചെയ്യുന്ന എല്ലാ ആളുകളെയും നമ്മൾ എന്നും ഓർക്കണം… അവരോടു നന്ദി പറയുന്നില്ലെങ്കിലും കുറ്റപ്പെടുത്തരുത്…നമ്മൾ ഈ കഴിഞ്ഞ നാല് ദിവസം കണ്ടത് മനുഷ്യസ്നേഹത്തിന്റെ കഥയാണെങ്കിൽ ഞാൻ മുകളിൽ പറഞ്ഞത് ആണ് റിയൽ കേരള സ്റ്റോറി……

വരുന്ന തിരഞെടുപ്പിൽ കഴിഞ്ഞ 4 ദിവസം എങ്ങനെയാണോ കേരള ജനത പ്രവർത്തിച്ചത് അതുപോലെ നമ്മുടെ നാടിന്റെ നന്മയ്ക്ക് വേണ്ടിയാവണം നിങ്ങളുടെ വോട്ടുകൾ…. ജാതി മത രാഷ്ട്രീയങ്ങൾ മാറ്റി വച്ചുകൊണ്ട് നാടിന്റെ നന്മയ്ക്ക് ആവട്ടെ വോട്ടുകൾ…..


ഒറ്റക്കെട്ടായി നിൽക്കാം, അഭിമാനത്തോടെ പറയാം, മലയാളി  ഡാ……


ജിതിൻ ഉണ്ണികുളം.

ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

By Live Kerala News Desk,

കോഴിക്കോട്: ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അതോടൊപ്പം അമ്പതിനായിരം രൂപയ്ക്ക് ബോചെ ടീ വാങ്ങി അദ്ദേഹം ബോചെ ടീ ചലഞ്ചില്‍ പങ്കാളിയായി. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. ദിവസേന രാത്രി 10.30 ന് നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യവാന് 10 ലക്ഷം രൂപയും കൂടാതെ 15000 പേര്‍ക്ക് 10000, 5000, 1000, 500, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും. ബമ്പര്‍ പ്രൈസ് 25 കോടി രൂപയാണ്. ദിവസേനയുള്ള നറുക്കെടുപ്പിന്റെ ഫലം ബോചെ ടീ യുടെ വെബ്‌സൈറ്റിലും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലും ലഭ്യമാകും.
സൗദി ജയിലില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവരുന്ന അബ്ദുള്‍ റഹീം കഷ്ടപ്പെടാതിരിക്കാന്‍ ഈ മാസം 15 ന് നടത്തുന്ന ബോചെ ടീ ചലഞ്ചില്‍ നിന്നും ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് ബോചെ ടീ യുടെ ഒരു ഷോറൂം ഉപജീവനമാര്‍ഗത്തിന് വേണ്ടി അദ്ദേഹത്തിന് സൗജന്യമായി നല്‍കുന്നതായിരിക്കും എന്ന് ബോചെ അറിയിച്ചു. ദിവസേന നല്‍കി വരുന്ന ധനസഹായം ലഭിക്കേണ്ടവര്‍ക്ക് ബോചെ ടീ ഇന്‍സ്റ്റഗ്രാമിലൂടെ അപേക്ഷിക്കാവുന്നതാണ്.

തൂക്കുകയറിൽ നിന്ന്  രക്ഷിക്കാന്‍ ബോചെ ടീ ചലഞ്ച്

By Live Kerala News Desk,


സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്. ഈ തുക സമാഹരിക്കുന്നതിനായി നാട്ടുകാര്‍ രൂപീകരിച്ച അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ച യാചക യാത്ര തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ കടന്ന് എറണാകുളത്ത് എത്തിയിരിക്കുന്നു. പൊതുജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ബോചെ യാചകയാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് തന്നെ 18  കോടി രൂപയോളം റഹീമിനുവേണ്ടി മനുഷ്യസ്നേഹികള്‍ നല്‍കിയിട്ടുണ്ട്. 

