പള്ളിമേടയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍; മൂന്ന് മാസത്തോളമാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണംചെയ്തത്

ആലുവ : പള്ളിമേടയോട് ചേര്‍ന്നുള്ള തന്റെ മുറിയില്‍വച്ച് മൂന്ന് മാസക്കാലം 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വൈദികന്‍ അറസ്റ്റിലായത്. സംഭവം കേസായതോടെ ഒളിവില്‍പ്പോയ പൂമംഗലം സ്വദേശി ഫാ.എഡ്വിന്‍ ഫിഗറസിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആറുമാസമായി ഒളിവിലായിരുന്നു. പുത്തന്‍വേലിക്കര കുരിശിങ്കല്‍ പള്ളി വികാരിയായിരിക്കെയാണ് പീഡനം നടന്നത്. ജനുവരി മുതല്‍ മാര്‍ച്ചു വരെയാണ് വൈദികന്‍ 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ മാതാവാണ് വൈദികനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ജനുവരി മുതല്‍ പലതവണ വികാരിയച്ചന്‍ പള്ളിമേടയില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പള്ളിമേടയിലേയ്ക്ക് വികാരിയച്ചന്‍ നിരന്തരം കൂട്ടിക്കൊണ്ടു പോകുന്നതില്‍ സംശയം തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് പീഡനകാര്യം അറിഞ്ഞത്. ഏപ്രില്‍ ഒന്നിനു പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയ വിവരം അറിഞ്ഞതിനു പിന്നാലെ വൈദികന്‍ ഒളിവില്‍ പോയി. പ്രമുഖ ധ്യാനഗുരുവും പ്രഭാഷകനും ഗായകനും എഴുത്തുകാരനുമാണ് ഫാ.എഡ്‌വിന്‍ സിഗ്രേസ്. നിരവധി ഭക്തിഗാന സിഡികളും അച്ചന്റേതായുണ്ട്. വിദേശങ്ങളിലുള്‍പ്പടെ ധ്യാനത്തിന് പോകുന്ന ഫാ. എഡ്‌വിന് വിപുലമായ ആരാധകവൃന്ദവുമുണ്ട്. സ്ഥലത്തെ ഒരു വ്യവസായിയുടെ സഹായത്തോടെ വിദേശത്തേക്ക് മുങ്ങിയ വൈദികനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പതിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.