ഇനി 16 കോടി രൂപയും കൂടി കണ്ടെത്തേണ്ടതുണ്ട്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആയതിനാൽ ശേഷിക്കുന്ന തുക പെട്ടെന്ന് സമാഹരിക്കാൻ വേണ്ടി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് ഏപ്രിൽ 15 നു നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇതൊരു വൺ ഡേ ചലഞ്ച് ആണ്.  ബോചെ ടീ ഒരു പാക്കറ്റിനു 40 രൂപയാണ് വില. ദിവസേന രാത്രി 9 മണിക്ക് നറുക്കെടുപ്പ് നടത്തുകയും ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, പതിനഞ്ചായിരത്തോളം പേർക്ക് 10000,5000 ,1000 , 500 , 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും. ബമ്പർ പ്രൈസ് 25 കോടി രൂപയാണ്. നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങൾ, ദിവസേന www.bochetea.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ മാധ്യമങ്ങളിലൂടെയും ദിവസേന അറിയിക്കുന്നതായിരിക്കും. ദുബായിൽ വൻ വിജയമായ ബോചെ ടീ ലക്കി ഡ്രോ ഈ മാസം അവസാനം ഇന്ത്യയിൽ ലോഞ്ച് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ അബ്ദുൾ റഹീം ട്രസ്റ്റിന്റെ ഫണ്ടിന് വേണ്ടിയാണ് ലോഞ്ച് നേരത്തേയാക്കാൻ തീരുമാനിച്ചത്. അതുകൊണ്ട് ഓൺലൈനായി മാത്രമേ ഇപ്പോൾ ബോചെ ടീ ലഭ്യമാവുകയുള്ളു. ഈ മാസം അവസാനത്തോടെ എല്ലാ സൂപ്പർ മാർക്കറ്റുകളിലും ലഭ്യമായിത്തുടങ്ങും. മുന്‍പ് ബോചെ പറഞ്ഞിരുന്നത് ബോചെ ടീ വിറ്റുകിട്ടുന്ന ലാഭത്തിൽ നിന്ന് ഒരുകോടി രൂപ രക്ഷാപ്രവര്‍ത്തനത്തിനായി നൽകും എന്നായിരുന്നു. എന്നാല്‍ ഇനിയും ഒരുപാട് കോടി രൂപ ആവശ്യം ഉള്ളത് കൊണ്ട് ബോചെ ടീ വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും, മുതലടക്കം ബോചെ റഹീമിനായി നല്‍കും. എല്ലാ മനുഷ്യസ്നേഹികളും ഈ ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചാലഞ്ചിൽ പങ്കെടുത്ത് അബ്ദുൾ റഹീമിനെ തൂക്കുമരത്തിൽ നിന്ന് രക്ഷിക്കാൻ ഒരുമിച്ചു ചേരണമെന്ന് ബോചെ അഭ്യർത്ഥിക്കുന്നു

പിടിയിലായത് മദ്യപിച്ചെത്തിയ 41 കെഎസ്ആർടിസി ഡ്രൈവർമാർ: സ്‌ക്വാഡ് വന്നതോടെ ഡ്രൈവര്‍മാര്‍ മുങ്ങി, പല ട്രിപ്പുകളും മുടങ്ങി

By Live Kerala News Desk,

തിരുവനന്തപുരം: മദ്യപിച്ച് ബസോടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർമാരെ പൂട്ടാനുറച്ച് ഗതാഗത വകുപ്പ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടത്തിയ പരിശോധനയിൽ 41 കെ എസ് ആർ ടി സി ഡ്രൈവർമാരാണ് മദ്യപിച്ച് ബസോടിച്ചതിന് പിടിയിലായത്. കെ എസ് ആർ ടി സിയിലെ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം വകവെക്കാതെയാണ് ​ഗതാ​ഗത മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് പരിശോധന കർശനമാക്കിയത്. ജോലിക്ക് കയറുന്നതിന് മുമ്പ് നടത്തുന്ന പരിശോധനയിലാണ് മദ്യപിച്ചെത്തിയ ഡ്രൈവർമാർ കുടുങ്ങിയത്.

മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് നടപടി കർശനമാക്കിയത്. കെഎസ്ആർടിസി ബസുകൾ ഇടിച്ചുള്ള അപകടങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. പട്ടാപ്പകൽ പോലും അമിതവേഗതിയിലാണ് പല ബസ്സുകളും ഓടിക്കൊണ്ടിരുന്നത്. ഇതിനു പിന്നാലെയാണ് ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവർമാക്ക് ബ്രീത്ത് അനലൈസർ ടെസ്റ്റ് നിർബന്ധമാക്കിയത്.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ അനലൈസർ ടെസ്റ്റിൽ കുടുങ്ങിയത് 41 ഡ്രൈവർമാരാണ്. ഇവരിൽ പലരുടെയും രക്തത്തിൽ 185ന് മുകളിലാണ് മദ്യത്തിന്റെ അളവ്. പല ജില്ലകളിലും സ്‌ക്വാഡ് വരുന്നതറിഞ്ഞു ഡ്രൈവർമാർ മുങ്ങുന്ന സാഹചര്യവും ഉണ്ടായി. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കോർപ്പറേഷന് ഉണ്ടായത്. ഇത്തരത്തിൽ സർവീസ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാൽ നഷ്ടം ജീവനക്കാരിൽ നിന്നിടാക്കാനാണ് ഗതാഗത മന്ത്രിയുടെ നിർദേശം. ബ്രീത്ത് അനലൈസർ ടെസ്റ്റ് നിർബന്ധമാക്കുന്നതോടെ ഡ്രൈവർമാരുടെ മദ്യപാനം കുറയ്ക്കാനാകുമെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ.

അതേസമയം മന്ത്രിയുടെ തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകൾക്കിടയിൽ തന്നെ മുറുമുറുപ്പ് ശക്തമാണ്. ഇക്കാര്യം സംഘടനാ നേതാക്കൾ മന്ത്രിയെ അറിയിക്കുകയും ചെയ്തു. എന്നാൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ പരിശോധനയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നാണ് ഗതാഗത മന്ത്രിയുടെ നിലപാട്. ഇക്കാര്യം അനൗദ്യോഗികമായി അംഗീകൃത തൊഴിലാളി സംഘടന നേതാക്കളെ മന്ത്രിയുടെ ഓഫീസ് ഇതിനോടകം തന്നെ അറിയിച്ചതായാണ് വിവരം.

‘ബുദ്ധമതത്തെ പ്രത്യേക മതമായി കണക്കാക്കണം’; ഹിന്ദുക്കള്‍ക്ക് മതം മാറാന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി ഗുജറാത്ത്

By Live Kerala News Desk,

ഗാന്ധിനഗര്‍: ബുദ്ധമതത്തെ പ്രത്യേക മതമായി കണക്കാക്കണമെന്നും ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധ, ജൈന, സിഖ് മതങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന് 2003ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നും വ്യക്തമാക്കി ഗുജറാത്ത് സര്‍ക്കാര്‍. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഏപ്രില്‍ എട്ടിന് സര്‍ക്കാര്‍ പുറത്തിറക്കി. ബുദ്ധമതം സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ധാരാളം അപേക്ഷകള്‍ നിയമപ്രകാരം പരിഗണിക്കുന്നില്ലെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഗുജറാത്ത് ആഭ്യന്തരവകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഡെപ്യൂട്ടി സെക്രട്ടറിയായ വിജയ് ബത്തേക്ക സര്‍ക്കുലര്‍ ഒപ്പുവെച്ചു.

‘ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുള്ള അനുമതി തേടിയുള്ള അപേക്ഷകളില്‍ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുന്‍കൂര്‍ അനുമതി തേടിക്കൊണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കുന്ന സാഹചര്യങ്ങളില്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ബുദ്ധ, സിഖ്, ജൈന തുടങ്ങിയ മതങ്ങള്‍ ഹിന്ദുമതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപേക്ഷകന്‍ ആവശ്യമില്ലെന്ന് വരുമ്പോള്‍ ബന്ധപ്പെട്ട ഓഫീസുകള്‍ അത്തരം അപേക്ഷകള്‍ തീര്‍പ്പാക്കി നല്‍കും’ സര്‍ക്കുലറില്‍ പറയുന്നു.

ഗുജറാത്തില്‍ ബുദ്ധമതം സ്വീകരിക്കുന്ന പ്രവണത ദളിത് വിഭാഗക്കാര്‍ക്കിടയില്‍ വ്യാപകമാണ്. ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാദമി (ജിബിഎ) ഇത്തരം മതപരിവര്‍ത്തന പരിപാടികള്‍ പതിവായി നടത്തുന്ന പ്രമുഖ സംഘടനകളില്‍ ഒന്നാണ്. സര്‍ക്കുലറിനെ സ്വാഗതം ചെയ്യുന്നതായി ജിബിഎ സെക്രട്ടറി രമേഷ് ബാങ്കര്‍ പ്രതികരിച്ചു.ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തെ പരാമര്‍ശിച്ച് ബുദ്ധമതത്തെ പ്രത്യേക മതമായി പരിഗണിക്കേണ്ടിവരുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നിയമപ്രകാരം ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധ, സിഖ്, ജൈന മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് ഒരു നിശ്ചിത ഫോര്‍മാറ്റില്‍ ജില്ലാ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും മതം മാറുന്ന വ്യക്തി ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണം എന്നും പറയുന്നുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിയമപരമായ വ്യവസ്ഥകള്‍ വിശദമായി പഠിച്ചതിന് ശേഷം മതപരിവര്‍ത്തനം സംബന്ധിച്ച അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഹമാസ് നേതാവിന്റെ മക്കളെയും പേരക്കുട്ടികളെയും കൊലപ്പെടുത്തി ഇസ്രയേല്‍ സൈന്യം

By Live Kerala News Desk,

മാസ് നേതാവിന്റെ മക്കളെയും പേരക്കുട്ടികളെയും കൊലപ്പെടുത്തി ഇസ്രയേല്‍ സൈന്യം. വടക്കന്‍ ഗസ്സയിലെ ഷാതി അതിര്‍ത്തിയിലാണ് ഇസ്മയില്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. ഈദ് ദിനത്തില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം.

ഇസ്രായേല്‍ -ഹമാസ് യുദ്ധം ആരംഭിച്ചതുമുതല്‍ 33,400 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയ്ക്ക് മേല്‍ കഠിനമായ ഉപരോധമാണ് ഇസ്രായേല്‍ സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്രയേലിലും ഗസ്സയിലുമായി രണ്ട് ദശലക്ഷത്തിലധികം ജനങ്ങള്‍ യുദ്ധം മൂലം പട്ടിണിയിലാണ്.

ഹനിയ്യ തന്നെയാണ് വ്യോമാക്രമണത്തെ കുറിച്ച് അല്‍ജസീറയോട് സ്ഥിരീകരിച്ചത്. ഹനിയ്യയുടെ മക്കളായ ഹസിം, ആമിര്‍, മുഹമ്മദ് എന്നിവരും ഇവരുടെ മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്. രക്തസാക്ഷികളിലൂടെയും പരുക്കേറ്റവരിലൂടെയും രാജ്യത്തിനും ജനങ്ങള്‍ക്കും സ്വാതന്ത്ര്യം നേടിയെടുക്കാനും പുതിയൊരു ഭാവി വിഭാവനം ചെയ്യാനും കഴിയുമെന്ന് ഹനിയ്യ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചതുമുതല്‍ ഹനിയ്യയുടെ കുടുംബത്തില്‍ അറുപത് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വംശീയ ഉന്മൂലനവും വംശഹത്യയും നടക്കുന്ന യുദ്ധ ഭൂമിയില്‍ ഇസ്രയേല്‍ എല്ലാ വിധ മാനദണ്ഡങ്ങളും ലംഘിക്കുന്നതായും ഹനിയ്യ പറഞ്ഞു.

വന്‍ ജനപിന്തുണയോടെ ബോചെയുടെ യാചകയാത്ര ഇന്ന് കൊല്ലം ജില്ലയില്‍

By Live Kerala News Desk,

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്. ഈ തുക സമാഹരിക്കുന്നതിനായി നാട്ടുകാര്‍ രൂപീകരിച്ച അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടിയാണ് ബോചെ യാചക യാത്ര. തിരുവനന്തപുരം പിന്നിട്ട യാത്ര കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിലൂടെ കടന്ന് പോയി. പൊതുജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ബോചെ യാചകയാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സംഭാവനകള്‍ പണമായി സ്വീകരിക്കുന്നതല്ല. പകരം അബ്ദുള്‍ റഹീമിന്റെ മാതാവ് പാത്തുവിന്റെ നമ്പറിലേക്ക് ഗൂഗിള്‍പേ വഴി പണം നേരിട്ട് അയക്കാവുന്നതാണ്. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ചിലര്‍ സ്വയം പണപ്പിരിവ് നടത്തി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നേരിട്ട് പണം സ്വീകരിക്കുന്നത് ബോചെ നിര്‍ത്തിയത്. അതുകൊണ്ട് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ നേരിട്ട് ആരും പണം നല്‍കരുതെന്ന് ബോചെ അറിയിച്ചു.

അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ ക്യൂആര്‍ കോഡ് പൊതുജനങ്ങളെക്കൊണ്ട് സ്‌കാന്‍ ചെയ്യിച്ചും, പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ആപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യിച്ചും അബ്ദുള്‍ റഹീം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവനകള്‍ അയപ്പിക്കുക എന്ന സേവനം മാത്രമാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയ്യുന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് തന്നെ ഏഴര കോടി രൂപയോളം റഹീമിനുവേണ്ടി മനുഷ്യസ്‌നേഹികള്‍ നല്‍കിയിട്ടുണ്ട്.

GPAY- PATHU 9567 483 832, 9072 050 881 എന്നിവയിലേക്കും MP ABDUL RAHIM LEGAL ASSISTANCE COMMITTEE, A/C NO-074905001625, IFSC CODE-ICIC0000749, BRANCH:ICICI MALAPPURAM എന്ന അക്കൗണ്ടിലേക്കും പണം അയക്കാവുന്നതാണ്.

യാചകയാത്ര നാളെ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും. കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കോളേജുകള്‍, തെരുവോരങ്ങള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും ജനങ്ങളോട് യാചിക്കാന്‍ ബോചെ നേരിട്ട് എത്തും.

സന്മനസുള്ള എല്ലാവരും അവരവരാല്‍ കഴിയുന്ന തുക സംഭാവന നല്‍കിക്കൊണ്ട് നിരപരാധിയായ അബ്ദുള്‍ റഹീമിനെ തൂക്കുകയറില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കണമെന്നും, ഓരോരുത്തരും നല്‍കുന്ന തുക എത്ര തന്നെ ആയാലും അത് ഒരു ജീവന്റെ വിലയാണെന്നും വര്‍ഷങ്ങളായി മകനെ കാത്തിരിക്കുന്ന റഹീമിന്റെ മാതാവിന്റെ കണ്ണീരൊപ്പാനായി ഈ പുണ്യപ്രവൃത്തിയില്‍ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പങ്കുചേരണമെന്നും ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു.

സംഭാവനയായി നല്‍കപ്പെടുന്ന സംഖ്യ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കോ അവരുടെ മറ്റു സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്കോ സ്വീകരിക്കുന്നതല്ലെന്നും ഇതുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ഇടപാടുകളും ബോചെ നേരിട്ടോ അല്ലാതെയോ നടത്തുന്നതല്ലെന്നും അറിയിക്കുന്നു.

സിപിഎം ബോംബുണ്ടാക്കുന്നുവെന്നത് ബിജെപിയുടെയും യുഡിഎഫിന്റെയും കള്ളപ്രചരണം; എം വി ഗോവിന്ദന്‍

By Live Kerala News Desk,

കണ്ണൂര്‍: സി.പി.എം ബോംബ് ഉണ്ടാക്കുന്നുവെന്ന കള്ളപ്രചാരവേലയാണ് ബി.ജെ.പി യും യു.ഡി.എഫും നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ സഖാവിനേയാണ് പോലീസ് പ്രതിചേര്‍ത്തതെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു.

നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ നിന്ന് അവരെ ആശുപത്രിയിലേക്ക് നീക്കാനും ചികിത്സ നല്‍കാനുംവേണ്ടി പ്രവര്‍ത്തിച്ചത് ഡി.വൈഎഫ്.ഐ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ ഇതിന്റെ എല്ലാ ഭാഗവും അന്വേഷിച്ചപ്പോള്‍ പോലീസ് അദ്ദേഹത്തെ പിടിച്ചിരിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട വകുപ്പ് ചുമത്തിയാണ് അമലിനെ അറസ്റ്റ് ചെയ്തത്. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ച ഷരിലിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വത്തിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.

ഇരുപത്തിമൂന്നുകാരി അലീസയ്ക്ക് ഇഷ്ടം 12 മുതല്‍ 15 വയസുള്ള ആണ്‍കുട്ടികളെ, ലൈംഗിക പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

By Live Kerala News Desk,

വാഷിംഗ്ടണ്‍: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. യുഎസ് വനിതയായ അലീസ ആൻ സിൻജറിൻ എന്ന ഇരുപത്തി മൂന്നുകാരിയാണ് ടാംപ പൊലീസിന്റെ പിടിയിലായത്.

14 വയസുകാരിയെന്ന് വിശ്വസിപ്പിച്ചാണ് യുവതി ആണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത്. ഇങ്ങനെ ബന്ധം സ്ഥാപിച്ച ഒരു കുട്ടിയെ 30 തവണ പീഡനത്തിനിരയാക്കിയെന്ന് ടാംപ പൊലീസ് പറയുന്നു. യുവതിയുടെ അറസ്റ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നാലോളം ആണ്‍കുട്ടികള്‍ ഇവർക്കെതിരെ രംഗത്തെത്തി. സമാനമായി തങ്ങളെയും പീഡനത്തിരയാക്കിയെന്നാണ് ഇവർ പൊലീസിനോട് വെളിപ്പെടുത്തിയത്.

12-15 വയസുള്ള ആണ്‍കുട്ടികളെയാണ് അലീസ സിൻജർ സമീപിക്കാറുള്ളത്. ഇവരെ നിർബന്ധിപ്പിച്ച്‌ ലൈംഗികാതിക്രമത്തിന് ഇരയാക്കി വീഡിയോ ദൃശ്യങ്ങള്‍ പകർത്തുമായിരുന്നു.

തൃശൂരില്‍ 50ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്

By Live Kerala News Desk,

തൃശൂരില്‍ 50ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് അംഗത്വമെടുക്കുന്നത്. പത്മജ വേണുഗോപാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കും.

അതേസമയം നരേന്ദ്ര മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച എം വി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രന്‍. മോദിയുടെ വരവില്‍ വേവലാതിയുള്ളവര്‍ സീതാറാം യെച്ചൂരിയെയും കൊണ്ടുവരാം. ജനം ആര് പറയുന്നത് കേള്‍ക്കുമെന്ന് നോക്കാമെന്നും വെല്ലുവിളി. അഴിമതി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്തുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

മലയാളിയുടെ ജീവന്‍ രക്ഷിക്കാന്‍ ബോചെ യാചകയാത്ര ആരംഭിച്ചു

By Live Kerala News Desk,

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്. ഈ തുക സമാഹരിക്കുന്നതിനായി നാട്ടുകാര്‍ രൂപീകരിച്ച അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി ബോചെ യാചക യാത്ര ആരംഭിച്ചു. രാവിലെ 9 മണിക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ നിന്നും ആരംഭിച്ച യാത്ര പാളയം, പട്ടം, കേശവദാസപുരം, കേരള യൂണിവേഴ്സിറ്റി കോളേജ്, ശ്രീകാര്യം, കഴക്കൂട്ടം, കണിയാപുരം, മംഗലപുരം, ആറ്റിങ്ങല്‍ എന്നീ സ്ഥലങ്ങളിലൂടെ കടന്ന് പോയി. പൊതുജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ബോചെ യാചകയാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.


യാചകയാത്ര നാളെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും. കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കോളേജുകള്‍, തെരുവോരങ്ങള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും ജനങ്ങളോട് യാചിക്കാന്‍ ബോചെ നേരിട്ട് എത്തും. സന്മനസുള്ള എല്ലാവരും അവരവരാല്‍ കഴിയുന്ന തുക സംഭാവന നല്‍കിക്കൊണ്ട് നിരപരാധിയായ അബ്ദുള്‍ റഹീമിനെ തൂക്കുകയറില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കണമെന്നും, ഓരോരുത്തരും നല്‍കുന്ന തുക എത്ര തന്നെ ആയാലും അത് ഒരു ജീവന്റെ വിലയാണെന്നും വര്‍ഷങ്ങളായി മകനെ കാത്തിരിക്കുന്ന റഹീമിന്റെ മാതാവിന്റെ കണ്ണീരൊപ്പാനായി ഈ പുണ്യപ്രവൃത്തിയില്‍ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പങ്കുചേരണമെന്നും ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു.


ബോചെയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വാഹനങ്ങളിലും നല്‍കിയിട്ടുള്ള അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ ക്യൂആര്‍ കോഡ് പൊതുജനങ്ങളെക്കൊണ്ട് സ്‌കാന്‍ ചെയ്യിച്ചും, പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ആപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യിച്ചും അബ്ദുള്‍ റഹീം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവനകള്‍ അയപ്പിക്കുക എന്ന സേവനം മാത്രമാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയ്യുന്നത്. അതോടൊപ്പം ബോചെ പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്ന സംഭാവനയും പ്രസ്തുത ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് അയക്കുന്നതാണ്.

PHONEPE- 9745050466. GPAY- PATHU 9567 483 832, 9072 050 881, 8606 825 718, 8921 043 686 എന്നിവയിലേക്കും MP ABDUL RAHIM LEGAL ASSISTANCE COMMITTEE, A/C NO-074905001625, IFSC CODE-ICIC0000749, BRANCH:ICICI MALAPPURAM എന്ന അക്കൗണ്ടിലേക്കും പണം അയക്കാവുന്നതാണ്.

സംഭാവനയായി നല്‍കപ്പെടുന്ന സംഖ്യ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കോ അവരുടെ മറ്റു സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്കോ സ്വീകരിക്കുന്നതല്ലെന്നും ഇതുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ഇടപാടുകളും ബോചെ നേരിട്ടോ അല്ലാതെയോ നടത്തുന്നതല്ലെന്നും അറിയിക്കുന്നു

ബോംബ് നിര്‍മാണത്തിനിടെ മരിച്ചയാളുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വപരം – വ്യക്തമാക്കി മുഖ്യമന്ത്രി

By Live Kerala News Desk,

പത്തനംതിട്ട: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വത്തിന്റെ ഭാഗമായാന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ച വീടുകളില്‍ പോകുന്നത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണെന്നും അതിന്റെ അര്‍ഥം അവര്‍ ചെയ്ത കുറ്റത്തോട് മൃദുസമീപനം ഉണ്ടെന്നല്ല, മനുഷ്യത്വത്തിന്റെ ഭാഗമായി കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബോംബ് നിര്‍മാണവും മറ്റും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ ബോംബ് നിര്‍മിക്കേണ്ട യാതൊരു ആവശ്യവുമില്ല. അതിനെതിരെ നിയമപരമായ നടപടി എടുക്കുന്നുണ്ട്. അതിനകത്ത് രാഷ്ട്രീയമായി കാര്യങ്ങള്‍ കാണേണ്ടതില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനങ്ങളും നടത്തി.

തിരഞ്ഞെടുപ്പ് പോരാട്ടമാകുമ്പോള്‍ രാജ്യംനേരിടുന്ന പ്രശ്നങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളുമാണ് സാധാരണ ചര്‍ച്ചചെയ്യുക. എന്നാല്‍, ഇവര്‍ രണ്ട് കൂട്ടരും ഇത്തരംപ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും പ്രതികാരബുദ്ധിയുമാണ് സംസ്ഥാനത്ത് ഇന്നുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുള്ളത്. അത് മറച്ചുവെക്കാനാണ് ഇവര്‍ക്ക് താത്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പ്രണയ ബോധവത്ക്കരണം’; പള്ളികളില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത

By Live Kerala News Desk,

തൊടുപുഴ: വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി’ ഇടുക്കി രൂപതയിലെ വിവിധ പള്ളികളില്‍ പ്രദര്‍ശിപ്പിച്ചു. ദൂരദര്‍ശനില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് രൂപതയിലെ പള്ളികളില്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചത്. 10,11,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി കേരളാ സ്റ്റോറി പ്രദര്‍ശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

നാലാം തീയതിയാണ് സിനിമാ പ്രദര്‍ശനം നടന്നത്. അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായാണ് കേരളാ സ്റ്റോറി പ്രദര്‍ശിപ്പിച്ചതെന്ന് രൂപതാ പ്രതികരിച്ചത്. ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം പ്രണയമായിരുന്നവെന്ന് ഫാ. ജിന്‍സ് കാരക്കാട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താന്‍ കുട്ടികളോട് ആവശ്യപ്പെട്ടതാണ്. നിരവധി കുട്ടികള്‍ പ്രണയകുരുക്കില്‍ അകപ്പെടുന്നതിനാല്‍ ആണ് വിഷയം എടുത്തതെന്നും ഫാ. ജിന്‍സ് കാരക്കാട്ട് വിശദീകരിച്ചു.

പ്രതിഷേധങ്ങള്‍ക്കിടെ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസമാണ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്. ചിത്രം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. നഗ്‌നമായ പെരുമാറ്റ ചട്ടലംഘനമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

സതേണ്‍ യുക്രെയ്‌നിലെ സപ്പോറിജിയ ആണവ നിലയത്തിന് നേരെ ആക്രമണമുണ്ടായതായി റഷ്യ

By Live Kerala News Desk,

മോസ്‌കോ: തങ്ങളുടെ അധീനതയിലുള്ള സതേണ്‍ യുക്രെയ്‌നിലെ സപ്പോറിജിയ ആണവ നിലയത്തിന് നേരെ ആക്രമണമുണ്ടായതായി റഷ്യ. യുക്രെയ്‌നില്‍ നിന്നുള്ള ആക്രമണം ആണവ നിലയത്തിന്റെ ഒരു റിയാക്ടറിനെ ബാധിച്ചതായാണ് റഷ്യ ആരോപിക്കുന്നത്. എന്നാല്‍ റഷ്യയുടെ ആരോപണം യുക്രെയ്ന്‍ നിഷേധിച്ചു. 2022ലെ യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യ പിടിച്ചെടുത്ത ആണവ നിലയത്തിന് നേരെ എന്ത് തരത്തിലുള്ള ആയുധമാണ് പ്രയോഗിച്ചതെന്ന് വ്യക്തമല്ല.

റഷ്യന്‍ വിദ?ഗ്ധര്‍ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായതായി അറിയിച്ചതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) എക്‌സിലൂടെ പോസ്റ്റ് ചെയ്തു. ആറ് റിയാക്ടറുകളിലൊന്നിന് നേരെയാണ് ആക്രമണമുണ്ടായതെന്നും പോസ്റ്റില്‍ പറയുന്നു. മൂന്ന് തവണയാണ് ആക്രമണമുണ്ടായതെന്നാണ് ഐഎഇഎ തലവന്‍ റഫേല്‍ ?ഗ്രോസി ചൂണ്ടിക്കാട്ടിയത്. ‘ഇത് സംഭവിക്കാന്‍ പാടില്ല. ആണവ സംവിധാനങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുന്ന ഒരു നടപടിയുമുണ്ടാകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഡ്രോണുപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് റഷ്യയുടെ ആണവ ഏജസിയായ റൊസാറ്റം വാദിക്കുന്നത്. അണുവികിരണം സാധാരണ നിലയിലാണെന്നും ഗുരുതരമായ നാശനഷ്ടങ്ങ സംഭവിട്ടില്ലെന്നുമാണ് ആണവനിലയത്തി നിന്നുള്ള ഔദ്യോഗിക വിശദീകരണം. എന്നാല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്നാണ് റൊസാറ്റം വ്യക്തമാക്കിയത്. ആണവനിലയത്തിന് നേരെ യുക്രെയ്ന്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയ്ന്‍ പ്രതിരോധ ഇന്റലിജന്‍സ് വിഭാ?ഗം വക്താവ് ആന്‍ഡ്രിയ് യുസോവ് വ്യക്തമാക്കി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ സംവിധാനമാണ് സപ്പോറിജിയ.

കണ്ണൂരില്‍ ബോംബ് സ്ഫോടനം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

By Live Kerala News Desk,

കണ്ണൂര്‍: ബോംബ് സ്ഫോടനത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിനീഷ്, സാരില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിനീഷിന്റെ രണ്ട് കൈപ്പത്തികളും പൂര്‍ണമായും അറ്റുപോയതാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൂചനയുണ്ട്. ഇന്നലെ രാത്രി ഒരുമണിയോടാണ് സംഭവം ഉണ്ടായത്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തില്‍ വെച്ചാണ് സ്ഫോടനമുണ്ടായത്. സ്ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്.

ഗസ്സയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് നയം മാറ്റേണ്ടിവരും; ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

By Live Kerala News Desk,

സ്സയിലെ വെടിനിര്‍ത്തലില്‍ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഗസ്സയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ അമേരിക്കന്‍ നയത്തില്‍ മാറ്റമുണ്ടാകുമെന്ന് ഇസ്രായേലിന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഗസ്സയില്‍ സഹായമെത്തിക്കുന്ന മാനുഷിക പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്. മാനുഷിക പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മേല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ സമ്മര്‍ദമുണ്ടായിരുന്നു.

ഇസ്രേയിലിനുള്ള ആയുധ സഹായം അമേരിക്ക നിര്‍ത്തിവയ്ക്കണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖര്‍ ജോ ബൈഡനോട് ആവശ്യപ്പെടുന്ന നിലയുമുണ്ടായി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് അരമണിക്കൂറോളം നേരം ടെലിഫോണില്‍ സംസാരിച്ചാണ് ബൈഡന്‍ അമേരിക്കയുടെ നിലപാടറിയിച്ചത്. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലുണ്ടാകണം, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള കരാറുകളില്‍ അടിയന്തരമായി തീര്‍പ്പുണ്ടാക്കണം, ഗസ്സയില്‍ സഹായമെത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണം, ഗസ്സയിലെ മാനുഷിക ദുരിതങ്ങള്‍ കുറയ്ക്കണം തുടങ്ങിയ കാര്യങ്ങളാണ് ബൈഡന്‍ ഇസ്രയേലിനോട് കടുപ്പിച്ച് പറഞ്ഞത്.

ഗസ്സയിലെ പൗരന്മാരോടുള്ള സമീപനം മാറ്റിയില്ലെങ്കില്‍ ഇസ്രയേല്‍ വിഷയത്തിലെ നയം അമേരിക്കയ്ക്ക് പുനപരിശോധിക്കേണ്ടി വരുമെന്നാണ് ബൈഡന്‍ നല്‍കിയ മുന്നറിയിപ്പ്.

‘നീതിയുടെ അഞ്ച് തൂണുകള്‍’; ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

By Live Kerala News Desk,

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. അഞ്ച് ന്യായ് ഗ്യാരണ്ടികള്‍ ഉള്‍പ്പെടുന്നതാണ് പ്രകടന പത്രിക. നീതിയുടെ അഞ്ച് തൂണുകള്‍ എന്ന മുദ്രാവാക്യത്തില്‍ ഊന്നിയാകും പ്രഖ്യാപനങ്ങള്‍. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനങ്ങളുണ്ടാകും. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കും.

യുവ നീതി, കര്‍ഷക നീതി, നാരി നീതി, തുല്യത നീതി, തൊഴില്‍ നീതി തുടങ്ങിയ അഞ്ച് ഗ്യാരണ്ടികള്‍ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാകും പ്രകടന പത്രിക. ജാതി സെന്‍സസ്, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, കശ്മീരിന് സംസ്ഥാന പദവി, ലഡാക്കിന് പ്രത്യേക പദവി, അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നിര്‍മ്മാണം എന്നിവ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമാകും എന്നാണ് സൂചന.

എ.ഐ.സി.സി. ആസ്ഥാനത്ത് 11.30-ന് നടക്കുന്ന ചടങ്ങില്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചേര്‍ന്നാണ് പത്രിക പുറത്തിറക്കുക. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. നാളെ രാജസ്ഥാനിലെ ജയ്പുരിലും തെലങ്കാനയിലെ ഹൈദരാബാദിലും രണ്ട് റാലികള്‍ സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ജയ്പുരില്‍ ഖാര്‍ഗെ, സോണിയ, രാഹുല്‍, പ്രിയങ്ക തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. ഹൈദരാബാദില്‍ രാഹുലുമെത്തും. അഞ്ചു നീതികളടങ്ങിയ 25 വാഗ്ദാനങ്ങള്‍ ഭാരത് ന്യായ് യാത്രയുടെ ഭാഗമായി ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനുപുറമേ അഗ്നിവീര്‍ നിര്‍ത്തലാക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ പ്രകടനപത്രികയിലുണ്ടാവുമെന്നാണ് സൂചന.

പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

By Live Kerala News Desk,

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്. കേസില്‍ രണ്ടും മൂന്നും ഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍, ഐജി ലക്ഷ്മണ്‍ എന്നിവരാണ് പുതിയ പ്രതികള്‍. എന്നാല്‍ ഇവര്‍ പണം വാങ്ങിയതിന് തെളിവില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്‍പി സന്തോഷ് എന്നിവരും പ്രതികളാണ്. തട്ടിച്ച പണം മുഴുവന്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.

അതേസമയം അഞ്ച് കോടി നാല്‍പത്തിയഞ്ച് ലക്ഷം രൂപ ചെലവായതിന് തെളിവ് കിട്ടിയിട്ടുണ്ട്. പത്ത് കോടി നല്‍കിയെന്നായിരുന്നു പരാതി. ബാക്കി തുക കണ്ടെത്താന്‍ അന്വേഷണം തുടരും എന്ന് കുറ്റപത്രത്തില്‍ പറയുന്നു. മുന്‍ ഡിഐജി സുരേന്ദ്രനും ഐജി ലക്ഷ്മണനും പണം വാങ്ങിയതിന് തെളിവില്ല. ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് കൂട്ടു നിന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിശ്വാസ വഞ്ചന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്.